Image

2021ല്‍ മുസ് ലിംകളെയും ക്രിസ്ത്യാനികളെയും തുടച്ചുനീക്കുമെന്ന് ആര്‍.എസ്.എസ് നേതാവ്

Published on 19 December, 2014
2021ല്‍ മുസ് ലിംകളെയും ക്രിസ്ത്യാനികളെയും തുടച്ചുനീക്കുമെന്ന് ആര്‍.എസ്.എസ് നേതാവ്


ന്യൂഡല്‍ഹി: അലീഗഢില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഘര്‍വാപസി പരിപാടി മാറ്റിവെച്ചെങ്കിലും ഇന്ത്യയില്‍നിന്ന് െ്രെകസ്തവതയെയും ഇസ്ലാമിനെയും തുടച്ചുനീക്കുമെന്ന് ചടങ്ങിന്റെ മുഖ്യസംഘാടകന്‍. ഉത്തര്‍പ്രദേശില്‍നിന്നുള്ള ആര്‍.എസ്.എസ് നേതാവും മതംമാറ്റ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന ധര്‍മ ജാഗരണ്‍ മഞ്ചിന്റെ കണ്‍വീനറുമായ രാജേശ്വര്‍ സിങ്ങാണ് തന്റെയും സംഘടനയുടെയും സ്വപ്നം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

2021 ഡിസംബര്‍ 31 ഇരു മതങ്ങളുടെയും ഇന്ത്യയിലെ അവസാന ദിനമായിരിക്കും എന്നാണ് പ്രഖ്യാപനം. ഇത് ഇന്ത്യയുടെ ആത്മാവിന്റെ ആഗ്രഹമാണെന്നും ലക്ഷ്യം സാക്ഷാത്കരിക്കാന്‍ താനും സുഹൃത്തുക്കളും പ്രതിജ്ഞാബദ്ധമാണെന്നും ഇദ്ദേഹം പറഞ്ഞു. ലവ്ജിഹാദ് പ്രചാരണമുയര്‍ത്തി ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി കുപ്രസിദ്ധനാണ് രാജേശ്വര്‍ സിങ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക