Image

രാജ്യം 66ാം റിപ്പബ്ളിക് ദിനം ആഘോഷിച്ചു; ഉജ്വല പരേഡ്

Published on 26 January, 2015
രാജ്യം 66ാം റിപ്പബ്ളിക് ദിനം ആഘോഷിച്ചു; ഉജ്വല പരേഡ്

ന്യൂഡല്‍ഹി: രാജ്യം 66ാം റിപ്പബ്ളിക് ദിനം ആഘോഷിച്ചു.

ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചാണ് റിപ്പബ്ളിക് ദിന പരേഡിന് തുടക്കമായത്. രാജ്പഥിലത്തെിയ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയെ വൈസ് പ്രസിഡന്‍റ് ഹമീദ് അന്‍സാരി സ്വീകരിച്ചു. ഒൗദ്യോഗിക അകമ്പടികളോടെ രാജ്പഥിലത്തെിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ത്രിവര്‍ണ ദേശീയ പതാക ഉയര്‍ത്തി.

പരേഡിന്‍്റെ തുടക്കത്തില്‍ വ്യോമസേന ഹെലികോപ്ടറുകള്‍ പുഷ്പവൃഷ്ടി നടത്തി.
രാഷ്ട്രപതി ഭവനില്‍ നിന്നും ആരംഭിച്ച സൈനിക പരേഡ് രാജ്പഥില്‍ കൂടി കടന്നുപോയി ചെങ്കോട്ടയിലാണ് അവസാനിച്ചത്. പരേഡ് നീങ്ങുന്ന രാജ്പഥ് മുതല്‍ ചെങ്കോട്ട വരെയുള്ള ഭാഗവും ഡല്‍ഹി ആകമാനവും കനത്ത സുരക്ഷാവലയത്തിലായിരുന്നു.  ധീരതക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച 20 പേര്‍ പ്രത്യേക വാഹനങ്ങളില്‍ പരേഡില്‍ പങ്കെടുത്തു.  13 സൈനിക ബാന്‍ഡുകളാണ് ചടങ്ങിന് കൊഴുപ്പേകിയത്.

ഇന്ത്യ വികസിപ്പിച്ച ആകാശ് മധ്യദൂര മിസൈല്‍, വെപ്പണ്‍ ലൊക്കേറ്റിങ് റഡാര്‍,  സബ്മറൈന്‍ എയര്‍ക്രാഫ്റ്റ്, യുദ്ധവിമാനമായ മിഗ്-29 എന്നിവ പ്രദര്‍ശിപ്പിച്ചു.

പിനാക മള്‍ട്ടിപ്ള്‍ ലോഞ്ചര്‍, ബ്രഹ്മോസ്, ടി-90 ഭീഷ്മ ടാങ്ക് തുടങ്ങി പോയവര്‍ഷത്തെ പരേഡുകളില്‍ പ്രദര്‍ശിപ്പിച്ച ഏതാനും ആയുധങ്ങളും ഇതോടൊപ്പമുണ്ടായിരുന്നു. 1965ലെ യുദ്ധത്തിന്‍െറ 50ാം വാര്‍ഷികത്തെ ഓര്‍മിപ്പിച്ച് വ്യോമസേനയുടെ നിശ്ചല ദൃശ്യവുമുണ്ടായി.

നാവികസേനയുടെ ശേഷി പ്രകടിപ്പിക്കുന്ന ദൃശ്യത്തില്‍ ഇന്ത്യയുടെ പക്കലുള്ള പ്രധാന ചില ഇനങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. സ്ത്രീ ശാക്തികരണം ഉയര്‍ത്തിപ്പിടിച്ച ചടങ്ങില്‍ എല്ലാ സേനാവിഭാഗങ്ങളിലെയും സ്ത്രീകളുടെ പ്രത്യേക സംഘം മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തു.

അതിര്‍ത്തി രക്ഷാസേനയുടെ ‘ജാന്‍ബാസ്’ മോട്ടോര്‍ സൈക്കിള്‍ അഭ്യാസ പ്രകടനവും ഇത്തവണയുമുണ്ടായിരുന്നു. ദേശീയഗാനത്തിന് ശേഷം വിവിധ നിറങ്ങളിലുള്ള ബലൂണുകള്‍ ആകാശത്തേക്കുയര്‍ന്നതോടെ ചടങ്ങുകള്‍ക്ക് അവസാനമായി.

രാജ്യം 66ാം റിപ്പബ്ളിക് ദിനം ആഘോഷിച്ചു; ഉജ്വല പരേഡ് രാജ്യം 66ാം റിപ്പബ്ളിക് ദിനം ആഘോഷിച്ചു; ഉജ്വല പരേഡ് രാജ്യം 66ാം റിപ്പബ്ളിക് ദിനം ആഘോഷിച്ചു; ഉജ്വല പരേഡ് രാജ്യം 66ാം റിപ്പബ്ളിക് ദിനം ആഘോഷിച്ചു; ഉജ്വല പരേഡ് രാജ്യം 66ാം റിപ്പബ്ളിക് ദിനം ആഘോഷിച്ചു; ഉജ്വല പരേഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക