Image

അമേ­രി­ക്ക­യില്‍നി­ന്നൊരു സാഹി­ത്യ­കൂ­ട്ടായ്മ കേര­ള­ത്തില്‍ (ജോണ്‍ മാത്യു)

Published on 31 August, 2014
അമേ­രി­ക്ക­യില്‍നി­ന്നൊരു സാഹി­ത്യ­കൂ­ട്ടായ്മ കേര­ള­ത്തില്‍ (ജോണ്‍ മാത്യു)
ആഘോഷ­ങ്ങ­ളു­ടെയും വിമര്‍ശ­ന­ങ്ങ­ളു­ടെയും ഓള­ങ്ങള്‍ ഒന്ന് അട­ങ്ങി. ഇനിയും ഓര്‍മ്മ­കള്‍!

നീള­യുടെ തീരത്ത് കാല­വര്‍ഷം പെയ്തി­റ­ങ്ങു­ന്ന­തിന് ചെണ്ട­മേ­ള­ത്തിന്റെ അക­മ്പ­ടി­യു­ണ്ടാ­യി­രു­ന്നു, വള്ളു­വ­നാ­ടന്‍ സദ്യ­യുടെ ആസ്വാ­ദ്യ­ത­യു­ണ്ടാ­യി­രു­ന്നു. തലേന്ന് സാഹി­ത്യ­അ­ക്കാ­ദ­മി­യില്‍ തുട­ക്ക­മി­ട്ടത് നീളാ­തീ­ര­ത്തെ­ത്തി. അവി­ടെ­നിന്നും തുഞ്ചന്‍പ­റ­മ്പി­ലേ­ക്കും, കാഞ്ഞി­ര­ത്തിനും മധു­രം. അതേ, തുഞ്ചന്‍പ­റ­മ്പിലെ കാഞ്ഞി­ര­ത്തിനും മല­യാ­ള­ത്തിന്റെ മാധുര്യം!

രണ്ട് പ്രഫ­സര്‍മാര്‍ സമ്മേ­ള­ന­ത്തിന് അക്കാ­ദ­മിക്ക് സ്വഭാവം നല്‍കി. ഒരു വൈസ്ചാന്‍സ­ലര്‍ മല­യാ­ള­ത്തി­നു­വേണ്ടി വസ്തു­ത­കള്‍ നിര­ത്തി­ക്കൊണ്ട് വാദി­ച്ചു. പത്ര­പ്ര­വര്‍ത്ത­ന, ചല­ച്ചിത്ര രംഗ­ങ്ങ­ളിലെ മല­യാ­ള­ത്തിന്റെ പ്രതി­ഭ­കള്‍ വിവിധ സന്ദര്‍ഭ­ങ്ങ­ളി­ലായി വേദ­യി­ലു­ണ്ടാ­യി­രു­ന്നു.

പുറ­മേ, എം.­ടി. വാസു­ദേ­വന്‍നാ­യര്‍, സി. രാധാ­കൃ­ഷ്ണന്‍, സക്ക­റിയ തുടങ്ങി പ്രമുഖ സാഹി­ത്യ­കാ­ര­ന്മാ­രുടെ പ്രഭാ­ഷ­ണ­ങ്ങള്‍ അവി­സ്മ­ര­ണീ­യ­ങ്ങ­ളാ­യി.

ശരി­യാ­ണ്, കേര­ള­ത്തിന്റെ സാഹിത്യ സാംസ്ക്കാ­രിക പ്രതി­ഭ­കളെ മൂന്നു ദിവ­സ­ങ്ങ­ളി­ലായി അണി­നി­ര­ത്താന്‍ കഴി­ഞ്ഞത് തീര്‍ച്ച­യായും ലാനാ നേതൃ­ത്വ­ത്തിന്റെ വിജയം! എന്നാല്‍ ആ സാങ്കേ­തിക വിജ­യ­ത്തി­നൊപ്പം നില്‍ക്കാന്‍ നമ്മുടെ എഴു­ത്തു­കാര്‍ക്ക് കഴിഞ്ഞോ എന്ന് ചോദി­ച്ചാല്‍ ഒരു താല്‍ക്കാ­ലി­ക­വി­രാമം വേണ്ടി­വ­രും.

ഇതു­പോ­ലെ­യുള്ള കൂട്ടാ­യ്മ­ക­ളില്‍ സാഹി­ത്യ­വി­ചാ­ര­ങ്ങള്‍ മുന്നി­ട്ടു­നില്‍ക്കു­ന്നി­ല്ലെ­ങ്കില്‍ അത് സംഘാ­ട­ക­രുടെ മാത്രം പ്രശ്‌ന­മ­ല്ല. മല­യാ­ള­ത്തിന്റെ വെല്ലു­വി­ളി­കളും പാഠ­ഭേ­ദ­ങ്ങ­ളു­മെല്ലാം ചര്‍ച്ചാ­വി­ഷ­യ­ങ്ങ­ളാ­യി­രു­ന്നു. അവിടെ നമ്മുടെ പങ്കാ­ളിത്തം വേണ്ടത്ര പ്രയോ­ജ­ന­പ്പെ­ടു­ത്താന്‍ കഴിഞ്ഞോ?

എങ്കിലും നമ്മുടെ ചിന്ത­കള്‍ അവ­ത­രി­പ്പി­ക്കാനും ചുരുക്കം ചില സന്ദര്‍ഭ­ങ്ങള്‍ കിട്ടി. അമേ­രി­ക്ക­യിലെ മല­യാളം എഴു­ത്തു­കാര്‍ മുഖ്യ­ധാ­ര­യില്‍ ചര്‍ച്ച­ചെ­യ്യ­പ്പെ­ടാ­തി­രി­ക്കു­ന്ന­തിന്റെ കാരണം ഗൃഹാ­തു­ര­ത­യില്‍ ഇന്നും തൂങ്ങി­ക്കി­ട­ക്കു­ന്ന­തു­കൊ­ണ്ടാ­ണെന്ന പരി­ഹാ­സ­ത്തിന്റെ കൂരമ്പ് ആരോ തൊടു­ത്തു­വി­ട്ട­പ്പോള്‍ അതി­നെ­യാണ് ചോദ്യം ചെയ്യാന്‍ ലഭിച്ച അവ­സരം ഭാഗ്യ­മെ­ന്നു­തന്നെ ഞാന്‍ കരു­തു­ന്നു.

പത്തി­രു­പതു കൊല്ല­ങ്ങ­ളായി കേള്‍ക്കാന്‍ തുട­ങ്ങി­യിട്ട് അമേ­രി­ക്ക­യിലെ മല­യാളം എഴു­ത്തു­കാര്‍ ഗൃഹാ­തുര എഴു­ത­രുത്, പകരം ഇവി­ടത്തെ അനു­ഭ­വ­ങ്ങള്‍ എഴു­തു­ക­യെ­ന്ന്.

"നാട്ടി­ലെ­ക്കാ­ര്യ­ങ്ങള്‍ എഴു­താന്‍ ഞങ്ങ­ളു­ണ്ട്. നിങ്ങള്‍ മുഖ്യ­ധാ­ര­യില്‍ എത്താ­ത്തത് ഗൃഹാ­തു­രത എഴു­തി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു­കൊ­ണ്ടാ­ണ്.''

ഇവി­ടെ­യൊരു ചോദ്യം : കേര­ള­ത്തിലെ എഴു­ത്തു­കാര്‍ എല്ലാം മുഖ്യ­ധാ­ര­യില്‍ എത്തു­ന്നുണ്ടോ? വേണ്ട, നമുക്ക് ഇവി­ട­ത്തന്നെ മല­യാളി എഴു­ത്തു­കാ­രുടെ ഒരു "മുഖ്യ­ധാര'യുണ്ട­ല്ലോ, അമേ­രി­ക്ക­യില്‍നിന്ന് എഴു­തു­കയും ചര്‍ച്ച ചെയ്യ­പ്പെ­ടു­ന്ന­തു­മായ ഒരു "മുഖ്യ­ധാര'! അതി­ലൊന്ന് കയ­റി­പ്പ­റ്റാന്‍ എത്ര­പേര്‍ക്ക് കഴി­യു­ന്നു­ണ്ട്? ഇവിടെ മാധ്യ­മ­ങ്ങ­ളില്‍ ഇട­യ്ക്കിടെ പ്രത്യ­ക്ഷ­പ്പെ­ടാ­റുള്ള "ഊമ­ക്കത്തു'കളാണോ നമ്മുടെ സാഹി­ത്യ­ചര്‍ച്ച?

കുറേ എഴു­തി­യ­തു­കൊണ്ടു മാത്ര­മായോ? ഊര്‍ജ്ജി­ത­മായി ചര്‍ച്ച­ക­ളില്‍ പങ്കാ­ളി­ത്ത­മി­ല്ലെ­ങ്കില്‍ നിങ്ങ­ളെ­ങ്ങനെ മുഖ്യ­ധാ­ര­യില്‍ എത്തും? പ്രമുഖ പത്ര­ങ്ങ­ളില്‍ ഏതാനും സൃഷ്ടി­കള്‍ അച്ച­ടിച്ചു വന്നു­ത­കൊ­ണ്ടാ­യി­ല്ല, അത് ശക്ത­മായ ചര്‍ച്ച­കള്‍ക്ക് വഴി തുറന്നു കൊടു­ക്കു­ക­ത­ന്നെ­വേ­ണം.

അറു­പ­തു­ക­ളില്‍ ഒരു­പറ്റം യുവാ­ക്കള്‍ എഴു­ത്തിന്റെ രംഗ­ത്തു­വ­രു­മ്പോള്‍ മറ്റ് എത്രയോ സാഹി­ത്യ­കാ­ര­ന്മാര്‍ തിള­ങ്ങി­നി­ന്നി­രു­ന്നു. ഒരു പുതിയ പ്രസ്ഥാ­ന­ത്തിന്റെ ചര്‍ച്ച­യു­മായി മുന്നോട്ട് വരാന്‍ കഴി­ഞ്ഞത് അല്ലെ­ങ്കില്‍ തങ്ങ­ളുടെ എഴു­ത്തിന് ഒരു ശക്തി­പ്ര­ഭാവം പക­രാന്‍ കഴി­ഞ്ഞത് അന്നത്തെ ആ ചെറു­പ്പ­ക്കാര്‍ക്കാ­യി­രു­ന്ന­ല്ലോ.

ഇന്ന്, അമേ­രി­ക്ക­യിലെ സാഹ­ച­ര്യ­ത്തില്‍ ഒരു കാര്യം ഓര്‍ക്ക­ണം, സാഹി­ത്യ­ചര്‍ച്ച പ്രാദേ­ശി­ക­മായ ചെറിയ കൂട്ടാ­യ്മ­ക­ളി­ലാണ് നട­ക്കേ­ണ്ട­ത്. അതിന്റെ അവ­ലോ­ക­ന­ങ്ങള്‍ ദേശീ­യ­സ­മ്മേ­ള­ന­ങ്ങ­ളി­ലും. അതിന്റെ മികച്ച ഉദാ­ഹ­ര­ണ­മായി എടു­ത്തു­കാ­ണി­ക്കാ­നു­ള്ളത് കഴി­ഞ്ഞ­വര്‍ഷത്തെ ചിക്കാഗോ ലാനാ സമ്മേ­ള­നവും തുടര്‍ന്ന് ഇപ്പോള്‍ പ്രസി­ദ്ധീ­ക­രി­ച്ചി­രി­ക്കുന്ന ""കുടി­യേ­റ്റ­ഭൂ­മി­യിലെ സാഹി­ത്യ­സം­വാ­ദ­ങ്ങള''മാണ്.

ലാന­യുടെ കേര­ള­സ­മ്മേ­ള­ന­ത്തിന്റെ ആഘോ­ഷ­ങ്ങള്‍ കഴി­ഞ്ഞു, ഓര്‍മ്മ­യില്‍ തങ്ങി­നില്‍ക്കു­ന്ന­തെ­ന്തെ­ങ്കിലും ശേഷി­പ്പി­ച്ചി­ട്ടുണ്ടോ? പ്രസം­ഗ­ങ്ങള്‍ ആരെ­ങ്കിലും ഓര്‍ക്കുമോ, വേദി­യില്‍ ഒന്നു കയ­റി­യി­റ­ങ്ങി­യത് അത്ര­വ­ലിയ സംഭ­വ­മാണോ?

രണ്ടാ­യി­ര­ത്തി­പ്പ­തി­ന്നാ­ലിലെ ലാനാ സംഗ­മ­ത്തിന്റെ സംഭാ­വ­ന­യെ­ന്തെന്ന് ചോദി­ച്ചാല്‍ ഞാന്‍ പറയും: മല­യാ­ള­ത്തിന്റെ ഭാവി വാഗ്ദാ­ന­മായ ഒരു കവ­യ­ത്രിയെ കണ്ടെ­ത്തി­യ­ത്, ഒരു പ്രസ്ടു വിദ്യാര്‍ത്ഥി­നിയെ കണ്ടെ­ത്തി­യ­താ­ണെന്ന ഒരു പക്ഷേ, കാല­ങ്ങള്‍ കഴി­ഞ്ഞാലും അതാ­യി­രിക്കും ഓര്‍മ്മ­യില്‍ തങ്ങി­നില്‍ക്കുക!

വിജ­യ­ക­ര­മായ ഈ ത്രിദിന സമ്മേ­ളനം സംഘ­ടി­പ്പിച്ച ഷാജന്‍ ആനി­ത്തോ­ട്ട­ത്തിനും കൂട്ടര്‍ക്കും അഭി­ന­ന്ദ­ന­ങ്ങള്‍. സാഹിത്യ അക്കാ­ദ­മിക്കും പ്രത്യേ­കിച്ച് പ്രസി­ഡന്റ് ശ്രീ. പെരു­മ്പ­ടവം ശ്രീധ­രനും സെക്ര­ട്ടറി ശ്രീ.­ആര്‍. ഗോപാ­ല­കൃ­ഷ്ണനും എത്ര നന്ദി പറ­ഞ്ഞാലും അത് അധി­ക­പ്പ­റ്റാ­കു­ക­യി­ല്ല.
അമേ­രി­ക്ക­യില്‍നി­ന്നൊരു സാഹി­ത്യ­കൂ­ട്ടായ്മ കേര­ള­ത്തില്‍ (ജോണ്‍ മാത്യു)
Join WhatsApp News
Sudhir Panikkaveetil 2014-08-31 11:02:54
ഓരോ എഴുത്തുകാർ അവര്ക്ക് തോന്നിയത് പറയുന്നു. അവരുടെ ശിങ്കിടിവാലന്മാർ അതേറ്റു
പറയുന്നു. വായനകാർ അതായത്  പ്രതികരിക്കുന്ന വായനകാർ ഇല്ലെന്നുള്ളത് സങ്കടകരമാണ്. കുറെ ശിങ്കിടികൽ അവർ തൊഴുന്ന ഒരു വിഗ്രഹത്തിനെ സന്തോഷിപ്പിക്കാൻ ഇവിടെ നിരൂപണമില്ലെന്നു പറയുന്നു.  വായനകാരൻ അത് സത്യമാണോ എന്നൻവേഷിക്കുന്നില്ല. ഇവിടെ നല്ല എഴുത്തുകാർ ഇല്ലെന്നു ഒരാൾ അല്ലെങ്കിൽ അയാളുടെ ശിങ്കിടികൾ എഴുതുന്നു. വായനകാരാൻ അതൊന്നും പ്രശ്നമേ അല്ല. ഒരാൾ എഴുതുന്ന നിരൂപണം നോക്കി കുറച്ച പേർ പകര്ത്തിയെഴുതി അവരും നിരൂപകരാകുന്നു. വ ആയനകാരന് അതും പ്രശ്നമല്ല.  ഫോക്കാന അമേരിക്കൻ മലയാള പ്രവാസ സാഹിത്യമെന്ന് ഒരു ലേഖനം ചര്ച്ച് ചെയ്തു. ലാനക്ക് അത് വിപുലമായ രീതിയിൽ ചെയ്ത് നാട്ടിലുള്ളവരെ അമേരിക്കൻ മലയാള സാഹിത്യത്തെ കുറിച്ച് അറിയിക്കാമായിരുന്നു. പക്ഷെ ലാന ചിലതെല്ലാം അവിടെ ചെയ്തത് അഭിനന്ദനം അര്ഹിക്കുന്നു.  ആരും ആരേയും കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. പക്ഷെ കുറെ ശിങ്കിടിവാലനമാരും, കിങ്ങിണികുട്ടന്മാരും പറയുന്നത് ശരിയാണെന്നു
പറഞ്ഞ സത്യത്തിനു നേരെ മുഖം തിരിച്ചിട്ട് എന്ത് ഫലം.  അമേരിക്കൻ മലയാളികളിൽ നല്ല എഴുത്തുകാർ ഉണ്ട്. ഇവിടെ നിരൂപണം ഉണ്ട്. നിരൂപണമെന്നാൽ
എഴുത്തുകാരനെ തെറി വിളിക്കയാണെന്ന് ഒരു
കിങ്ങിണി പരഞ്ഞാൽ അന്തസുള്ള എഴുതുകാരാൻ
എന്തിനു ആ കിങ്ങിണിയുടെ മൂട് താങ്ങാൻ പോകുന്നു. പ്രശനം അവിടെയാണു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക