Image

മഹാരാഷ്‌ട്രയില്‍ ഗോപിനാഥ്‌ മുണ്ടെയുടെ മകള്‍ക്ക്‌ 6.96 ലക്ഷം വോട്ടിന്റെ റിക്കാര്‍ഡ്‌ ഭൂരിപക്ഷം

Published on 19 October, 2014
മഹാരാഷ്‌ട്രയില്‍ ഗോപിനാഥ്‌ മുണ്ടെയുടെ മകള്‍ക്ക്‌ 6.96 ലക്ഷം വോട്ടിന്റെ റിക്കാര്‍ഡ്‌ ഭൂരിപക്ഷം
ബീഡ്‌ (മഹാരാഷ്‌ട്ര): അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ്‌ മുണ്ടെയുടെ മകള്‍ പ്രീതം മുണ്ടെയ്‌ക്കു ബീഡ്‌ ലോക്‌സഭാ സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 6.96 ലക്ഷം വോട്ടിന്റെ റെക്കോര്‍ഡ്‌ ഭൂരിപക്ഷം. പ്രീതം 9.22 ലക്ഷം വോട്ട്‌ നേടിയപ്പോള്‍ മുന്‍ മന്ത്രിയായ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി അശോക്‌ പാട്ടീല്‍ 2.26 ലക്ഷം വോട്ട്‌ നേടി.

2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ആറംബാഗ്‌ സീറ്റില്‍ അനില്‍ ബസു (സിപിഎം) നേടി 5,92,502 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്‌. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്‌ട്രയിലെ പര്‍ളിയില്‍ പ്രീതത്തിന്റെ മൂത്ത സഹോദരി പങ്കജ 25,895 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക