അദ്ധ്യായം ഇരുപത്തൊന്ന്.
റെയിലിന്റെ പണിതീര്‍ന്നപ്പോള്‍ ആദ്യംവന്നത് ഫ്രാന്‍സില്‍നിന്നുള്ള ഒരു ട്രെയിനായിരുന്നു. ഒരു കാറ്റില്കാര്; കന്നുകാലികളെ കൊണ്ടുപോകുന്നതുപോലത്തെ വണ്ടി. ഏകദേശം ആയിരത്തോളം ആളുകളെ കുത്തിനിറച്ചുകൊണ്ടുവന്ന വണ്ടിയില്‍ എണ്ണൂറോളം ജീവനുള്ള ശവങ്ങള് ഉണ്ടായിരുന്നു. വൃദ്ധരുടേയും കുട്ടികളുടേയും രോഗികളുടേയും ജീവനില്ലാത്ത ശവങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് അവര്‍ ശുദ്ധവായു ശ്വസിക്കാന്‍വേണ്ടി വെളിയിലേക്ക് ചാടി. അടച്ചുപൂട്ടിയ വാഗണുകളില്‍ നാല്പ്പത്തെട്ടു മണിക്കൂറുകള്‍ ഒറ്റക്കാലില്‍നിന്ന്, ശ്വസിക്കാന്‍ വായുവും കുടിക്കാന്‍ തുള്ളിവെള്ളവുമില്ലാതെ, നരകയാത്രചെയ്തവര് റയില്‍സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ട്രെംബ്ളിങ്കയിലെ പൈന്മരക്കാടുകളുടെ സുഗന്ധവുംപേറിവരുന്ന സ്വര്‍ഗതുല്ല്യമായ ശുദ്ധവായു വേണ്ടുവോളം ആസ്വദിച്ചു. പിന്നീടാണ് വാഗണിനുള്ളില്‍ മരിച്ചുകിടക്കുന്ന തങ്ങളുടെ വേണ്ടപ്പെട്ടവരെപറ്റി അവര്‍ ഓര്‍ത്തത്. അമ്മമാര്‍ മക്കള്‍ക്കുവേണ്ടിയും മക്കള്‍ അച്ഛനമ്മമാര്‍ക്കുവേണ്ടിയും അലമുറയിടുന്നത് കണ്ടുരസിച്ചുനിന്ന നാസിപട്ടാളക്കാര്‍ രണ്ടുവരിയായി നില്ക്കാന് അവരോട് കല്പിച്ചു; സ്ത്രീകളും കുട്ടികളും ഇടതുവശത്തും പുരുഷന്മാര് വലത്തുവശത്തും. അതിനുശേഷമാണ് "സെലക്ഷന്' ആരംഭിച്ചത്. ജീവിക്കേണ്ടവരേയും അതിന് അര്‍ഹതയില്ലാത്തവരേയും വേര്‍തിരിക്കുന്നതിന് നാസികള്‍ ഇട്ടിരിക്കുന്ന പേരാണ് സെലക്ഷന്.
ട്രെംബഌങ്ക റയില്‍സ്റ്റേഷനില്‍ വന്നുചാടിയവരില്നിന്ന് അന്പതോളും സ്ത്രീപുരുഷന്മാരെ ജീവിക്കാന്‍ അര്‍ഹതയുള്ളവരായി തിരഞ്ഞെടുത്തു. അവരെ ലേബര്‍ ക്യാമ്പിലേക്കും ബാക്കിയുള്ളവരെ കുളിപ്പിച്ചുകിടത്തനും കൊണ്ടുപോയി. തങ്ങള്‍ചെയ്യുന്ന ഓരോ ക്രൂരപ്രവൃത്തികള്ക്കും കേള്‍ക്കാന്‍ സുഖമുള്ളപേരുകള് നാസികള്‍ ഇട്ടിട്ടുണ്ട്. നാടുകടത്തുന്നതിന് പുരധിവാസമെന്നും (Resettlement) അവരെ കൊണ്ടുപോകുന്ന കാറ്റില്കാറിന് ട്രാന്സ്പോര്ട്ടെന്നും, കൊല്ലാന്കൊണ്ടുപോകുന്നതിന് കുളിപ്പിക്കലെന്നും( Shower)
ഫ്രാന്‍സില്‍നിന്നുള്ള ആദ്യട്രാന്സ്പോര്ട്ടായിരുന്നു എണ്ണൂറോളം ജീവനുള്ളവരും ബാക്കി ശവങ്ങളുമായി ട്രെബ്ളിങ്കയില്‍ വന്നുനിന്നത്. ജീവിതത്തില്‍ അനുഭവിക്കാന്‍ ദുരന്തങ്ങളൊന്നും ഇനിബാക്കിയില്ലെന്ന് ലേബര്‍ ക്യാമ്പിലേക്കുപോകുമ്പോള് ബര്‍ണാഡ് വിചാരിച്ചു. നാല്പത്തെട്ടുമണിക്കൂര് നരകത്തില്‍ അകപ്പെട്ട അവസ്ഥയിലായിരുന്നു. അടച്ചുമൂടപ്പെട്ട വാഗണിനുള്ളില്‍ യാത്രചെയ്ത ഒരോരുത്തര്‍ക്കും. നില്ക്കാന് പത്തിഞ്ച് സ്ഥലം, അതായത് ഒരുകാല് നിലത്തുറപ്പിനുള്ളത്. കൈക്കുഞ്ഞുങ്ങളെ പേറുന്ന അമ്മമാര്‍ക്ക് പ്രത്യേകസൗകര്യങ്ങളൊന്നുമില്ല. അമ്മയുടെ രണ്ടുകാലുകള്‍ക്കിടയില്‍ അഭയംതേടിയ മൂന്നുവയസുകാരന് ശ്വാസംമുട്ടിമരിച്ചത് അവള് അറിഞ്ഞില്ല. പത്തുമാസംതികഞ്ഞ ഗര്‍ഭിണി നിന്നനില്പില് പ്രസവിച്ചു. താഴെവീണ കുഞ്ഞിനെ എടുക്കാന്‍ അവള്‍ക്കാകുന്നില്ല. ആരുടെയൊക്കൊയോ കാലുകള്‍ക്കടിയില്‍ ആ കുഞ്ഞ് അമര്‍ന്നു.
നിന്നുകൊണ്ടുതന്നെ മലമൂത്രവിസര്‍ജ്ജനം നടത്തിയത് ആരാണെന്ന് തിരിച്ചറിയാന്‍ വയ്യ. കെട്ടിക്കിടക്കുന്ന വായുവിന് അസഹനീയമായ ദുര്‍ഗന്ധം, മനുഷ്യ വിസര്‍ജ്ജ്യത്തിന്റെ, വിയര്‍പ്പിന്റെ, രക്തത്തിന്റെ, അഴുകാന്തുടങ്ങുന്ന ശവങ്ങളുടെ.
നാസികളുടെ പിടിയില്‍ അകപ്പെടുമ്പോള്‍ ബര്‍ണാഡ് വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു, ചെറുപ്പംമുതലേയുള്ള അവന്റെ കൂട്ടുകാരിയെ. ബിസിനസ്സുകാരനും ധനവാനുമായ മാര്‍ഗററ്റിന്റെ അപ്പന് വെറുമൊരു ഫാക്ട്ടറിതൊഴിലാളിയായ ബെര്ണാഡുമായുള്ള തന്റെ മകളുടെ വിവാഹത്തിന് എതിരായിരുന്നു. വിവാഹം നടത്തിക്കൊടുത്തില്ലെങ്കില്‍ അവനൊപ്പം ഇറങ്ങിപ്പോകുമെന്ന് അവള് ഭീഷണിപ്പെടുത്തിയതുകൊണ്ട് അവസാനം മനസില്ലാമനസോടെ അയാള്‍ സമ്മതിച്ചു.
വിവാഹത്തലേന്നാണ് ജര്മന്പട്ടാളം ഫ്രാന്‍സിലേക്ക് ഇരച്ചുകയറിയത്. പാരീസ് നിവാസികള്‍ തങ്ങളുടെ വിലപിടിപ്പുള്ളതും കയ്യല് ഒതുങ്ങുന്ന വസ്തുവകകളുമായി തെക്കോട്ടുപാഞ്ഞു. മാര്ഗററ്റും കുടുംബവും അങ്ങനെപോയവരുടെ കൂട്ടത്തിലായിരുന്നു. ബര്‍ണാഡും പാലായനംചെയ്യുന്നവരുടെ കൂട്ടത്തില്‍ കാണുമെന്ന് അവള് കരുതി. നാസികള്‍ യഹൂദരെ തിരഞ്ഞുപിടിച്ചകൂട്ടത്തില് അവനും അകപ്പെട്ടവിവരം അവള്
അറിഞ്ഞില്ല.
കിഴക്കോട്ടുപോകുന്ന (പോളണ്ടിലേക്ക്) ട്രെയിനില്‍ അവനെ പിടിച്ചുകയറ്റുമ്പോള്‍ അപ്പനും, അമ്മയും സഹോദരിയും കയറിയിട്ടുണ്ടായിരുന്നില്ല. അവര്‍ അടുത്ത ട്രെയിനില്‍ വന്നുകൊള്ളുമെന്ന് ജര്‍മന്‍ നാസിപറഞ്ഞു. ഇനിയൊരിക്കലും അവരെ കാണാന്‍ സാധിക്കില്ലെന്ന് അവന് അപ്പോള്‍ അറിഞ്ഞില്ല.
"നമ്മളെ എങ്ങോട്ടാണ് ഇവര്‍ കൊണ്ടുപോകുന്നത്?' അടുത്തുനിന്ന ഒരുപെണ്‍കുട്ടി അവനോട് ചോദിച്ചു.
"എനിക്ക് അറിയാന്‍വയ്യ, ചിലപ്പോള്‍ കൊല്ലാനായിരിക്കും,' അവന്റെ മറുപടികേട്ട് അവള് കരയാന്‍തുടങ്ങി.
"കരയിക്കാന്‍ പറഞ്ഞതല്ല, എനിക്ക് അറിയാന്‍ വയ്യാത്തതുകൊണ്ടാണ്.' തന്റെ മറുപടി അവളെ വേദനിപ്പിച്ചതിലുള്ള കുറ്റബോധംകൊണ്ട് അവന് പറഞ്ഞു. പതിന്നാലുവയസുതോന്നിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടിയായിരുന്നു അവള്. തന്റെ സഹോദരിയുടെ പ്രായം.
"പേരെന്താ?' അവന് ചോദിച്ചു.
"സെലീനാ. എന്റെ അപ്പനും അമ്മയും സഹോദരിയും എവിടെയാണെന്ന് അറിയില്ല. റയില്സ്റ്റേഷനിലെ ബഹളത്തിനിടയില്‍ ഞാന്‍ വേര്‍പെട്ടുപോയി. ഈ ട്രെയിനില്‍ വന്നവരുടെകൂട്ടത്തില് അവരില്ല.'
"കുട്ടി വിഷമിക്കാതിരിക്ക്,' അവളുടെ സങ്കടംകണ്ടപ്പോള് അവന്റെ മനസലിഞ്ഞു, തന്റെ വിഷമംതന്നെയാണല്ലോ അവളുടേതും. "നിന്റെ അച്ഛനും അമ്മയും അടുത്ത ട്രെയിനില്‍ വരുമായിരിക്കും.'
"ബ്രദറിന്റെ പേരെന്താ?'
അവന് പേരുപറഞ്ഞു.
"എനിക്ക് ബ്രദേര്സില്ല. ഞാന്‍ എന്റെ ബ്രദറായി കരുതിക്കോട്ടെ.' അവള് അവന്റെ കയ്യില്‍ പിടിച്ചു.
"തീര്‍ച്ചയായും; കുട്ടിയുടെ പ്രായത്തിലുള്ള ഒരു സഹോദരി എനിക്കുമുണ്ട്.' അവന് അവളുടെ കയ്യില്‍ മുറുകെപ്പിടിച്ചു.
ഔസ്വിറ്റ്സില് എത്തിയപ്പോള്‍ സെലീനയേയും കൂടെയുള്ള സ്ത്രീകളേയും ലേബര്ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. ആദ്യംതന്നെ അവരെ നഗ്നരാക്കിയിട്ട് ഒരു ടാങ്കില്‍ കെട്ടിക്കിടക്കുന്ന പച്ചനിറമുള്ള വെള്ളത്തില്‍ മുങ്ങിക്കിടക്കാന്‍ കല്പിച്ചു. പുരുഷന്മാരുടെ മുന്പില് നഗ്നരാകാന്‍ വിസമ്മതിച്ച സ്ത്രീകള്‍ക്ക് ചാട്ടവാറടികിട്ടി. ഐസുപോലെ തണുത്തവെള്ളത്തില്‍ മുങ്ങിയെണീറ്റവരെ അടുത്ത സെക്ക്ഷനിലേക്ക് കൊണ്ടപോയി. അവിടെവച്ച് അവരുടെ തല മുഢനംചെയ്യപ്പെട്ടു. മുമ്പില്പോയവരുടെ തലമുടി വടിച്ചുമാറ്റുന്നത് കണ്ടപ്പോള്‍ സെലീനക്ക് അവിടുന്ന് ഓടിരക്ഷപെടണമെന്ന് തോന്നി. പക്ഷേ, എങ്ങോട്ടുപോകാനാണ്. ചുറ്റും തോക്കുധാരികളായ പട്ടാളക്കാരാണ്.
ഓരോരുത്തരുടേയും മുടിവടിക്കുന്നത് പലപ്രായത്തിലുള്ള പുരുഷന്മാരാണ്, യഹൂദരായ തടവുകാര്‍. അവര്‍ വികാരങ്ങളില്ലാത്ത യന്ത്രങ്ങള്‍പോലെ ജോലിചെയ്യുകയാണ്. തങ്ങളുടെ മുമ്പില്‍ കുനിയുന്ന തലകള്‍ മാത്രമേ അവര്‍ ശ്രദ്ധിക്കുന്നുള്ളു. അവര്‍ ശരിക്ക് ജോലിചെയ്യുന്നുണ്ടോ എന്നറിയാന്‍ ബാറ്റണ്‍ പിടിച്ചുകൊണ്ട് എസ്സെസ്സ് ഗാര്‍ഡ് പിന്നില്‍ നില്പുണ്ട്. പുരുഷന്മാരുടെ മുമ്പില്‍ ഉടുതുണിയില്ലതെ നില്‍ക്കുന്നതിന്റെ ലജ്ജകൊണ്ട് സ്ത്രീകള്‍ തങ്ങളുടെ നഗ്നത കൈകള്‍കൊണ്ട് മറച്ചു.
അതിനുശേഷമാണ് അവര്‍ക്ക് ധരിക്കാന്‍ തടവുകാര്‍ക്കുള്ള യൂണിഫോം നല്‍കിയത്, പട്ടിണിയും രോഗങ്ങളുംമൂലം മരിച്ചവര്‍ ധരിച്ചിരുന്ന വൃത്തികെട്ട വസ്ത്രങ്ങള്‍. തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ വിവസ്ത്രരായി വിറകൊണ്ട് നിന്നിരുന്നവര്‍ക്ക് കിട്ടിയവസ്ത്രങ്ങള് വിയര്‍പ്പും രക്തവും മനുഷവിസര്ജ്യവും പുരണ്ടതായിരുന്നെങ്കിലും അവര്‍ അത് കാര്യമാക്കിയില്ല. എല്ലുകളിലേക്ക് അരിച്ചുകയറുന്ന തണുപ്പില്‍നിന്ന് രക്ഷനേടാന്‍ അതെങ്കിലും കിട്ടിയല്ലോ എന്ന സമാധാനമായിരുന്നു സെലീനക്ക്. അടുത്ത സെക്ക്ഷനില്വെച്ച് അവരുടെ കയ്യുടെ പാത്തികളില് ഓരോ നമ്പര്‍ പച്ചകുത്തി. ഇനിമുതല്‍ ഈ നമ്പരിലായിരിക്കും നിങ്ങള്‍ അറിയപ്പെടുക. അതിനുശേഷമാണ് അവരെ താമസിക്കാനുള്ള ബ്ളോക്കുകളിലേക്ക് മാറ്റിയത്.
***
ഫ്രാന്‍സിലെ ചെറിയൊരു കര്‍ഷകഗ്രാമമാണ് മാര്സേയ്ലസ്സ്; ആകെ ജനസംഖ്യ ഇരുനൂറില്‍ താഴെ. അവിടെ എല്ലാവര്ക്കും എല്ലാവരേയും പരിചയമുണ്ട്; പലര്‍ക്കും മറ്റുള്ളവരുടെ പേരുകള്‍പോലും അറിയാം. ഏതാനും യഹൂദകുടുംബങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം ക്രിസ്ത്യാനികളായിരുന്നു, ലൂഥറന്‍സ്. പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും അവര്‍ കഴിഞ്ഞുപോന്നു. ക്രിസ്ത്യാനികള്‍ക്ക് അവരുടേതായ പള്ളി ഉണ്ടായിരുന്നെങ്കിലും എണ്ണത്തില്‍ കുറവായ യഹൂദര്‍ക്ക് ആരാധനാലയം ഇല്ലായിരുന്നതിനാല്‍ അവരുടെ വീടുകളില്‍തന്നെ വേദപുസ്തകം വായിച്ചും പ്രാര്‍ത്ഥിച്ചും ആത്മസംതൃപ്തി കൈവരുത്തി.
തന്റെ രണ്ടേക്കര്‍ പുരയിടത്തില്‍ യാക്കോവും ഭാര്യ ഹാനിയും രണ്ട് ആണ്‍മക്കളുംകൂടി കൃഷിചെയ്ത് ഗോതമ്പും, റൈയും ഉരുളന്കിഴങ്ങും മലക്കറികളും വിളയിച്ചു. യാക്കോവിന്റേത് സംതൃപ്തമായ കുടുംബമായിരുന്നു. പശുക്കളും, മുയലും, കോഴിയും രണ്ട് പട്ടികളും എല്ലാം അവരുടെ കുടുംബത്തിന്റെ ഭാഗംതന്നെ. എല്ലായ്പ്പോഴും കറവയുള്ള രണ്ടോമൂന്നോ പശുക്കള്‍ ഉണ്ടായിരുന്നതുകൊണ്ട് പാലും ചീസും ആവശ്യത്തിലും അധികം. ഏഴുവയസുകാരിയായ മറിയക്കായിരുന്നു കോഴികളുടേയും മുയലുകളുടേയും മേല്‍നോട്ടം. കോഴികളേയും മുയലുകളേയും എല്ലാം അവള് പേരുചൊല്ലിയാണ് വിളിച്ചിരുന്നത്. കൂട്ടത്തില്‍ വഴക്കാളിയായ പൂവന്‍കോഴിക്ക് അവള് ഹിറ്റ്ലര്‍ എന്ന് പേരിട്ടു.
യാക്കോവിന്റെ മൂത്തമകന് ലിയോണിന് പതിനാറ് വയസ്; അവന്റെ അനുജന് വിക്ട്ടര്‍ പതിന്നാലുകാരന്. അവര്‍ രണ്ടപേരും സ്കൂളില്ലാത്തദിവസങ്ങളില് പാടത്ത് അച്ഛനേയും അമ്മയേയും ജോലികളില്‍ സഹായിക്കും. മൂന്നുസഹോദരങ്ങളുംകൂടി ഒരു സൈക്കിളിലാണ് രണ്ടുമൈല്‍ അകലെയുള്ള സ്കൂളില്‍ പോകുന്നത്. മിക്കപ്പോഴും ലിയോണാണ് സൈക്കിള്‍ ചവിട്ടുന്നത്. ഇളയപെങ്ങള്‍ മറിയയെ മുമ്പിലും വിക്ട്ടറിനെ പിന്നിലും ഇരുത്തിയാണ് പോക്കും വരവും. യഹൂദകുട്ടികള് എണ്ണത്തില്‍ കുറവായിരുന്ന ലൂഥറന്‍ സ്കൂളില്‍ വംശീയമായ വിവേചനം എന്താണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. നഗരത്തിന്റെ സ്വാധീനം എത്തിച്ചേര്‍ന്നിട്ടില്ലാത്തതിനാല്‍ മാര്സേയ്ലസ് ഗ്രാമം ഭൂമിയിലെ സ്വര്‍ഗമായിരുന്നു. അവിടെ കളവില്ല, വഴക്കില്ല, വിദ്വേഷമില്ല, എല്ലാവരും അവരവരുടെ കാര്യംനോക്കി ജീവിക്കുകയും, വേണ്ടിവന്നാല്‍ തങ്ങളാല്‍ കഴിയുന്നതുപോലെ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തുപോന്നു.
എവിടെയൊക്കെയോ യുദ്ധംനടക്കുന്നുവെന്ന് കേട്ടിട്ടുണ്ടെങ്കിലും ചിലദിവസങ്ങളില്‍ അവരുടെ ആകാശത്തില്‍കൂടി വിമാനങ്ങള്‍ പറക്കുന്നതും കണ്ടിട്ടുള്ളതല്ലാതെ അതിന്റെ ദുരന്തങ്ങളൊന്നും മാര്സെയ്ലസ്സ് നിവാസികളെ ഏശിയിരുന്നില്ല, ഒരുദിവസം ഉച്ചകഴിഞ്ഞ് ജീപ്പില്‍ നാല് ജര്‍മന്‍ പട്ടാളക്കാര്‍ ഗ്രാമത്തില്‍ വരുന്നതുവരെ.
ഗ്രാമത്തില്‍ എത്ര യഹൂദകുടുംബങ്ങള്‍ ഉണ്ടെന്ന് അറിയാനാണ് അവര്‍ വന്നത്. പള്ളിയില്‍ചെന്ന് പുരോഹിതനുമായി അവര്‍ സംസാരിച്ചു. ഗ്രാമത്തിലുള്ള എല്ലായഹൂദരും കുടുംബസഹിതം അടുത്തുള്ള പട്ടണത്തിലെ ടൗണ്‍ഹാളില്‍ പിറ്റേന്നുതന്നെ എത്തണമെന്ന് അറിയിക്കാന്‍ അച്ചനെ ഇടപാട് ചെയ്തിട്ട് അവര്‍ തിരികെപോയി.
എന്തുചെയ്യണമെന്ന് അറിയാതെ ബെഞ്ചമിനച്ചന്‍ കുഴങ്ങി. നാസികള്‍ യഹൂദരെ പീഡിപ്പിക്കുന്നതും നാടുകടത്തുന്നതുംമറ്റും അച്ചന് കേട്ടിരിക്കുന്നു. നൂറ്റാണ്ടുകളായി തങ്ങളുടെ ഗ്രാമത്തില്‍ ജീവിക്കുന്ന യഹൂദകുടുംബങ്ങളെ ഒറ്റിക്കൊടുക്കാന്‍ അച്ചന്റെ മനസ് അനുവദിച്ചില്ല. റിപ്പോര്‍ട്ട് ചെയ്യണമെന്ന് നാസികള്‍ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അറസ്റ്റ്ചെയ്യപ്പെടും എന്നാണ്. പിന്നെ അവരെ എങ്ങോട്ടാണ് കൊണ്ടുപോകുകയെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. അച്ചന് തന്റെ സൈക്കിളില്‍ യാക്കോവിന്റെ വീട്ടിലേക്ക് പോയി. അവിടെച്ചെന്ന് നാസികള്വന്നവിവരം അിറയിച്ചു.
"നിങ്ങള്‍ ഇപ്പോള്‍തന്നെ ഇവിടംവിട്ട് പോകണം.ഇല്ലെങ്കില്‍ നാസികള്‍ നിങ്ങളെ അറസ്റ്റുചെയ്യാന്‍ നാളെത്തന്നെ ഇവിടെയെത്തും. കുറെ ദിവസത്തേക്ക് എങ്ങോട്ടെങ്കിലും മാറിത്താമസിക്കുകയാണ് നല്ലത്.'
"ഞങ്ങള്‍ എങ്ങോട്ട്പോകാനാണ്? ഇതാണ് ഞങ്ങടെ വീട്; ഞങ്ങടെ പിതാമഹന്മാര് താമസിച്ചിരുന്നവീട്. ഇവിടംവിട്ട് ഞങ്ങള്‍ എങ്ങോട്ടുംപോകില്ല.' തന്റെ കൃഷിയിടവും വീടും കന്നുകാലികളേയും ഉപേക്ഷിച്ചുപോകാന്‍ യാക്കോവ് എന്തായാലും തയ്യാറല്ല..
മറ്റുയഹൂദരും യാക്കോവിന്റെതന്നെ അഭിപ്രായക്കാരായിരുന്നു. നൂറ്റാണ്ടുകളായി തങ്ങളുടെ അപ്പനപ്പൂപ്പന്മാര് കൃഷിചെയ്ത് ആടുമാടുകളെ വളര്‍ത്തി ജീവിച്ചുവന്ന ഈ ഭൂമിയിലാണ് തങ്ങളുടെ വേരുകള്‍. അത് എളുപ്പം പിഴുതെടുക്കാന്‍ സാദ്ധ്യമല്ല. നാസികള്‍ വരട്ടെ. കാര്യംപറഞ്ഞാല് അവര്‍ക്ക് മനസിലാകത്തില്ലേ?
എന്തെല്ലാം പറഞ്ഞിട്ടും യഹൂദരുടെ മനസ് മാറില്ലെന്നുകണ്ടപ്പോള് അച്ചന് മറ്റൊരുകാര്യം നിര്‍ദ്ദേശിച്ചു.
"നിങ്ങള്‍ക്ക് പോകാന്‍ മനസില്ലെങ്കില്‍ വേണ്ട. മക്കളെ കുറെദിവസത്തേക്ക് എങ്ങോട്ടെങ്കിലും മാറ്റിത്താമസിപ്പിക്ക്.'
അതിന് വിരോധമില്ലെന്ന് അവര്‍ പറഞ്ഞു. പക്ഷേ, എങ്ങോട്ടുമാറ്റും?
ബഞ്ചമിനച്ചന് ആലോചിച്ചു. സ്വിറ്റ്സര്‍ലണ്ടിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ അഭയാര്‍ത്ഥികളായ യഹൂദരെ, പ്രത്യേകിച്ചും കുട്ടികളെ, സംരക്ഷിക്കാന്‍ രഹസ്യക്യാമ്പുകള്‍ നടത്തുന്നുണ്ടെന്ന് അച്ചന് കേട്ടിരിക്കുന്നു. അവരില്‍ ചിലരെ അദ്ദേഹത്തിന് പരിചയവുമുണ്ട്. യഹൂദരുടെ കുട്ടികളെ അങ്ങോട്ട് അയച്ചാലോ? പക്ഷേ, അവരെ എങ്ങനെ സുരക്ഷിതരായി അവിടെ എത്തിക്കും? വഴിയിലെല്ലാം നാസികളും അവരുടെ ഏജന്റുമാരും വാച്ചി ഫ്രാന്‍സിന്റെ* പോലീസുമുണ്ട്.
അവസാനം അച്ചന് ഉപായം കണ്ടെത്തി. ഇടവകയിലെ കുട്ടികള്‍ക്കുള്ള സ്കൗട്ടിന്റെ യൂണിഫോം പള്ളിയില്‍ ഇരിപ്പുണ്ട്. അത് ധരിപ്പിച്ച് സ്കൗട്ട് ക്യാമ്പിലേക്ക് കുട്ടികളെ കൊണ്ടുപോകുകയാണെന്ന ഭാവത്തില്‍ ട്രെയിനില്‍ യാത്രചെയ്യാം. അച്ചനും കൂടെയുള്ളതുകൊണ്ട് ആരും സംശയിക്കത്തില്ല. യഹൂദ ആണ്‍കുട്ടികളുമായി അച്ചന് ഉടനെതന്നെ യാത്രതിരിച്ചു.
* വാച്ചി ഫ്രാന്‍സ്: ഫ്രാന്‍സിനെ കീഴ്പെടുത്തിയിട്ട് ജര്‍മനി സ്ഥാപിച്ച പാവഗവണ്മെന്റാണ്. വാച്ചി എന്നസ്ഥത്തായിരുന്നു അതിന്റെ ഹെഡ്ഡ്ക്വാര്ട്ടേര്സ്. നാസികളുടെ ഏറാന്മൂളികളായിട്ടാണ് ആ സര്‍ക്കാരും അതിന്റെ പോലീസും പ്രവര്‍ത്തിച്ചിരുന്നത്. യഹൂദരെ ഉപദ്രവിക്കാന്‍ നാസികളേക്കാള്‍ മിടുക്കരായിരുന്നു വാച്ചിപോലീസ്..
(തുടരും...)
നോവലിന്റെ ഇരുപതാം ഭാഗം വായിക്കുക....