Image

വസന്ത കാലം (സുധീര്‍ പണിക്കവീട്ടില്‍)

Published on 21 March, 2015
വസന്ത കാലം (സുധീര്‍ പണിക്കവീട്ടില്‍)
ഒരു മണിക്കൂര്‍ നമ്മളെ നേരത്തെ ഉണര്‍ത്തികൊണ്ട്‌ ഇവിടെ അമേരിക്കയില്‍ വസന്തകാലം ആരംഭിക്കുന്നു. ഭൂമികന്യക തണുപ്പിന്റെ മെത്തയില്‍ നിന്നും ഉറക്കമുണരുകയായി. വേനല്‍ അകലെയല്ല എന്ന വാഗ്‌ദാനവുമായി അങ്ങു കിഴക്കെ ചക്രവാളത്തില്‍ അവളെ കാത്ത്‌ നില്‍ക്കുന്ന സൂര്യദേവനു വേണ്ടി മഞ്ഞിന്റെ ഉടയാടകള്‍ അഴിച്ചു മാറ്റി ലജ്‌ജ നമ്രമുഖിയായി അവള്‍ മന്ദം മന്ദം അടച്ചിട്ട വാതായനങ്ങള്‍ തുറക്കുന്നു. മഞ്ഞലയില്‍ മുങ്ങി കുളിച്ച പ്രസന്ന വദനയായ യുവതിയെപ്പോലെ പുലരിയുടെ ഉമ്മറവാതില്‍ക്കല്‍ സൂര്യ ദേവന്റെ അനുഗ്രഹങ്ങള്‍ ആഗ്രഹിച്ചുകൊണ്ട്‌ ഭൂമി ദേവി വന്നു നില്‍ക്കുന്നു. ഏതോ വരപ്രസാദത്തിന്റെ ഓര്‍മ്മയില്‍ മധുരാനുഭൂതികള്‍ തികട്ടി തുളുമ്പുന്ന ഹ്രുദയവുമായി അനുഭൂതികളുടെ ലോകം സ്വപ്‌നം കണ്ടുകൊണ്ട്‌

ശൈത്യത്തിന്റെ പിടിയിലമര്‍ന്ന്‌ പോയതിനാല്‍ സൂര്യദേവന്റെ കിരണങ്ങളെ പുല്‍കി ഉറങ്ങാന്‍ കഴിയാതെ നഷ്‌ടപ്പെട്ട ദിനങ്ങളുടെ ഓര്‍മ്മ. ആ വിരഹ ദുഃഖം തീര്‍ക്കാന്‍ ശിശിര കുളിരില്‍ വളയെല്ലാം ഊരിപോയ കൈ നീട്ടികൊണ്ട്‌ ഭൂമിദേവി സൂര്യനെ ആവേശത്തോടെ ആലിംഗനം ചെയ്യാന്‍ തയ്യാറാകുന്നു. അഭിനിവേശത്തിന്റെ ആളിപടരുന്ന അഗ്നിപ്പോലെ സൂര്യ രശ്‌മികള്‍ അടുത്തടുത്ത്‌ വരുന്ന ഭൂമിദേവിയെ കരവലയത്തിലൊതുക്കുവാന്‍ അപ്പോള്‍ വെമ്പല്‍ കൊള്ളുന്നു. (വസന്താഗമത്തില്‍ ഭൂമിയുടെ അച്ചുതണ്ട്‌ സൂര്യനു നേരെ കൂടുതല്‍ ചരിയുന്നു എന്നു ശാസ്ര്‌തം). തൊട്ടു തൊട്ടില്ലെന്ന വിധത്തില്‍ അവര്‍ തമ്മില്‍ അടുക്കുമ്പോള്‍ അന്തരീക്ഷത്തിലെ താപനില കൂടുന്നു. ഊഷ്‌മളമായ ആ സംഗമത്തില്‍ കോരി തരിച്ച മണ്ണില്‍ നിന്നും ത്രുണാങ്കുരങ്ങള്‍ പൊടിക്കുകയായി.പ്രഭാത രശ്‌മികള്‍ സകല ചരാചരങ്ങളേയും തട്ടിയുണര്‍ത്തുണുര്‍ത്തുന്നു. ഏതൊ സംഗീതം ഓര്‍ക്കുന്ന പോലെ തെക്കന്‍ കാറ്റു മൂളി മൂളി പാടി കൊണ്ട്‌ അവിടെയൊക്കെ ചുറ്റിയടിക്കുന്നു. വസന്ത കാലത്തിന്റെ വരവു അറിയിച്ചുകൊണ്ട്‌ തൊടികളില്‍ നിന്നും കിളികളുടെ സംഗീത കച്ചേരിയും ആരംഭിച്ചു കഴിഞ്ഞു ഭൂമിദേവി പുഷ്‌പിണിയായി കാമദേവനുത്സവമായി'' എന്നു വയലാര്‍ എഴുതിയത്‌ ഓര്‍മ്മപെടുത്തുമ്പോലെ പ്രക്രുതിയുടെ ചുറ്റമ്പലത്തില്‍ ഒരുത്സവം കൊടിയേറുന്നു.

വസന്ത കാലത്തിന്റെ വരവിനെപ്പറ്റി കാളിദാസന്‍ ഋതുസംഹാരത്തില്‍ എഴുതിയിരിക്കുന്നത്‌ ഇങ്ങനെയാണ്‌. വിരിഞ്ഞ മാമ്പൂക്കളെ തന്റെ സായകമാക്കി, ഒരു മാല പോലെ കൂട്ടമായി മൂളി പറക്കുന്ന തേനീച്ചകളെ തന്റെ ധനുസ്സാക്കി വസന്തമെന്ന യോദ്ധാവ്‌ പ്രേമാര്‍ദ്രമായ മനസ്സുകളെ പീഢിപ്പിക്കാന്‍ ഇതാ സമാഗതമാകുന്നു പ്രിയേ'.(തര്‍ജ്‌ജമ ലേഖകന്‍)

വസന്തം ആഘോഷങ്ങളുടെ ഒരു ഇടവേളയാണ്‌. ഇണകളുടെ സംഗമ വേള. വസന്ത കോകിലങ്ങള്‍ പാടനെത്തുന്ന പൂവ്വാടിയില്‍ പുഷപ്‌ങ്ങള്‍ പുഞ്ചിരി തൂകി നില്‍ക്കുന്നു. `കൂ' എന്നു കൂവി കൊണ്ട്‌ കുയിലുകള്‍ മരകൊമ്പിലിരുന്നു ഇണകളെ തേടുകയാണു. എന്താണു `കൂ' എന്ന ശബ്‌ദ ത്തിനര്‍ത്ഥം. പേര്‍ഷ്യന്‍ ഭാഷയില്‍ കൂ എന്നാല്‍ `എവിടെ' എന്നാണു. കുയിലുകള്‍ `കൂ, കൂ' എന്നാണ്‌ കൂവ്വുന്നത്‌. അപ്പോള്‍ ഈ പക്ഷികള്‍ ഇണയോട്‌ നീ എവിടെ എവിടെ എന്ന്‌ ആകാംക്ഷയോടെ, അമിതോത്സാ ഹത്തോടെ ചോദിക്കുകയായിരിക്കും. ആ ചോദ്യം എത്രയൊ മധുരമായി കാവ്യാത്മകമായി അവര്‍ ചോദിക്കുന്നു. അവര്‍ക്ക്‌ ചുറ്റും വിടരുന്ന പൂമൊട്ടുകളുടെ സൗരഭ്യത്തില്‍ ഉന്മത്തരായി പൂങ്കുയിലുകള്‍ പാടി തകര്‍ക്കുന്നു. ഒരു കാല്‍ചിലമ്പൊലി കേട്ട പോലെ പക്ഷികള്‍ കല പില കൂട്ടി പറക്കുന്നത്‌ നോക്കി കാമ ദേവന്‍ പുഞ്ചിരിക്കയാണ്‌. വസന്തകാലം കാമദേവന്റെ ചങ്ങാതിയാണ്‌. അതാ അവിടെ കണ്ണനെ തേടുന്ന രാധ. തളിര്‍ത്ത കൊമ്പുകളില്‍ പൂന്തുവ്വലുകള്‍ വിടര്‍ത്തി കിളികള്‍ വീണ്ടും വിശ്രമിച്ചു. മഞ്ഞ പൂമ്പൊടി വീണു കിടക്കുന്ന മേദിനിയിലൂടെ ചെന്താമരപാദങ്ങളില്‍ സ്വര്‍ണ്ണ നൂപുരങ്ങളണിഞ്ഞ്‌ രാധ ഇടം വലം നോക്കി നടക്കുന്നു.. അത്‌ കണ്ടു മഹാകവി പി. പാടുന്നു. കാര്‍വണ്ടിങ്ങണഞ്ഞീല തേനുമീ സൗരഭ്യവും ഭാരമായ്‌, തോഴി പൂവ്വിന്നിനിയെന്തിനീ ജന്മം. എല്ലാ ജീവജാലങ്ങളും ഈ സമ്മോഹന വേളയില്‍ ഇണയെ തേടുന്നു. കിളികള്‍ കൂടൊരുക്കി പാട്ടും പാടി ഇണയെ കാത്തിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട കവികളായ വയലാറും, ഒ.ന്‍.വിയും ഇതെക്കുറിച്ച്‌ എഴുതീട്ടുണ്ടു. `മാടപ്രാവെ വാ..ഒരു കൂട്‌ കൂട്ടാന്‍ വാ....' മാരിയില്‍ വേനലില്‍ കൂടെ വരാമോ, മാറിലിളം ചൂടേറ്റ്‌ രാവുറങ്ങാമോ എന്നു ഒ.ന്‍.വി പാടിയപ്പോള്‍, വയലാര്‍ പാടി `ഒന്നാം കൊമ്പത്ത്‌്‌ വന്നിരുന്നന്നൊരു പുന്നാര കിളി ചോദിച്ചു'. ..മഞ്ഞു പെയ്യുന്നു മാമരം കോച്ചുന്നു, നെഞ്ചകത്തങ്ങാനും ചൂടുണ്ടോ?

സസ്യ വിതാനങ്ങളില്‍ അഴുകുള്ള ചിറകുമായി പാറി പാറി പറക്കുന്ന ചിത്രശലഭങ്ങള്‍ വെയിലിനു ഭംഗി കൂട്ടുന്നു. ഉത്സാഹഭരിതരായ കിളികളുടെ തേനൊലിക്കുന്ന ചാരു ഗാനങ്ങ ള്‍ അവയും കാതോര്‍ക്കുന്നുണ്ടോ. പ്രക്രുതിയുടെ സുന്ദര ന്രുത്തമണ്ഡപത്തില്‍ പൂവ്വിട്ടു പൂവ്വിട്ടു തൊഴുതു നില്‍ക്കയാണ്‌ ചെടികള്‍. കാമദേവന്റെ പൂവ്വമ്പുകളുടെ സഹായമിക്ലാതെ സൂര്യനും ഭൂമിയും പ്രണയിക്കുന്നു. ആ പ്രേമ നാടക രംഗങ്ങള്‍ക്ക്‌ ചമയങ്ങള്‍ ഒരുക്കുകയാണ്‌ പ്രക്രുതി. വസന്ത കാലത്തെ രാത്രികളും മനോഹരങ്ങളാണ്‌. അത്‌ കണ്ടിട്ടാകാം വാര്‍തിങ്കള്‍ത്താലമെടുത്ത വസന്തരാവേതോ വെണ്‍ചാറൊന്നു പൂശിക്കയാല്‍ എന്ന്‌ വള്ളത്തോള്‍ എഴുതിയത്‌. ചുറ്റിലും വിടരുന്ന പൂക്കള്‍. പാടുന്ന പൂങ്കുയിലുകള്‍. വിടരുന്ന പൂമൊട്ടുകളുടെ സുഗന്ധം കവര്‍ന്നെടുത്ത്‌ കൈവീശി നടക്കുന്ന തെക്കന്‍ കാറ്റ്‌. ഒന്നിളവേല്‍ക്കാന്‍ ആരും കൊതിക്കുന്ന സുഖകരമായ പരിസരം. ഒമര്‍ ഖയ്യാം ആഹ്ലാദചിത്തനായി പാടിയത്‌ ഒരു വസന്തകാലത്തായിരിക്കുമോ? അദ്ദേഹം ചൊല്ലി- മരചുവട്ടിലെ തണലും, കയ്യില്‍ മുന്തിരി ചാറു്‌ തുളുമ്പുന്ന ചഷകവും, വിശക്കുന്നതിനു അപ്പവും, ചാരത്ത്‌ നീയും, നിന്റെ ചുണ്ടില്‍ ഒരു ഗീതവുമുണ്ടെങ്കില്‍ ഏത്‌ വന്യഭൂമിയും സ്വര്‍ഗമാകുന്നു.( തര്‍ജ്‌ജമ ലേഖകന്‍)

വിത്തും കൈക്കോട്ടും എന്നു പാടി കൊണ്ട്‌ വിഷുപക്ഷികള്‍ അങ്ങു ദൂരെ നമ്മുടെ കേരളത്തില്‍ ചുറ്റിയടിക്കുന്നു. പൂത്തു നില്‍ക്കുന്ന കണികൊന്നകള്‍ മനുഷ്യ മനസ്സുകളില്‍ ആനന്ദം പകരുന്നു. ഇവിടെ അമേരിക്കയിലും എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂക്കുന്ന ചെടികളും മരങ്ങളും മാത്രം. ഏപ്രില്‍ മാസത്തിലെ മഴ മേയ്‌മാസത്തില്‍ പൂക്കളെ കൊണ്ടു വരുന്നു എന്നു ജനങ്ങള്‍ ആമോദത്തോടെ പാടി ആനന്ദിക്കുന്നു. സ്വ്‌പനതുല്ല്യമായ ഈ കാലത്തെ പ്രേമിക്കാത്തവരുണ്ടോ? കാമന്റെ വില്ലടിച്ചാന്‍ പാട്ടു മുഴങ്ങുന്ന യുവ ഹ്രുദയങ്ങളിലും പൂക്കള്‍ വിരിയുന്നു. നനഞ്ഞ നേരിയ പുടവ ചുറ്റി സ്വ്‌പനങ്ങള്‍ കുളിച്ച്‌ കയറുന്ന ഹ്രുദയ സരസ്സുകളില്‍ വെള്ളം തൊടാതെ സ്‌നേഹത്തിന്റെ താമര പൂക്കള്‍ വിരിഞ്ഞ്‌ നില്‍ക്കുന്നു. അഭിലാഷങ്ങള്‍ പൂമണം പരത്തുന്ന ഈ വസന്തകാലം ദൈവം മനുഷ്യനു പ്രത്യേകം കനിഞ്ഞ്‌ നല്‍കിയ വരദാനമാണു. വെറുപ്പും വിദ്വേഷവും ഒഴിവാക്കി ദ്രാക്ഷ മാധുരിപോലെയുള്ള ഈ മധുരം സകല ജീവജാലങ്ങളും ആസ്വദിക്കുമ്പോള്‍ മനുഷ്യര്‍ മാത്രം അതു മുഴുവനായി അനുഭവിക്കുന്നില്ലെന്നുള്ളത്‌ സങ്കടകരം തന്നെ.

വസന്ത മാസം എല്ലാവരും ഇഷ്‌ടപ്പെടുന്നു. എഴുത്തുകാര്‍ വസന്തത്തെ പ്രകീര്‍ത്തിച്ചുകൊണ്ട്‌ എന്തെല്ലാം എഴുതി. പാബ്ലോ നെരുദ എഴുതി - എല്ലാ പൂക്കളും നുള്ളികളഞ്ഞാലും നിങ്ങള്‍ക്ക്‌ വസന്തത്തെ തടയാന്‍ കഴിയില്ല. കര്‍ണ്ണികാരപൂക്കള്‍ വിരിയുന്നതും ഇപ്പോഴാണ്‌. പമ്പാ നദിയുടെ കരയില്‍ വിടര്‍ന്ന പൂങ്കുലകളുമായി വിലസുന്ന കര്‍ണ്ണികാരപൂക്കളെ കണ്ട്‌ ശ്രീരാമന്‍ ലക്ഷ്‌മണനോട്‌ പറഞ്ഞു.`സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ മഞ്ഞ വസ്ര്‌തധാരിയായ മനുഷ്യനെപോലെ'. കര്‍ണ്ണികാരപൂക്കളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വണ്ടുകളെകണ്ട്‌ കാളിദാസന്‍ എഴുതി : വിളക്കിന്‍ തുമ്പത്ത്‌ പറ്റിയിരിക്കുന്ന കരി പോലെയെന്ന്‌. കര്‍ണ്ണികാര പൂക്കളെ വിളക്കിനോട്‌ അദ്ദേഹം ഉപമിച്ചിട്ടുണ്ട്‌.. എന്നാല്‍ ഈ പൂക്കള്‍ക്ക്‌ മാത്രം ദൈവം സുഗന്ധം നല്‍കിയില്ല. വസന്തമാസം നിറവും സുഗന്ധവുമുള്ള പൂക്കളുടെ ഉത്സവമാണു്‌. വസന്തത്തെപ്പറ്റി ഇനിയും വായിക്കുക. വസന്തം വീണ്ടും വന്നു. കവിതകള്‍ കാണാപാഠം അറിയുന്ന കുട്ടിയെപോലെയാണു വസന്ത കാലം. മനുഷ്യര്‍ പരസ്‌പരം സ്‌നേഹിച്ചില്ലെങ്കില്‍ വസന്തമാസം കൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടെന്ന്‌ ഞാന്‍ കാണുന്നില്ല. (വിക്‌റ്റര്‍ ഹ്യുാഗൊ) .വസന്തത്തിന്റെ നേരിയ നിശ്വാസത്തിന്റെ സുഗന്ധം പോലും വാക്കുകള്‍ക്ക്‌ വിവരിക്കാന്‍ കഴിയുമൊ?

കിളികളുടെ പ്രേമ ഗീതങ്ങളില്‍, പൂക്കളുടെ മന്ദഹാസത്തില്‍, നിഴലും നിലാവും കൈകോര്‍ക്കുന്ന രാവിന്റെ നിശ്ശബ്‌ദയാമങ്ങളില്‍, പവനുരുക്കുന്ന പകലിന്റെ മ്രുദു നിശ്വാസങ്ങളില്‍ നമ്മള്‍ കേള്‍ക്കുന്നത്‌ ഇതാണ്‌്‌. `ഹേ മനുഷ്യാ, മതത്തിന്റെ പേരില്‍, വംശമഹിമയുടെ പേരില്‍, പൊന്നിന്റേയും, പെണ്ണിന്റേയും പേരില്‍ വെറുതെ കലഹിച്ച്‌ സ്വയം കഷ്‌ടപ്പെടുകയും മറ്റുള്ളവരെ കൂടി കഷ്‌ടത്തിലാക്കുകയും ചെയ്യാതെ പ്രക്രുതിയെ കണ്ടു പഠിക്കുക.'' ഋതുഭേദങ്ങള്‍ മാറി മാറി വരുമ്പോള്‍ അത്‌ ആഘോഷമാക്കുക. വിത്തുകള്‍ക്ക്‌ മുള പൊട്ടുന്നു. പൂമൊട്ടുകള്‍ വിരിയുന്നു. പ്രക്രുതി ചമഞ്ഞൊരുങ്ങുകയാണ്‌. കാലം പ്രത്യാശയുടെ കിരണങ്ങള്‍ എക്ലാ മനസ്സിലും കൊടുക്കുന്നു.ല്‌പസ്വപ്‌നങ്ങള്‍ കാണുക, അവ സാക്ഷാത്‌കരിക്കാന്‍ ഉറക്കമുണരുക. വസന്തം എന്ന വിരുന്നുകാരന്‍ നിങ്ങളുടെ വാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു. എതിരേല്‍ക്കുക.

വസന്തമാസം പറന്നു വന്നിട്ടലങ്കരിക്കും കൊട്ടാരത്തില്‍ മാരിവില്ലുകള്‍ മാലകള്‍ തൂക്കി മധുരിതമാക്കും മട്ടുപ്പാവില്‍.....ഒത്ത്‌കൂടാം നമുക്കെക്ലാം ജാതി-മത-ദേശവിദേശ-ഭാഷാ ചിന്തകളിക്ലാതെ..( സോച്ചോ കബി ഐസ ഹൊ തൊ ക്യാ ഹോ,,,,)

ശുഭം
വസന്ത കാലം (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
വായനക്കാരൻ 2015-03-24 10:08:10
കാലമിനിയുമുരുളും, വിഷുവരും,
വര്‍ഷം വരും, തിരുവോണം വരും, പിന്നെ-
യോരോ തളിരിനും പൂവരും,കായ് വരും-അപ്പൊ-
ളാരെന്നുമെന്തെന്നുമാര്‍ക്കറിയാം? നമു-
ക്കിപ്പൊഴീയാര്‍ദ്രയെശ്ശാന്തരായ്,
സൗമ്യരായെതിരേല്‍ക്കാം,
(എൻ. എൻ. കക്കാട്)
G. Puthenkurish 2015-03-24 19:57:02
മുകളിതമാകുന്ന  ചെടികളെക്കൊണ്ടും വിടരുന്ന പൂക്കളെക്കൊണ്ടും വസന്തം എന്നും മനോഹരം തന്നെ. ഇവിടെ ശ്രീ സുധീർ പണിക്കവീട്ടിൽ തൻറെ ലാളിത്യവും സൗകുമാര്യവുമുള്ള ഭാഷയിൽ വസന്തത്തിനു ചാരുത പകർന്നപ്പോൾ ഇ-മലയാളിയിലെ ചിത്രകാരൻ തന്റെ ഭാവനയിൽ ചാലിച്ച വർണ്ണങ്ങളാൽ ഈ ലേഖനത്തിനു പൂർണ്ണത നൽകിയിരിക്കുന്നു . ലേഖകനും ചിത്രകാരനും അഭിനന്ദനം . 
andrew 2015-03-25 05:50:13

പ്രകൃതി സുന്ദരമായ മാറ്റങ്ങളിലൂടെ എന്നും കടന്നുപോകുന്നു.

മാറ്റങ്ങള്‍ ഇല്ലാത്തത് വലിയ തലയുമായി ജനിക്കുന്ന മനുഴന്‍

മാത്രം ആണ്.

അനോനീമാസിന്റെ കഴുത പോലെ .

A well writen beauty-Mr. Sudhir.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക