Image

പന്ന്യന് താല്‍പര്യം ഫുട്‌ബോള്‍ കമന്ററിയിലെന്ന് സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം

Published on 28 February, 2015
പന്ന്യന് താല്‍പര്യം ഫുട്‌ബോള്‍ കമന്ററിയിലെന്ന് സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം

കോട്ടയം: സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരെ ഇന്നും പ്രതിനിധികളുടെ വിമര്‍ശനം. പന്ന്യന് താല്‍പര്യം തന്റെ മുടിയിലും ഫുട്‌ബോള്‍ കമന്ററിയിലുമാണെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. സി.പി.ഐയെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ സെക്രട്ടറി പരാജയപ്പെട്ടു. ഇടതുമുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായിട്ടു പോലും സമരങ്ങളില്‍ സി.പി.എമ്മിന്റെ വാലാവാന്‍ മാത്രമെ പാര്‍ട്ടിക്കു കഴിയുന്നുള്ളൂവെന്നും വിമര്‍ശനം ഉയര്‍ന്നു.

മുന്നണിയെ കെട്ടുറപ്പോടെ നയിക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് കഴിയാതെ വന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. സി.പി.ഐയുടെ നിലപാടുകള്‍ ശക്തമായി അവതരിപ്പിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു എന്നും യോഗത്തില്‍ സമ്മേളന പ്രതിനിധികള്‍ ആരോപിച്ചു. സമരങ്ങളില്‍ വേണ്ടവിധമുള്ള പങ്കാളിത്തം ഉറപ്പാക്കാന്‍ പാര്‍ട്ടിക്ക് കഴിയാതെ പോവുന്നുമെന്നും വിമര്‍ശനം ഉയര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക