Image

ഒറ്റയ്‌ക്കൊരു തുരുത്തില്‍ (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)

Published on 25 March, 2015
ഒറ്റയ്‌ക്കൊരു തുരുത്തില്‍ (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)
ആയുര്‍വ്വേദാസ്‌പ്പത്രി ക്കോണിലൊരേകാന്ത
മൂകമാം തട്ടകം തന്നിലൊറ്റയ്‌ക്കൊരു
താപസിയെപ്പോല്‍ കഴിച്ചൊരാ നാള്‍കളില്‍
ഭക്ഷണം, പരിചര്യം, ധാര, പിഴിച്ചിലും
വേ`പോലെത്തിക്കാന്‍ ഔഷധം നല്‍കിടാന്‍
വേ`പോലാളുകള്‍ സന്നദ്ധ സേവരായ്‌
ഏതുനേരത്തും വിളിപ്പുറത്തു`വര്‍
എത്ര സുഖദമാണാശ്വാസ ദായകം!
എത്രമേല്‍ വ്യാധിയാല്‍ വന്നു പെട്ടീടിലും
മേത്തരം ശുശ്രൂഷ, വിശ്രമം, വൈദ്യവും
ചങ്ങനാശ്ശേരി പെരുന്നയില്‍ ഖ്യാതമാം
മന്നം റോഡിന്‍ പാര്‍ശ്വേ മേവും നികേതനം
`ശ്രീശങ്കരായുര്‍വ്വേദാസ്‌പ്പത്രി' രോഗിക്കീ
ഭൂതലവീഥിയില്‍ വിണ്ടലമണ്ഡലം !

ഗ്രാമവിശുദ്ധിയിന്‍ ശാന്തിനൈര്‍മ്മല്യത്തില്‍
സൗവ്വര്‍ണ്ണ സൂരപ്രഭാപൂരപ്രാതത്തില്‍
മാറ്റൊലിക്കൊള്ളുമാ കൂജനാലാപവും
മന്ദാനിലന്‍ തന്‍ തലോടലിലാമമ്പം
ആലോലമാടും തലവൃമ്പശാഖിയും
പ്രാതസ്‌തരാം പാദചാരീ സവാരിയും
മുറ്റത്തു പൂത്തു കുലകുത്തി നില്‍ക്കുമാ
മാവിലുലാവും വിഹംഗഗണങ്ങളും
പുഷ്‌പാഭതിങ്ങും ആരാമ ശോഭയും
പച്ചക്കദളിക്കുലത്തോപ്പിന്‍ കാന്തിയും
ഏതൊരസുഖവും പാടേ മായിച്ചിടും
വ്യാധിതക്കാശ്വാസമാകുമൊരാശ്രമം.!

പുഞ്ചിരി തഞ്ചും വദനത്തിന്‍ സാന്ത്വനം
സഞ്ചയിച്ചീടുമാ വൈദ്യസാരജ്ഞരും
ഒട്ടും മടുക്കാതെ സേവനവ്യഗ്രരായ്‌
ഒറ്റ വിളിപ്പുറത്തെത്തും ശുശ്രൂഷകര്‍
വെട്ടിത്തിളയ്‌ക്കും മരുന്നെണ്ണയില്‍ തുണി
മുക്കിയാച്ചൂടോടെ ദേഹത്തുഴിയവേ
യൗവ്വനയുക്തമാം ആക്കൈത്തളിരുകള്‍
ചെന്നിറമാര്‍ന്നു തുടുത്തുള്ള ദൃശ്യവും
ചൂടെഴുമെണ്ണത്തുണി പിഴിഞ്ഞാമന്ദം
മേലാകെ വീഴ്‌ത്തവേ ലഭ്യമാമാനന്ദം!
രണ്ടു മണിക്കുറായെണ്ണത്തോണീലാഴ്‌കെ
ഇണ്ടലോ വേദനയൊന്നുമേയോര്‍ക്കാതെ
പ്രാര്‍ത്ഥനാമന്ത്രണപൂരിതമന്തരം !

സന്തുഷ്ട ശാദ്വലമാണവിടം, എതോ
എകാന്തമാം തുരുത്താണോ ചിന്തിച്ചു പോയ്‌.
ശൂഭ്രമാം ഭിത്തികള്‍, ഗ്രാനൈറ്റ്‌ ഫേ്‌ളാറുകള്‍
ശാന്തം ചുറ്റുവട്ടം, എത്ര സമ്മോഹനം!

രാവിലെയഞ്ചു മണിയ്‌ക്കുണര്‍ന്നീടവേ
രാവിന്റെ സൗശാന്ത നിദ്ര വിട്ടീടവേ
പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ നന്ദിസ്‌തവങ്ങളും
കാന്തി നിറയ്‌ക്കുമാ വിണ്ണവ വാസത്തില്‍
ആറുമണിയ്‌ക്ക്‌ മരുന്നുമായ്‌ നേഴ്‌സതാ
ആഗമിയ്‌ക്കുന്നാ പ്രഭാത വിശ്രാന്തിയില്‍
ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിപ്പൂവുമായ്‌
ചാന്ദിനിയെത്തുന്നു കാപ്പിക്കെറ്റിലേന്തി

വാതിലില്‍ മുട്ടവേ തല്‍ക്ഷണ മെത്തിയാ
ആവി പറക്കുമക്കട്ടന്‍കാപ്പി വാങ്ങി
ഏതോ വിശിഷ്ടമാം പീയൂഷമെന്നപോല്‍
ആര്‍ത്തിയോടക്കാപ്പി മൊത്തിക്കുടിച്ചതും,
എണ്ണത്തോണീന്നേറി യെത്തവേ ക്ഷുത്തോടെ
ആഹരിക്കുമുച്ചയൂണിന്‍ സന്തുഷ്ടിയും
അല്ലലറിയാതെ
രണ്ടാഴ്‌ചക്കാലമാ 
ആയുര്‍വ്വേദാശ്രമ ശീതള ചര്യകള്‍
വ്യാധിയ്‌കകുപശാന്തി ചിത്തത്തിനും തഥാ
വേറെയെവിടെയാ സാന്ത്വനം ലഭ്യമോ?

(ചങ്ങനാശ്ശേരി പെരുന്ന `ശ്രീശങ്കരായുര്‍വ്വേദാസ്‌പ്പത്രി'യില്‍ ചെലവഴിച്ച രണ്ടാഴ്‌ചകളിലൂടെ...)
ഒറ്റയ്‌ക്കൊരു തുരുത്തില്‍ (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)
Join WhatsApp News
Sudhir Panikkaveetil 2015-03-25 17:57:09
വളരെ സരളമായ ഒരു കാവ്യം,
വായനക്കാരൻ 2015-03-25 18:41:53
മേശമേലിട്ടൊന്നു നന്നായുഴിഞ്ഞും 
എണ്ണയിൽ മുക്കിയും ഞെക്കിപ്പിഴിഞ്ഞും
ചൂടുള്ള കിഴിയാലെ കുത്തിപ്പൊള്ളിച്ചും
പറോട്ടപ്പരുവത്തിലാക്കിയെടുത്തുവോ?
വിദ്യാധരൻ 2015-03-26 14:47:59

  ആരോട് ചോദിക്കിലും അവരൊക്കെയിന്ന്

പോകൊന്നു നാട്ടിൽ തിരുമിച്ചിടാനായി

പൊക്കീടാനായി പ്രയാസം കൈ മുകളിലേക്ക്

മുട്ടാണേൽ നീരുകൊണ്ട് മെത്തിടുന്നു

സന്ധിക്കു വേദന നടു വേദന പിന്നെ

വാതത്തിൻ വിളയാട്ടം ശരീരമാകെ

പിത്തം കഫം കൊര മലബന്ധമിവയാൽ

നന്നാ ജനം വലഞ്ഞു കറങ്ങിടുന്നു

കുറയ്ക്കണം പൊണ്ണതടിയും കുടവയറുമൊക്കെ

നടക്കണം നിത്യവും അലസരായിടാതെ

ഒഴിവാക്കിടാം തിരുമും കിഴികുത്തുമൊക്കെ

വ്യായാമം ആഹാരം ക്രമത്തിലാക്കിൽ

കാണുവാനില്ല പച്ച മരുന്ന് നാട്ടിൽ

കാണുന്നതോ  സർവ്വവും മായമത്രെ  

vimala 2015-03-26 18:49:16
കുഞ്ഞി പോരചെന്‍ തിരുമലിനായി ചിന്ന വീട്ടില്‍ കറങ്ങുന്നു പുരുഷന്മാര്‍
ഇ കാലന്‍ ഒന്ന് നാട്ടില്‍ പോയാല്‍ ചിന്നനുമായി സുഖിക്കാന്‍ കാത്തിരിക്കുന്നു പെണ്ണുങ്ങള്‍ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക