തിരുവനന്തപുരം: തന്റെ സിനിമ
യുദ്ധത്തിനെതിരെയുള്ള പ്രഖ്യാപനമാണെന്ന് "ട്രാക്ക് 143'
സിനിമയുടെ സംവിധായിക നര്‍ഗീസ് അഭിയാര്‍. മേളയോടനുബന്ധിച്ച് നടന്ന
മീറ്റ് ദി ഡയറക്ടര്‍ പരിപാടിയില്‍ ?സംസാരിക്കുകയായിരുന്നു
അവര്‍. ഇറാന് ജനത യുദ്ധം മൂലം കഷ്ടതയനുഭവിക്കുന്നവരാണെന്നും
സ്ത്രീയുടെ വീക്ഷണത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നതെന്നും
അവര്‍ പറഞ്ഞു. ഇറാനില്‍ ആവിഷ്കാര സ്വാതന്ത്ര്യം നാമമാത്രമാണ്.
ജാഫര്‍ പനാഹിയെപ്പോലുള്ള സംവിധായകര്‍ അതിന്റെ ഇരകളാണെന്നും അവര്‍
കൂട്ടിച്ചേര്‍ത്തു. എഴുത്തുകാരിയായ നര്‍ഗീസിന്റെ ആദ്യസംവിധാന
സംരംഭമായ ചിത്രം ലോകസിനിമാവിഭാഗത്തിലാണ്
പ്രദര്‍ശിപ്പിക്കുന്നത്.
ചലച്ചിത്രമേളകളിലൂടെ ചലച്ചിത്രകാരനായ ആളാണ് താനെന്ന്
"അലിഫി'ന്റെ സംവിധായകന് എന്‍.കെ. മുഹമ്മദ് കോയ പറഞ്ഞു.
സ്ത്രീപക്ഷത്തു നിലനിന്നുകൊണ്ട് ഒരു യാഥാസ്ഥിതിക സമൂഹത്തെ
തുറന്നുകാട്ടാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച
ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
താരമൂല്യമാണ് സിനിമയെ നിയന്ത്രിക്കുന്നതെന്ന്
മൊറോക്കന്സിനിമയായ "ദി നാരോ ഫ്രെയിം ഓഫ് മിഡ്നൈറ്റി'ന്റെ സംവിധായിക
താല ഹദീദ്. സ്വതന്ത്ര സിനിമകള്‍ക്ക് തന്റെ രാജ്യത്ത് പ്രേക്ഷകര്‍
കുറവാണ്. ഇത്തരം സിനിമകള്‍ക്ക് പണം കണ്ടെത്തുകയെന്നത്
ശ്രമകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
"ഗൗര്‍ഹരി ദസ്താന്‍' സിനിമയുടെ സംവിധായകന് ആനന്ദ് നാരായണ്‍
മഹാദേവന്, തിരക്കഥാകൃത്ത് സി.പി. സുരേന്ദ്രന്, വിദൂഷകന്റെ
സംവിധായകന് ടി.കെ. സന്തോഷ്, 1000 റുപ്പി നോട്ട് ചിത്രത്തിന്റെ
സംവിധായകന് ശ്രീഹരി സാതെ, നിര്‍മാതാവ് ശേഖര്‍ സാതെ, "ലേബര്‍ ഓഫ് ലൗ'
സിനിമയുടെ നിര്‍മാതാവ് ജോനഗി ഭട്ടാചാര്യ, ചലച്ചിത്ര നിരൂപകന് എ.
മീര സാഹബ് എന്നിവര്‍ പങ്കെടുത്തു.
ഇന്നത്തെ ഓപ്പണ്‍ ഫോറം
തിരുവനന്തപുരം: ഡിജിറ്റല്‍ യുഗത്തില്‍ ഫിലിം ഫെസ്റ്റിവലിന്
പ്രസക്തിയുണ്ടാക്കുന്ന ഘടകങ്ങളെക്കുറിച്ച് ഇന്ന് (ഡിസംബര്‍ 18)
ഉച്ചയ്ക്ക് 1.45ന് ന്യൂ തിയേറ്ററില്‍ നടക്കുന്ന ഓപ്പണ്‍ ഫോറം ചര്‍ച്ച
ചെയ്യും. ലെനിന് രാജേന്ദ്രന്, ഡോ. സി.എസ്. വെങ്കിടേശ്വരന്,
കെ.ആര്. മനോജ്, സുദേവന്, സജിന്‍ ബാബു, സനല്‍കുമാര്‍ തുടങ്ങിയവര്‍
പങ്കെടുക്കും.
ബൗദ്ധിക സ്വത്തിനെ വാണിജ്യവസ്തുവായി ചുരുക്കരുത്: അജും രജബലി
തിരുവനന്തപുരം: വാണിജ്യ വസ്തുക്കള്‍പോലെ കൈകാര്യം ചെയ്യേണ്ടതല്ല ബൗദ്ധിക
സ്വത്തെന്ന് പ്രശസ്ത തിരക്കഥാകൃത്തും ബൗദ്ധിക സ്വത്തവകാശ
പ്രവര്‍ത്തകനുമായ അജും രജബലി പറഞ്ഞു. മേളയോടനുബന്ധിച്ച് നടന്ന
പാനല്‍ ചര്‍ച്ചയില്‍ "ബൗദ്ധിക സ്വത്തവകാശവും സിനിമാ പ്രവര്‍ത്തനവും'
എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കല
എന്നത് സംസ്കാരത്തിന്റെ തുടര്‍ച്ചയാണ്. തിരക്കഥാകൃത്തുക്കളുടെ
സര്‍ഗവൈഭവത്തെ സിനിമയില്‍ വേണ്ടരീതിയില്‍ മാനിക്കുന്നില്ല.
സിനിമാ വ്യവസായത്തില്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന ഈ
അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആരും തയ്യാറായിരുന്നില്ല.
സിനിമയുടെ ബൗദ്ധിക അവകാശം കേവലം നിര്‍മാതാവിന് മാത്രം
ലഭിക്കേണ്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ സാമ്പത്തിക ലാഭം അണിയറപ്രവര്‍ത്തകര്‍ക്ക്
ലഭിക്കണമെങ്കില്‍ നിര്‍മാണച്ചെലവ് പങ്കിടാനും അവര്‍
തയ്യാറാകണമെന്ന് ഫിലിം എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മറിയം ജോസഫ്
പറഞ്ഞു. നിര്മാതാക്കളെക്കാലും സിനിമയിലെ ബൗദ്ധിക സ്വത്ത് ചൂഷണം
ചെയ്യുന്നത് വിതരണക്കാരാണ്. വിതരണമേഖലയില്‍
സുതാര്യതയുണ്ടാകേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
സിനിമയില്‍ ആര് എന്തുചെയ്യുന്നുവെന്ന് കൃത്യമായി പറയാന്‍
സാധ്യമല്ലാത്തതിനാലാണ് ബൗദ്ധിക സ്വത്തവകാശ
തര്‍ക്കങ്ങളുണ്ടാകുന്നതെന്ന് സംവിധായകനും ചിത്ര സംയോജകനുമായ
അജിത് കുമാര്‍ അഭിപ്രായപ്പെട്ടു. സിനിമയില്‍ സംവിധാനം, നിര്‍മാണം,
ഛായാഗ്രാഹണം, തിരക്കഥ തുടങ്ങിയ പ്രാഥമിക പ്രവര്‍ത്തനത്തിന്
ചുക്കാന്‍ പിടിക്കുന്നവര്‍ക്കാണ് ബൗദ്ധിക സ്വത്തവകാശം
ലഭിക്കേണ്ടതെന്ന് ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു പറഞ്ഞു.
പകര്‍പ്പവകാശത്തിലെ നിയമപ്രശ്നത്തെക്കുറിച്ച് കൊച്ചി നാഷണല്‍
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസിലെ അസി. പ്രൊഫ. ആരതി അശോകും
നിയമ വിദഗ്ധന്‍ വിനയ് ഷെട്ടിയും സംസാരിച്ചു. സംവിധായകന് ലീനസ്
ചര്‍ച്ചയില്‍ അധ്യക്ഷതവഹിച്ചു.
ചലച്ചിത്രമേള മുന്നോട്ടുവെക്കുന്നത് വൈവിധ്യമുള്ള കാഴ്ചപ്പാടുകള്‍: തലാ ഹദീദ്
തിരുവനന്തപുരം: ചലച്ചിത്രമേളകള്‍ മുന്നോട്ടുവെക്കുന്നത്
അതിര്‍ത്തികള്‍ക്കപ്പുറമുള്ള ജീവിതത്തിന്റെ വിശാലമായ
കാഴ്ചപ്പാടുകളും മൂല്യങ്ങളുമാണെന്ന് "ദി നാരോ ഫ്രൈം ഓഫ്
മിഡ്നൈറ്റി'ന്റെ സംവിധായിക തലാ ഹദീദ് അഭിപ്രായപ്പെട്ടു.
മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സില്‍
സംസാരിക്കുകയായിരുന്നു. തന്റെ രാജ്യമായ മൊറോക്കോയില്‍ വളരെ
കുറച്ച് വനിതാ സംവിധായകര്‍ മാത്രമേയുള്ളു. ഇതിന് കാരണം അവിടെ
നിലനില്‍ക്കുന്ന പുരുഷാധിപത്യ സമൂഹമാണ്. എന്നാല്‍പ്പോലും വളരെ
വ്യത്യസ്തമാര്‍ന്ന രീതിയില്‍ സിനിമയെ സമീപിക്കാനാണ് അവിടുത്തെ
സ്ത്രീ സംവിധായകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍
കൂട്ടിച്ചേര്‍ത്തു.
ലോകസിനിമാവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഇറാനിയന്‍ സിനിമയായ
"ട്രാക്ക് 143'യുടെ സംവിധായിക നര്‍ഗീസ് അബ്യാറും
പുരുഷമേധാവിത്വത്തെക്കുറിച്ച് ശക്തമായി പ്രതികരിച്ചു.
പുരുഷമേധാവിത്വം ഒരു രാജ്യത്തുമാത്രമല്ലെന്നും അതൊരാഗോള
പ്രതിഭാസമാണെന്നും അതിനെതിരെയുള്ള നടപടികള്‍
സ്വീകരിക്കുകയാണ് സിനിമാലോകം ചെയ്യേണ്ടതെന്നും
അഭിപ്രായപ്പെട്ടു. തന്റെ സിനിമകള്‍ എല്ലാം തന്നെ
യുദ്ധത്തിനെതിരെയുള്ള സ്ത്രീ മനസ്സുകളുടെ കാഴ്ചപ്പാടാണെന്നും
ഓരോ കലാകാര•ാരും രാഷ്ട്രീയപ്രവര്‍ത്തകരാണെന്നും അവര്‍ പറഞ്ഞു.
ഭാരതം തനിക്ക് എക്കാലവും ആവേശമായിരുന്നുവെന്നും ഇവിടെ സിനിമകള്‍
ചെയ്യാനാണ് തനിക്ക് താത്പര്യമെന്നും "ഏക് ഹസാര്ചി നോട്ടി'ന്റ
സംവിധായകന് ശ്രീഹരി സാതെ പറഞ്ഞു. ഗ്രാമീണ ഭാരതത്തെ
ദൃശ്യവത്കരിക്കാനാണ് തനിക്കിഷ്ടം. ഒരു നിശ്ചിത
പ്രദേശത്തെക്കുറിച്ച് പറയാത്തിടത്തോളം കാലം ഒരിക്കലും ഒരു
സംവിധായകന് ആഗോളതലത്തിലേക്കുയരാന് സാധ്യമല്ലെന്ന അഭിപ്രായം
അവര്‍ പങ്കുവെച്ചു.
സിനിമയില്‍ നിര്‍മാതാവും മറ്റു കലാകാരന്മാരും തുല്യരാണെന്നും
നിര്‍മാതാവിന് ചിത്രത്തിന് പണം മുടക്കുന്നതിലുപരി
കലാകാരനെന്നുള്ള സ്ഥാനം ലഭിക്കേണ്ടതുണ്ടെന്ന് നിര്‍മാതാക്കളായ
ശേഖര്‍ സാതെയും വിക്രം മൊഹിന്ദയും അഭിപ്രായപ്പെട്ടു. പ്രൊഫ. നീന ടി.
പിള്ള, മീഡിയ സെല്‍ കോ-ഓഡിനേറ്റര്‍ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍
എന്നിവര്‍ പങ്കെടുത്തു.