Image

ഇന്ത്യയിലെ ആദ്യ മത്സ്യ ആശുപത്രി കൊല്‍ക്കൊത്തയില്‍

Published on 24 October, 2014
ഇന്ത്യയിലെ ആദ്യ മത്സ്യ ആശുപത്രി കൊല്‍ക്കൊത്തയില്‍
കൊല്‍ക്കൊത്ത: മനുഷ്യര്‍ക്കും പക്ഷി മൃഗാദികള്‍ക്കും മാത്രമല്ല ഇനി മത്സ്യങ്ങള്‍ക്കും രാജ്യത്ത് ചികിത്സാ സൗകര്യം. മത്സ്യങ്ങളില്‍ കാണപ്പെടുന്ന രോഗങ്ങളും വിചിത്ര പ്രതിഭാസങ്ങളും ചികിത്സയിക്കുന്നതിനായി കൊല്‍ക്കൊത്തയില്‍ ആശുപത്രി ഒരുങ്ങുന്നു. 2015 മധ്യത്തോടെയായിരുന്നു ആശുപത്രി നിലവില്‍ വരികയെന്ന് പശ്ചിമ ബംഗാള്‍ അനിമല്‍ ആന്റ് ഫിഷറീസ് സയന്‍സസ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്‍ ടി.ജെ അബ്രഹാം അറിയിച്ചു.

ഇന്ത്യയില്‍ മത്സ്യങ്ങളില്‍ 60 മുതല്‍ 65 തരത്തിലുള്ള രോഗങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. മത്സ്യ ഉത്പാദനത്തില്‍ മുന്‍പന്തിയിലായിരുന്ന ബംഗാള്‍ അതില്‍ നിന്നു പിന്നാക്കം പോകാനുള്ള കാരണം രോഗം ബാധിച്ച് മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നതാണെന്നും ടി.ജെ അബ്രഹാം പറഞ്ഞു. വിദേശരാജ്യങ്ങളില്‍ മത്സ്യ ആശുപത്രികള്‍ സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സ്യകര്‍ഷകരെ മാത്രമല്ല, മത്സ്യം ഭക്ഷണ പ്രേമികള്‍ക്കും ആശുപത്രിയുടെ പ്രയോജനം ലഭിക്കും. 500 ലിറ്റര്‍ വീതം ശേഷിയുള്ള 50 ഗ്ലാസ് അക്വേറിയങ്ങളും 25 സര്‍കുലര്‍ വാട്ടര്‍ ടാങ്കുകളും ആശുപത്രിയിലുണ്ടാകും. സുസജ്ജമായ പാത്തോളിക്കല്‍ ലാബും ആശുപത്രിയുടെ ഭാഗമായിരിക്കും. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കീഴില്‍ അഞ്ചു കോടി രൂപ മുടക്കിയായിരിക്കും ആശുപത്രി നിര്‍മ്മിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക