Image

ഫ്‌ളാറ്റിലെ മരണം: അമ്മയെ കൊന്നശേഷം മകന്‍ ജീവനൊടുക്കിയെന്ന് സംശയം

Published on 20 October, 2019
ഫ്‌ളാറ്റിലെ മരണം: അമ്മയെ കൊന്നശേഷം മകന്‍ ജീവനൊടുക്കിയെന്ന് സംശയം
ന്യൂഡല്‍ഹി: മലയാളികളായ അമ്മയും മകനും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കിയതാവാനുള്ള സാധ്യതയും പൊലീസ് അന്വേഷിക്കുന്നു.

ഡല്‍ഹി പീതംപുരയിലെ ഫ്ചാറ്റില്‍ കോട്ടയം പാമ്പാടി സ്വദേശി ലിസിയെ (62) തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. ഡല്‍ഹിയില്‍ കോളജ് അധ്യാപകനായ മകന്‍ അലന്‍ സ്റ്റാന്‍ലിയെ (27) സരായ് കാലെഖാനില്‍ റെയില്‍വേ പാളത്തിലും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ലിസിയുടെ രണ്ടാം ഭര്‍ത്താവ് കെ. ജോണ്‍ വില്‍സന്റെ മരണത്തില്‍ അസ്വാഭാവികത ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടെയും മരണം. ഫ്‌ലാറ്റില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

ഇരുവരും വിഷാദത്തിലായിരുന്നെന്നും ജീവനൊടുക്കാന്‍ അലന്‍ സ്റ്റാന്‍ലി അമ്മയെ പ്രേരിപ്പിച്ചിരുന്നതായും ചില സൂചനകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ജീവനൊടുക്കാന്‍ തയാറാകാതിരുന്ന അമ്മയെ അലന്‍ കൊലപ്പെടുത്താനുള്ള സാധ്യതയാണു പൊലീസ് പരിശോധിക്കുന്നത്.

അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും അന്വേഷണ ചുമതലയുള്ള ഡിസിപി എക്കോണ്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക