മാവേലി നാട് വാണീടും
കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും
കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍
വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല
ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു
നാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
ഇത് നാം കേട്ടു
പഠിച്ച വരികളാണ് ആ വലിയ മനുഷ്യനെക്കുറിച്ച് അന്നും ഇന്നും ജനങ്ങള്‍
പാടുന്നതാണ്.ഓണപ്പാട്ട് എന്നു കേട്ടാല്‍ മനസില്‍ ആദ്യമെത്തുക മവേലി
നാടുവാണീടംകാലം... എന്ന പാട്ടായിരിക്കും. എന്നാല്‍ ഈ നാടന്‍
പാട്ടിന്റെ കുറച്ചു വരികള്‍ മാത്രമാണു പ്രചാരത്തിലുള്ളത്. മുഴുവന്‍
പാട്ടിനെക്കുറിച്ച് അറിയാവുന്നവര്‍ വിരളം. കാലം ചെല്ലുന്തോറും
മാവേലി.
നാടു വാണീടും കാലം എന്ന പാട്ട് അതിന്റെ നാലുവരികളില്‍
ഒതുങ്ങിപ്പോവുകയാണ്. കവിതയും സംഗീതവും ഒന്നുപോലെ ഇഴചേരുന്നതാണ് ഈ
മാവേലിപ്പാട്ട്. വലിയ ആര്‍ഭാടങ്ങളില്ലാതെ, ആയാസമായി ആര്‍ക്കും പാടാന്‍
കഴിയുന്നുവെന്നതാണ് ഈ പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.
അതുകൊണ്ടാവാം ഇതിത്ര ജനകീയമായതും. സ്കൂള്‍ കുട്ടികള്‍ മുതല്‍
മുതിര്‍ന്നവര്‍ വരെ ഈ പാട്ടിന്റെ ആരാധകരായതും, ഓണമെന്നു
കേള്‍ക്കുമ്പോള്‍ ആദ്യംതന്നെ മാവേലി നാടുവാണ കാലം മനസ്സിലേക്ക്
ഓടിയെത്തുന്നതും ഈ പാട്ടിന്റെ ശ്രുതി മധുരം കൊണ്ടു തന്നെ. മാവേലി
നാടുവാണീടും കാലം
പൂര്‍ണരൂപം താഴെ വായിക്കാം; പാടം.
മാവേലി
നാടുവാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആമോദത്തോടെ
വസിക്കും കാലം
ആപത്തങ്ങാര്ക്കുമെട്ടില്ലതാനും
ആധികള്‍
വ്യധികളൊന്നുമില്ല
ബാലമരണങ്ങള്‍
കേള്‍ക്കാനില്ല
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം
നിറവതുണ്ട്
എല്ലാ കൃഷികളുമൊന്നുപോലെ
നെല്ലിനു
നൂറുവിളവതുണ്ട്
ദുഷ്ടരെ
കണ്‍കൊണ്ടുകാണാനില്ല
നല്ലവരെല്ലാതെയില്ല
പാരില്‍
ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല
കനകം കൊണ്ടല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാര്‍
ബാലന്മാര് മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല
ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
വെള്ളിക്കോലാദികള്
നാഴികളും
എല്ലാം കണക്കിനു തുല്യമായി
കള്ളപ്പറയും
ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല
നല്ലമഴപെയ്യും
വേണ്ടും നേരം
നല്ലപോലെല്ലാവിളവും ചെരും
മാനംവളച്ച
വളപ്പകത്ത്
നല്ല കനകം കൊണ്ടെല്ലാവരും
നെല്ലുമരിയും
പലതരത്തില്‍
വേണ്ടുന്നവാണിഭമെന്നപോലെ
ആനകുതിരകളാടുമാടും
കൂടിവരുന്നതിനന്തമില്ല
ശീലത്തരങ്ങളും
വേണ്ടുവേളം
നീലക്കവണികള്‍ വേണ്ടുവോളം
നല്ലോണം
ഘോഷിപ്പാന്‍നല്ലെഴുത്തന്‍
കായങ്കുളം ചോല
പോര്‍ക്കളത്തില്‍
ചീനത്തെമുണ്ടുകള്‍ വേണ്ടപോലെ
ജീരകം നല്ല
കുരുമുളക്
ശര്‍ക്കര, തോനൊടു
പഞ്ചസാര
എണ്ണമില്ലാതോളമെന്നേവേണ്ടൂ
കണ്ടവര്‍ കൊണ്ടും കൊടുത്തും
വാങ്ങി
വേണ്ടുന്നതൊക്കെയും വേണ്ടപോലെ
മാവേലി പോകുന്ന
നേരത്തപ്പോള്‍
നിന്നുകരുന്ന മാനുഷ്യരും
ഖേദിക്കവേണ്ടെന്റെ
മാനുഷരെ
ഓണത്തിനെന്നും വരുന്നതുണ്ട്
ഒരുകെല്ലം തികയുമ്പോള്‍
വരുന്നതുണ്ട്
തിരുവോണത്തുന്നാള്‍ വരുന്നതുണ്ട്
എന്നതു
കേട്ടോരു മാനുഷ്യരും
നന്നായ് തെളിഞ്ഞു
മനസ്സുകൊണ്ട്
വല്‍സരമൊന്നാകും ചിങ്ങമാസം
ഉല്‍സവമാകും
തിരുവോണത്തിന്
മാനുഷരെല്ലാരുമൊന്നു
പോലെ
ഉല്ലാസത്തോടങ്ങനുഗ്രഹിച്ചു
ഉച്ചമലരിയും
പിച്ചകപ്പൂവും
വാടാത്ത മല്ലിയും റോസാപ്പൂവും
ഇങ്ങനെയുള്ളോരു
പൂക്കളൊക്കെ
നങ്ങോലിയും കൊച്ചുപങ്കജാക്ഷീം
കൊച്ചുകല്യാണിയും
എന്നൊരുത്തി
ഇങ്ങനെ മൂന്നാലു പെണ്ണുങ്ങള് കൂടി
അത്തപ്പുവിട്ട്
കുരവയിട്ടു
മാനുഷരെല്ലാരുമൊന്നുപ്പോലെ
മനസ്സു
തെളിഞ്ഞങ്ങുല്ലസിച്ചു.