Image

വീഡിയൊ ഗെയിം കാണുന്നതിനിടെ കരഞ്ഞു ശല്യമുണ്ടാക്കിയ കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തി

പി.പി.ചെറിയാന്‍ Published on 18 April, 2014
വീഡിയൊ ഗെയിം കാണുന്നതിനിടെ കരഞ്ഞു ശല്യമുണ്ടാക്കിയ കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തി
ഫ്‌ളോറിഡ : പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ  അടുത്തിയിരുത്തിയാണ് കോഡി വിഗന്റ് വീഡിയൊ ഗെയിം ആരംഭിച്ചത്. കളിമുറുകിയപ്പോള്‍ കുഞ്ഞു കരയുവാന്‍ ആരംഭിച്ചു. കരച്ചില്‍ മാറ്റുവാനുള്ള പിതാവിന്റെ ശ്രമം വിജയിച്ചില്ല.

കരച്ചില്‍ മാറ്റുവാന്‍ കോഡി കണ്ടെത്തിയ മാര്‍ഗ്ഗം കുട്ടിയുടെ മൂക്കും വായും പൊത്തിപിടിക്കുക എന്നതായിരുന്നു.  കളി ശ്രദ്ധിക്കുന്നതിനിടയില്‍ ഏകദ്ദേശം അഞ്ചുമിനിട്ടാണ് കുട്ടിയുടെ മുഖത്ത് കൈകൊണ്ട് അമര്‍ത്തി പിടിച്ചത്.

ഏപ്രില്‍ 17 വ്യാഴാഴ്ച അതിരാവിലെ ഫ്‌ളോറിഡായില്‍ ഹൊമസൊസയിലാണ് സംഭവം നടന്നത്. ഒര്‍ലാന്റോയില്‍ നിന്നും 90 മൈല്‍ പടിഞ്ഞാറാണ് ഹൊമസൊസ.

മുഖം അമര്‍ത്തി പിടിച്ചതിനെതുടര്‍ന്ന അബോധാവസ്ഥയിലായ കുഞ്ഞിന്റെ തലമുതല്‍ പാദം വരെ നിരവധി ബഡ്ഷീറ്റുകള്‍ പുതച്ചു ശബ്ദം പുറത്തുവരാത്ത രീതിയില്‍ കിടത്തുകയായിരുന്നു.
കാലിഫോര്‍ണിയായില്‍ നിന്നും ഫ്‌ളോറിഡായിലേക്ക് താമസം മാറ്റിയ കോഡി തൊഴില്‍രഹിതനായിരുന്നു.

വീട്ടില്‍ നിന്നും ആരോ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടി മരണമടഞ്ഞിരുന്നു.

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ കുട്ടിയുടെ അമ്മ(ഗേള്‍ഫ്രണ്ട്) ഉണ്ടായിരുന്നില്ല. മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞു വീട്ടിലുണ്ടായിരുന്നതായും കുഞ്ഞിനെ ചൈല്‍ഡ് പ്രൊട്ടക്ടീവ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തുവെന്നും സിട്രസ് കൗണ്ടി ഷെറീഫ് ഓഫീസ് അറിയിച്ചു. 24 വയസ്സുള്ള പ്രതിയെ 100,000 ഡോളര്‍ ജ്യാമത്തില്‍ വെള്ളിയാഴ്ച വിട്ടയച്ചു.

വീഡിയൊ ഗെയിം കാണുന്നതിനിടെ കരഞ്ഞു ശല്യമുണ്ടാക്കിയ കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക