Image

ബ്‌ളേഡ് മാഫിയയുടെ പീഡനത്തെത്തുടര്‍ന്ന് യുവതി തീ കൊളുത്തി ജീവനൊടുക്കി

Published on 20 September, 2014
ബ്‌ളേഡ് മാഫിയയുടെ പീഡനത്തെത്തുടര്‍ന്ന് യുവതി തീ കൊളുത്തി ജീവനൊടുക്കി
തിരുവനന്തപുരം: വട്ടിപ്പലിശക്കാരുടെ പീഡനത്തില്‍ മനംനൊന്ത് വീട്ടമ്മ തീ കൊളുത്തി ജീവനൊടുക്കി. കൊച്ചുതോപ്പ് ഫാത്തിമ മാതാ ചര്‍ച്ചിന് സമീപം പാറുവിളാകം പുരയിടത്തില്‍ ഐറിന്‍ എന്ന് വിളിക്കുന്ന സ്‌റ്റെല്ലയാണ് (36) മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ഇവരുടെ കുടുംബവീട്ടില്‍ രണ്ടാം നിലയുടെ ടെറസില്‍ വച്ചായിരുന്നു മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയത്. തീ ആളിപ്പടരുന്നത് കണ്ട് അയല്‍വാസികള്‍ ഓടിയെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്‌റ്റെല്ല സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവമറിഞ്ഞ് കൗണ്‍സിലര്‍ ടോണി ഒളിവര്‍, ശംഖുംമുഖം അസി. കമ്മിഷണര്‍ ജവഹര്‍ ജനാര്‍ഡ് തുടങ്ങിയവര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. 

സ്‌റ്റെല്ലയ്ക്ക് പണം പിരിവിന് നല്‍കുന്ന പതിവുണ്ടായിരുന്നു. പലരില്‍ നിന്നും പണം പലിശയ്ക്ക് വാങ്ങിയായിരുന്നു പിരിവിന് കൊടുത്തിരുന്നത്. ഇതിന്റെ തുടര്‍ച്ചയായി നല്ലൊരു സംഖ്യ കടം വന്നിരുന്നു. അത് വീടാന്‍ സ്‌റ്റെല്ലയുടെ പേരിലുള്ള വീടും വസ്തുവും അടുത്തിടെ വിറ്റിരുന്നു. എന്നിട്ടും കടം തീരാതാവുകയും പലിശക്കാര്‍ ബഹളം വയ്ക്കുകയും ചെയ്തതോടെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഇവരുടെ ഭര്‍ത്താവ് ജോയി എന്ന് വിളിക്കുന്ന പത്രോസ് അഗസ്റ്റിന്‍ എയര്‍പോര്‍ട്ടിലെ ഓട്ടോ െ്രെഡവറാണ്. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക