Image

മരട് ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ 18 കോടി രൂപ കണ്ടുകെട്ടി

Published on 16 October, 2019
മരട് ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ 18 കോടി രൂപ കണ്ടുകെട്ടി

കൊച്ചി: മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെബാങ്ക് അക്കൗണ്ടുകളിലുള്ള 18 കോടി രൂപ കണ്ടുകെട്ടി. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ മുഴുവന്‍ ആസ്തി വകകളും കണ്ടുകെട്ടാന്‍ ക്രൈംബ്രാഞ്ച് റജ്‌സിട്രേഷന്‍ വകുപ്പിനും റവന്യുവകുപ്പിനും കത്ത് നല്‍കും.


മരടിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ മുഴുവന്‍ ആസ്തിവകകളും കണ്ടുകെട്ടാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് ക്രൈംബ്രാഞ്ച് സംഘം. കണ്ടുകെട്ടാനുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിനു ശേഷം ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 18 കോടി രൂപയാണ് ഇതുവരെ കണ്ടുകെട്ടിയത്. ബാക്കി ആസ്തി വകകള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. ഇതിനു തുടക്കമിടാനായി ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ സംസ്ഥാനമെമ്ബാടുമുള്ള ആസ്തിവകകളുടെ വിവരങ്ങള്‍ നല്‍കാന്‍ക്രൈംബ്രാഞ്ച് റജിസ്‌ട്രേഷന്‍ ഐജിക്കും ലാന്‍ഡ് റവന്യുംകമ്മീഷണര്‍ക്കും കത്ത് നല്‍കി. ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ പങ്കാളികളായ മറ്റ് കമ്ബനികളുടെ ആസ്തിവകകളും കണ്ടുകെട്ടാനാണ് ക്രൈംബ്രാഞ്ച് നീക്കം.


നിര്‍മ്മാതാക്കളുടെ 200ഓളം ബാങ്ക് അക്കൗണ്ടുകളുടെ വിവരം ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. പരാതികളില്ലെന്ന പേരില്‍ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെട്ട് നില്‍ക്കുന്ന ഗോള്‍ഡന്‍ കായലോരം നിര്‍മ്മാതാക്കള്‍ക്കെതിരേ കേസെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതി പൊളിക്കണമെന്ന് നിര്‍ദേശിച്ചിട്ടും പരാതികളില്ലെന്ന പേരിലാണ് ഗോള്‍ഡന്‍ കായലോരത്തിനെതിരേ കേസെടുക്കാതിരുന്നത്. ഇത് പുനഃപരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക