Image

പലതവണ ഉപദ്രവിച്ചു; അമ്മയുടെ മരണത്തിനു പിന്നില്‍ ജോളി: സിലിയുടെ മകന്‍

Published on 20 October, 2019
പലതവണ ഉപദ്രവിച്ചു; അമ്മയുടെ മരണത്തിനു പിന്നില്‍ ജോളി: സിലിയുടെ മകന്‍

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസില്‍ മുഖ്യപ്രതിയായ ജോളി തന്നെ കഠിനമായി ഉപദ്രവിച്ചിരുന്നെന്ന് ഷാജുവിന്റെയും സിലിയുടെയും മകന്‍ പറഞ്ഞു. തനിക്ക് എല്ലാ കാര്യങ്ങളില്‍ നിന്നും രണ്ടാനമ്മയില്‍ നിന്ന് തരം തിരിവുണ്ടായെന്നും കൂടത്തായി വീട്ടില്‍ അപരിചിതനെപ്പോലെയാണ് താന്‍ ജീവിച്ചിരുന്നതെന്നും കുട്ടി പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ ദിവസമാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തത്. ജോളി നല്‍കിയ വെള്ളം കുടിച്ചശേഷമാണ് സിലിയുടെ ബോധം പോയതെന്നും പൊലീസിനു മൊഴി നല്‍കി.


സിലിയുടെ കൊലപാതകത്തിനു പിന്നില്‍ ജോളി തന്നെയാണെന്നാണു മൊഴി. ശനിയാഴ്ചയാണ് അന്വേഷണ സംഘം പതിനാറുകാരന്റെ മൊഴിയെടുത്തത്. കൂടത്തായി കൊലപാതക പരമ്ബരയിലെ രണ്ടാമത്തെ കേസായിട്ടാണ് സിലിയുടെ കൊലപാതകം പൊലീസ് അന്വേഷിക്കുന്നത്. ഈ കേസില്‍ പ്രതി ജോളി ജോസഫിന്റെ അറസ്റ്റ് പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ ഗുളികയില്‍ സയനൈഡ് പുരട്ടി നല്‍കി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.


ജോളിയുടെ സുഹൃത്ത് ജയശ്രീ വാര്യരുടെ മകളെ രണ്ടുതവണ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി ജോളി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘത്തോടാണ് ജോളി ഇക്കാര്യം വെളിപ്പെടുത്തിയത്. ജയശ്രീയുടെ കുഞ്ഞിനെ ജോളി കൊല്ലാന്‍ ശ്രമിച്ചിരുന്നതായി നേരത്തെതന്നെ വിവരം ലഭിച്ചിരുന്നുവെങ്കിലും രണ്ടുതവണ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍ ഇപ്പോഴാണുണ്ടായത്. കൂടത്തായിയില്‍ വാടകയ്ക്ക് താമസിക്കുമ്ബോഴായിരുന്നു രണ്ടുശ്രമങ്ങളും നടന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക