അബൂജ: വടക്ക് കിഴക്കന്‍ നൈജീരിയയില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതിരിക്കാന്‍ ബോക്കോ ഹറാം തീവ്രവാദികള്‍ നൂറ് കണക്കിന് ജനങ്ങളെ ഭീഷണിപ്പെടുത്തുകയും 41 പേരെ കൊലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ തീവ്രവാദികളുടെ ഭീഷണിക്കിടയിലും ദശലക്ഷക്കണക്കിന് ജനങ്ങള്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു.