കൊച്ചി: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പുതിയ മദ്യനയം നികുതി
വരുമാനത്തില്‍ 8000 കോടിയുടെ കമ്മിയുണ്ടാക്കുമെന്നും ടൂറിസം
മേഖലയിലെ 23000 കോടിയുടെ വരവില്‍ വന്‍
ഇടിവുണ്ടാക്കുമെന്നൊക്കെയുള്ള ഭയം അസ്ഥാനത്ത്. പത്തു വര്‍ഷം കൊണ്ട്
സമ്പൂര്‍ണ നിരോധനം ലക്ഷ്യമിടുന്ന മദ്യനയം ഈ സര്‍ക്കാരിനു സാമ്പത്തിക
നഷ്ടമുണ്ടാക്കില്ലെന്നു മാത്രമല്ല വന്‍ ലാഭമുണ്ടാക്കുകയും
ചെയ്യും.
ബാറുകള്‍ പൂട്ടുന്നതോടെ ബിവറേജസ് കോര്പ്പറേഷന് വഴി
വില്‍ക്കുന്ന മദ്യത്തിന്റെ വില്പന ഇരട്ടിയായി വര്‍ധിക്കും. ഈ വര്,ം
39 ഔട്ട്ലെറ്റുകള് അടച്ചുപൂട്ടിയാലും കണ്‍സ്യൂമര്‍ ഫെഡ്, ബിവറേജസ്
കോര്‍പ്പറേഷനുകളുടെ കീഴിലായി 345 ഔട്ട്ലെറ്റുകള് തുറന്നു
പ്രവര്‍ത്തിക്കുന്നുണ്ടാവും. അതില്‍ 35 ഔട്ട്ലെറ്റുകളാവും അടുത്ത
വര്‍ഷം അടച്ചുപൂട്ടപ്പെടുക. അപ്പോഴും 310 വില്‍പ്പനശാലകള്‍
സംസ്ഥാനത്തുണ്ടാകും. മദ്യലഭ്യതയുടെ അളവു കുറയാതിരിക്കാന്‍
ഇത്രയും ഔട്ട്ലെറ്റുകള് ധാരാളം മതിയാകും. പുതിയ അഞ്ചു ശതമാനം
സെസ് അടക്കം 131 ശതമാനം നികുതിയാണ് മദ്യത്തിനുള്ളത്.
മദ്യവില്‍പ്പന വര്‍ധിക്കുന്നതോടെ ഖജനാവിലേക്കു കൂടുതല്‍ നികുതി
ഒഴുകിയെത്തുമെന്ന് സാരം.
പുതിയ മദ്യനയം കാരണം 1,811 കോടിയുടെ
നഷ്ടം ഉണ്ടാകുമെന്നാണു ധനമന്ത്രി കെ.എം. മാണിയുടെ വാദം. ഇതില്‍ 1,010
കോടിയും 39 ഔട്ട്ലെറ്റുകള് പൂട്ടുന്നതിലൂടെ ഉണ്ടാകുന്നതാണ്. ഇത്
പക്ഷേ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളില് നിന്നും
ലഭിക്കുന്ന ആകെ വരുമാനത്തിന്റെ ശരാശരി
മാത്രമാണ്.
യഥാര്‍ഥത്തില്‍ ഇത്രയും നഷ്ടം ഈ ഇനത്തിലുണ്ടാവില്ല.
അടച്ചുപുട്ടേണ്ട ഔട്ട്ലെറ്റുകള് ഏതൊക്കെയെന്നു
തീരുമാനിക്കോണ്ടത് ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡുമാണ്.
സ്വാഭാവികമായും വരുമാനത്തില്‍ ഏറ്റവും പിന്നില്‍നില്‍ക്കുന്ന
ഔട്ട്ലെറ്റുകളാവും അവര്‍ അടച്ചുപൂട്ടുക. അതാവട്ടെ
വരുമാനത്തിന്റെ ശരാശരിയെ കാര്യമായി
ബാധിക്കാത്തതുമായിരിക്കും.
ചാവക്കാടും കരുനാഗപ്പള്ളിയിലും
തിരുവനന്തപുരം നഗരത്തിലുമെല്ലാം ഒരു കിലോമീറ്ററിനുള്ളില്‍
ഒന്നിലധികം ബിവറേജസ് ഔട്ട്ലെറ്റുകള് ഇപ്പോള്‍
പ്രവൃത്തിക്കുന്നുണ്ട്. കച്ചവടം കൂടിയതു കാരണം ഉപഭോക്താക്കളുടെ
സൗകര്യത്തിനായി നിലവിലുണ്ടായിരുന്നവ വിഭജിച്ചു രണ്ടാക്കിയ
ഔട്ട്ലെറ്റുകളാണിവ. ഇതില്‍ ഒന്ന് അടച്ചു പൂട്ടിയാല്‍ തൊട്ടടുത്ത
ഔട്ട്ലെറ്റില് തിരക്കുകൂടും. നഷ്ടമൊന്നും
കോര്പ്പറേഷനുണ്ടാകില്ല.
ധന മന്ത്രി രണ്ടാമതായി പറയുന്നത്
ബാറുകള്‍ സമ്പൂര്‍ണമായി അടച്ചുപൂട്ടുമ്പോള്‍ വില്‍പ്പന
നികുതിയിനത്തില്‍ ഉണ്ടാകുന്ന 828 കോടിയുടെ നഷ്ടമാണ്. 418 ബര്
അടച്ചിട്ട നാലു മാസവും കോര്‍പ്പറേഷന്റെ വില്‍പ്പന
വര്‍ധിച്ചിട്ടേയുള്ളൂ.
സംസ്ഥാനത്ത് അവശേഷിക്കുന്ന 312 ബറുകള്‍
കൂടി അടച്ചുപൂട്ടുന്നതോടെ ഇത് ഇനിയും വര്‍ധിക്കും. നിയമ സഭയില്‍
എക്സൈസ് മന്ത്രി കെ. ബാബു നേരത്തേ നല്കിയ മറുപടി പ്രകാരം 2013 മേയ്
മാസത്തെ അപേക്ഷിച്ച് 2014 മേയില്‍ മാത്രം 200 കോടിയുടെ അധിക
വരുമാനമാണു ലഭിച്ചത്. അതനുസരിച്ചു നോക്കിയാല്‍ ബാറുകള്‍
സമ്പൂര്‍ണമായി അടയുമ്പോള്‍ പ്രതിമാസ അധിക വരുമാനം ഇതിന്റെ
ഇരട്ടിയെങ്കിലും ആകേണ്ടതാണ്. വില്‍പ്പന കൂടുമ്പോള്‍ വില്‍പ്പന
നികുതിയിലൂടെയുള്ള വരുമാനവും കൂടും. ബാറുകള്‍ പൂട്ടുന്നത് മൂലം
നഷ്ടമല്ല ലാഭമാണുണ്ടാകുന്നത്.
കഴിഞ്ഞവര്‍ഷം 9,354 കോടി
രൂപയുടെ മദ്യമാണ് ബിവറേജ്സ് കോര്പ്പറേഷന് വിറ്റഴിച്ചത്.
രേഖകളനുസരിച്ച് ഇതില്‍ ബാറുകളിലൂടെ വിറ്റത് ഏകദേശം 2,050
കോടിയുടെ മദ്യം മാത്രം. ബാറുളില് നടന്നിരുന്ന സെക്കന്‍ഡ്സ്
വില്‍പ്പന ഇനി ഉണ്ടാകില്ലെന്നതിനാല്‍ അതിന്റെ ഉപഭോക്താക്കളും
ബിവറേജസ് ഔട്ട്ലെറ്റുകളെ ആശ്രയിക്കും. അപ്പോള്‍ വില്‍പ്പന കൂടും
നികുതി വരുമാനവും വര്‍ദ്ധിക്കും. 418 ബാറുകളുടെ ലൈസന്‍സ് ഫീ
ഇനത്തില്‍ 92.60 കോടി രൂപ നഷ്ടമാകുകയും 292 ബാറുകള്‍ക്ക് ലൈസന്‍സ് ഫീ
ഇനത്തില്‍ 39 കോടി തിരിച്ചു നല്‍കേണ്ടി വരുകയും ചെയ്യുമെന്നും
ധനമന്ത്രി പറയുന്നു. ഇതില്‍ 92.60 കോടിയുടെ വരുമാനം സര്‍ക്കാര്‍
നേരത്തേതന്നെ വേണ്ടെന്നുവച്ചതാണ്. ആ സ്ഥിതിക്കു ഖജനാവില്‍ നിന്നും
നഷ്ടമാകുക തിരിച്ചുനല്‍കേണ്ടിവരുന്ന 39 കോടി മാത്രമായിരിക്കും.
വില്‍പ്പന നികുതിയില്‍ ഏര്‍പ്പെടുത്തിയ അഞ്ചു ശതമാനം സെസ് വഴി ഈ
നഷ്ടം സര്‍ക്കാരിനു മറികടക്കാനാകും.
കഴിഞ്ഞവര്‍ഷത്തെ
കണക്കനുസരിച്ച് ഈ അഞ്ചു ശതമാനം സെസിലൂടെ 250 കോടിയുടെ
അധികവരുമാനം സര്കാരിനു കിട്ടുമെന്നു ധനമന്ത്രി
സമ്മതിക്കുന്നുണ്ട്. ഈ സെസ് കൂടി ഏര്‍പ്പെടുത്തുന്നതോടെ മദ്യത്തിനു
സര്‍ക്കാര്‍ മൊത്തം ഈടാക്കുന്ന നികുതി 132 ശതമാനമായാണു
വര്‍ധിക്കുന്നത്. ബിവറേജസ് കോര്പ്പറേഷന് 2013-2014 സാമ്പത്തിക
വര്‍ഷം സംസ്ഥാനത്തു വിറ്റഴിച്ചത് 9,353 കോടി രൂപയുടെ വദേശ
മദ്യമായിരുന്നു. ഈ സാമ്പത്തിക വര്‍ഷം 15,000 കോടി കവിയുമൊന്നാണ്
കോര്പ്പറേഷന് അധികൃതര്‍ വിലയിരുത്തുന്നത്. 34 ഔട്ട്ലെറ്റുകള്
അടച്ചുപൂട്ടപ്പെട്ടാലും 14,000 കോടിയുടെയെങ്കിലും വിറ്റുവരവ്
കോര്പ്പറേഷനുണ്ടാകും. ഇതില്‍ അഞ്ചു ശതമാനം അധിക സെസ് വഴി തന്നെ
700 കോടിയുടെ അധിക വരുമാനം സര്‍ക്കാരിനുണ്ടാവും.
നികുതി
ഉയരുന്നതിനനുസരിച്ചു വില്‍ക്കുന്ന മദ്യത്തിന്റെ അളവ്
വര്‍ധിക്കുന്ന അനുഭവമാണ് കേരളത്തിലുള്ളത്. കഴിഞ്ഞ 29 വര്‍ഷത്തെ
ചരിത്രം നല്കുന്ന ചിത്രവും അതാണ്. ബാര്‍ നിരോധനം കൊണ്ട്
അവശേഷിക്കുന്ന ഒന്നരവര്‍ഷം യുഡിഎഫ് സര്‍ക്കാരിനു യാതൊരു
തലവേദനയും ഉണ്ടാകില്ല. ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകള്
10 ശതമാനം വീതം നിര്‍ത്തലാക്കുന്നതിന്റെ ദോഷം അനുഭവിക്കേണ്ടിവരുക
അടുത്ത സര്‍ക്കാരായിരിക്കും.