Image

പീഡന ശ്രമത്തിനിടെ ബാലിക മരിച്ച സംഭവം ദൈവ വിധിയാണെന്ന് പഞ്ചാബ് മന്ത്രി

Published on 02 May, 2015
പീഡന ശ്രമത്തിനിടെ ബാലിക മരിച്ച സംഭവം  ദൈവ വിധിയാണെന്ന് പഞ്ചാബ് മന്ത്രി

ചണ്ഡീഗഡ്: പഞ്ചാബിലെ മോഗ ജില്ലയില്‍ കൂട്ടമാനഭംഗത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓടുന്ന ബസില്‍ നിന്നും ചാടിയ 13കാരി മരിച്ച സംഭവത്തില്‍ പഞ്ചാബ് മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍. സംഭവം ദൈവത്തിന്‍െറ വിധിയാണെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി സുര്‍ജിത് സിങ് രഖ്റാമി പ്രസ്താവിച്ചത്. ദൈവവിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ല. കാറുകളും വിമാനങ്ങളും വരെ അപകടത്തില്‍ പെടുന്നു. ഇതെല്ലാം ദൈവത്തിന് വിട്ടിരിക്കുന്നുവെന്നും മന്ത്രി പ്രസ്താവിച്ചു.

സംഭവം കോടതിക്ക് പുറത്തുവെച്ച് തീര്‍പ്പാക്കണമെന്ന് അകാലിദള്‍ പാര്‍ട്ടിയുടെ മോഗ എം.എല്‍.എ ജോഗീന്ദര്‍പാല്‍ ജെയിന്‍ വ്യക്തമാക്കി.  പെണ്‍കുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായവും സര്‍ക്കാര്‍ ജോലിയും പഞ്ചാബ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്ക് പണം ആവശ്യമില്ളെന്നും പ്രതികളെ ശിക്ഷിച്ചാല്‍ മതിയെന്നും പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി.

പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്‍െറ മകന്‍െറ ഉടമസ്ഥതയിലുള്ള ഓര്‍ബിറ്റ് ഏവിയേഷന്‍ കമ്പനിയുടേതാണ് ബസ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക