ജനീവ: എബോള ബാധിച്ച് ഇതുവരെ 4,877 പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 9,936 പേര്‍ക്ക് എബോള രോഗം പിടിപെട്ടതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഒക്ടോബര്‍ 19 വരെയുള്ള പുതിയ കണക്കാണ് ലോകാരോഗ്യ സംഘടന ബുധനാഴ്ച പുറത്തുവിട്ടത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ലൈബീരിയ, സിയേറ ലിയോണ്‍, ഗിനിയ തുടങ്ങിയ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് എബോള ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിട്ടുള്ളത്.