Image

കൂടത്തായി കൊലപാതക പരമ്പര: ഷാജുവിനേയും സഖറിയാസിനേയും നാളെ വീണ്ടും ചോദ്യം ചെയ്യും, ജോളിയെ പുലിക്കയത്തെ വീട്ടിലെത്തിക്കും

Published on 23 October, 2019
കൂടത്തായി കൊലപാതക പരമ്പര: ഷാജുവിനേയും സഖറിയാസിനേയും നാളെ വീണ്ടും ചോദ്യം ചെയ്യും, ജോളിയെ പുലിക്കയത്തെ വീട്ടിലെത്തിക്കും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും പിതാവ് സഖറിയാസിനേയും നാളെ വീണ്ടും ചോദ്യം ചെയ്യും. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഇരുവര്‍ക്കും പങ്കുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. കേസില്‍ ഷാജുവിന് പങ്കുണ്ടെന്നാണ് ജോളി മൊഴി ആവര്‍ത്തിക്കുന്നത്. ജോളിയെ ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ വീണ്ടും എത്തിച്ച് തെളിവെടുപ്പ് നടത്തും.

ജോളിയെ തെളിവെടുപ്പിനായി എത്തിക്കുമ്പോള്‍ ഇരുവരെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഷാജുവിന്റെ മാതാവ് ഫിലോമിനയേയും നാളെ ചോദ്യം ചെയ്യും. സിലിയുടെയും മകള്‍ ആല്‍ഫൈന്റെയും മരണത്തില്‍ ഷാജുവിനും സഖറിയാസിനും അറിവുണ്ടെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഇരുവരുടെയും അതല്ലെങ്കില്‍ ഷാജുവിന്റെയോ അറിവില്ലാതെ ഇത്തരത്തില്‍ എല്ലാ പഴുതുകളും അടച്ച് സിലിയുടെയും ആല്‍ഫൈന്റെയും മരണം ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. നിരവധി തവണ ഇരുവരെയും ചോദ്യം ചെയ്തുവെങ്കിലും ഇരുവരുടെയും മരണത്തില്‍ പങ്കില്ലെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് ഇരുവരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക