കാവ്യാനുരാഗ വിവശനായി, കൈരളി-
ദേവിക്കനുദിനം പൂജ
ചെയ്തീടിലും
ആരുമറിയാതൊരജ്ഞാത കോണിലൊതു-
ങ്ങി കഴിയാന്‍ കൊതിച്ചവനീ
കവി
എങ്കിലും ഏതൊ നിയോഗമോ, കര്‍മ്മമോ
എന്റെ കവിതകള്‍ പത്രത്തില്‍ വന്നു
പോയി
നാലുപേര്‍ വായനക്കാരില്‍ ചിലരെന്റെ
പേരില്‍ കവി ചേര്‍ത്തു പറയാന്‍
തുടങ്ങവെ
അര്‍ദ്ധവൃദ്ധന്മാര്‍ തമ്മിലന്തിക്കു കൂടുന്ന
സാഹിത്യ
വേദിയിലേക്കാമന്ത്രണം കിട്ടി
അവിടെ ആള്കൂട്ടത്തിലൊറ്റക്കിരുന്നു
ഞാന്‍
സങ്കല്പ്പലോകത്തില് സഞ്ചരിച്ചീടവെ
ആരോ പറഞ്ഞെന്നെ
കേട്ടറിയുന്നൊരു
ബാലസാഹിത്യപ്രതിഭയെ കണ്ടു ഞാന്‍
`ഹേ കവേ' എന്നെന്നെ
സംബോധന ചെയ്താ-
സാഹിതീമര്മ്മജ്ഞന് കുശലം പറയവേ
അതു കേട്ടു പുഛവും,
നിന്ദ്യയും തിങ്ങുന്ന
വദനം മറയ്ക്കുന്ന കിഴവനെ കണ്ടു ഞാന്‍
കാകനെപോലയാള്
ചുറ്റുമിരിക്കുന്ന
കൂട്ടരെ നോക്കി കുശു കുശുത്തീടുന്നു.
കാളകൂടവിഷം
ഛര്‍ദ്ദിച്ചു വാസുകി
പാലാഴി മഥനം തടസ്സപ്പെടുത്തുന്നു
ഇല്ല മഹേശ്വരനില്ല പാനം
ചെയ്യാന്‍
ആ നീല ബാധ , പടര്‍ന്നു പലരിലും
അല്ലെങ്കില്‍ ശ്രീ പരമേശ്വരന്
പോലുമീ
ഭസ്മാസുരനെ ഭയന്നു മണ്ടുന്നുവോ?
കിഴവന്റെ കൈമണിയായൊരു
കിങ്ങിണി-
കുട്ടനും നാരീ സ്വരത്തില്‍ പറഞ്ഞുപോയ്്
ഒന്നുമറിയാത്ത നാറിക്കു
നിങ്ങളീ
കവിയെന്ന പട്ടം കൊടുക്കുന്നതെങ്ങിനെ?
കിങ്ങിണി കുട്ടന് പറയുന്ന
ഭാഷയില്‍
ശുദ്ധിയില്ലാത്ത പദങ്ങള്‍ നിരന്തരം
കിഴവനും
കിങ്ങിണികുട്ടനുംകൂടി
പറയുന്നതേറ്റു പറയുന്നു ആളുകള്‍
സ്വന്തമായി
ചിന്തിച്ചിടാത്ത ജനത്തിനോ
ടൊപ്പം കഴിയുന്നതസ്വസ്ഥമാകയാല്
കവിയെഴുന്നേറ്റു
പിരിഞ്ഞു സദസ്സിനെ
കവിതയെഴുത്തും മുടക്കി കളഞ്ഞുപോല്.
ശുഭം