ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നിയുക്ത സഹായമെത്രാനായി
തെരഞ്ഞെടുക്കപ്പെട്ട മോണ്‍. ജോയി ആലപ്പാട്ടിനെ ഷിക്കാഗോ മലയാളി അസോസിയേഷന്‍
ഭാരവാഹികള്‍ അഭിനന്ദിക്കുകയും ആശംസകള്‍ നേരുകയും ചെയ്‌തു. ബെല്‍വുഡ് കത്തീഡ്രല്‍
ദേവാലയാങ്കണത്തില്‍ വെച്ച് ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി
വള്ളിക്കളം പിതാവിന് ബൊക്കെ നല്‍കി.
ഷിക്കാഗോയില്‍ എത്തിയതിനുശേഷം പിതാവ്
ഷിക്കാഗോ മലയാളി അസോസിയേഷന് നല്‍കിയ എല്ലാ സഹായ സഹകരണങ്ങള്‍ക്കും ഭാരവാഹികള്‍
നന്ദി പറയുകയും, പിതാവിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ സംഘടനയുടെ പിന്തുണ
അറിയിക്കുകയും, സഹായസഹകരണങ്ങള്‍ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.
തന്റെ പുതിയ
സ്ഥാനലബ്‌ദിയില്‍ പിതാവ് ദൈവത്തിന് നന്ദി പറയുകയും ഈ സ്ഥാനം കൂടുതല്‍ സഹായവും
നന്മയും തന്റെ സഹജീവികളില്‍ ചെയ്‌തുകൊടുക്കേണ്ടതിന് ദൈവം തന്നിരിക്കുന്ന
അവസരമാണെന്ന് പറയുകയും ചെയ്‌തു.
ചടങ്ങില്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി
സാബു നടുവീട്ടില്‍, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവരും ആശംസകള്‍
നേര്‍ന്ന് സംസാരിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ റ്റോമി
അംബേനാട്ട്, ഫിലിപ്പ് പുത്തന്‍പുര, ജോജോ വെങ്ങാന്തറ, ജോമോന്‍ ചിറയില്‍, മുന്‍
പ്രസിഡന്റുമാരായ ബെന്നി വാച്ചാച്ചിറ, റോയി നെടുങ്ങോട്ടില്‍ എന്നിവരും ജോസ് സൈമണ്‍
മുണ്ടപ്ലാക്കില്‍, മിനി നെടുങ്ങോട്ടില്‍ എന്നിവരും സന്നിഹിതരായിരുന്നു.
he is worried about the cross on the nilavilakku. Unfortunately, there are few nilavilakku in the US without a cross. If one without a cross is available, people will use it.
ഉള്ള കാര്യം പറഞ്ഞാൽ പലർക്കും രസിക്കില്ല, പ്രത്യേകിച്ചു 'അച്ചായ' ന്മാർക്ക്. തീവ്രമായ, അടിച്ചേൽപ്പിക്കപ്പെട്ട അന്ധവിശ്വാസത്തിൽ നിന്നുതിർന്നുവന്ന്, തിരിച്ചറിവിനു സ്വയം കഴിയാതെ, ലോകത്തെ മനസ്സിലാക്കിയവരാണു പലരും! നിങ്ങൾ സൂചിപ്പിക്കുമ്പോലെ നിലവിളക്ക് കൊളുത്തി ആരംഭം കുറിക്കുന്ന സുന്ദരൻ രീതി, 'മലയാളി' എന്നു ഒരു ദേശക്കാരെ കലർപ്പില്ലാതെ വിളിക്കുന്ന രീതി പോലും മതം പൂശി ചെയ്യാനും, പറയാനും കഴിഞ്ഞത് മതമുണ്ടാക്കി മാറ്റിയെടുക്കാൻ 'തുട്ടു'കൾ കൊടുത്ത വർ പ്രേരിപ്പിച്ചതു അപ്പാടെ സ്വീകരിച്ചതുകൊണ്ടാണ്. അങ്ങനെ വിളക്കിൽ കുരിശു വന്നു, 'മലയാളി' എന്നാൽ സഭയും അച്ഛനും പിതാവും മെത്രാനും ബിഷോപ്പും ഒക്കെ ആയിത്തീർന്നു. അച്ഛനെ അച്ചാ എന്നും, അളിയനെ അളിയാ എന്നും, അമ്മാവനെ അമ്മാവാ എന്നും വിളിച്ചു പോന്ന നാട്ടിൽ പുരോഹിതരെയും അപ്പേരിൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. പൂജാരിയെന്നോ ശാന്തിയെന്നോ അവരെ മനസ്സിലാക്കിപ്പോന്നു. ദൈവ-വേല ചെയ്യുന്നവനെ 'അച്ചാ' എന്നും 'പിതാവ്' എന്നും വിളിക്കാൻ കഴിഞ്ഞത് മേൽപ്പറഞ്ഞ തിരിച്ചറിവ് നഷ്ടപ്പെട്ടതുകൊണ്ടാണ്. അപ്പനെ അളിയാന്നു കള്ളിനു ശേഷം വിളിക്കുമ്പോലെ!
എല്ലാം ഹിന്ദുവിന്റെ അപ്പർ-ലോവർ സിസ്റ്റത്തിന്റെ കുഴപ്പം തന്നെ! സമൂഹത്തിൽ വലുപ്പ ചെറുപ്പം ഉണ്ടാക്കേണ്ടത് ബ്രാഹ്മണന്റെ ആവിശ്യമായിരുന്നു. 'താഴേക്കിട'യിൽപ്പെട്ടവൻ തീർത്തും പതറി പാപ്പരായി നാനാവിധത്തിൽ. പിന്നെ പുറംനാടൻ സായിപ്പാണ് ഉദ്ധാരണത്തിനു എത്തിയത് - വെള്ളിക്കാശുമായി. അരിയും കപ്പയുമാണോ അതോ അറിവാണോ വേണ്ടിയിരുന്നതപ്പോൾ? എന്നാൽ പള്ളിക്കൂടം ഉണ്ടായി, പട്ടിണി മാറി 'ആശൂത്രി' ഉണ്ടായി, വഴിയും വള്ളവുമൊക്കെ ഉണ്ടായി, ഇല്ലെ? എടാ, കുഞ്ഞൂട്ടിയേ... ആ സോപ്പും തോർത്തു ഇങ്ങോട്ടൊന്നെടുത്തെ...