കുരുത്തോലയില്‍ കുരുത്ത
സ്വീകരണയാത്രയുടെ അന്ത്യം
പള്ളിപ്പറമ്പിലെ രംഗത്തറയില്‍
നടനകേളിക്കു കൊട്ടിപ്പാടുമ്പോള്‍,
കുര്‍ബ്ബാനയ്ക്കിടയിലെ പ്രാര്‍ത്ഥന
നാട്യഗൃഹത്തിലെ കാണിക്കൂട്ടം
ചൊല്ലിയാട്ട വായനക്കളരിയാക്കവേ,
തിരുവസ്ത്രമണിഞ്ഞ കാര്‍മ്മികന്‍
പിലാത്തോസിന്റെ കടംവാങ്ങിയ ജിഹ്വയില്‍
തീക്ഷ്ണശ്ശബ്ദത്തില്‍ ചോദിച്ചു:
ഇവനെ ഞാന്‍ എന്തുചെയ്യണം?
എല്ലാവരും ഒരേ ശബ്ദത്തില്‍ ചൊല്ലി:
'അവനെ ക്രൂശിക്കുക,'