Image

വിഎസ് പക്ഷത്തിന് പകരം ജയരാജന്‍ പക്ഷം, സിപിഎമ്മില്‍ പിണറായി ജയരാജന്‍ പോര്

Published on 28 June, 2019
വിഎസ് പക്ഷത്തിന് പകരം ജയരാജന്‍ പക്ഷം, സിപിഎമ്മില്‍ പിണറായി ജയരാജന്‍ പോര്

സിപിഎമ്മിലെ അധികാര കേന്ദ്രമായി എപ്പോഴും വിശേഷിപ്പിക്കപ്പെടാറുള്ളത് മുന്‍ പാര്‍ട്ടി സെക്രട്ടറിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയനെയണ്. പിണറായി വിജയന്‍ പക്ഷത്തെ ഔദ്യോഗിക പക്ഷം എന്നാണ് പറയാറുള്ളത്. എന്നത് അധികാരം കേന്ദ്രീകരിച്ചിരിക്കുന്നത് പിണറയി വിജയനില്‍ തന്നെയാണ് എന്ന് വ്യക്തമാക്കുന്നതാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് മുഖ്യമന്ത്രി ആയെങ്കിലും പാര്‍ട്ടിയുടെ കടിഞ്ഞാണ് ഇപ്പോഴും പിണറായി വിജയനില്‍ തന്നെയാണ് എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല.


നേരത്തെ ഔദ്യോഗിക പക്ഷം. വി എസ് പക്ഷം എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരുന്നു. നേതൃ സ്ഥാനങ്ങളിലേക്ക് അത്ര പ്രകടമല്ലാത്ത രീതിയിലാണെങ്കില്‍ പോലും ഇരു കൂട്ടരും മത്സരിച്ചിരുന്നു. ജില്ല ഘടകങ്ങള്‍ കൂടുതല്‍ പിടിച്ച്‌ പാര്‍ട്ടിയുടെ അധികാരം ഉറപ്പിക്കുക എന്നതായിരുന്നു ഇരു വിഭാഗങ്ങളുടെയും ലക്ഷ്യം. എന്നാല്‍ വി എസ് പക്ഷം പിന്നീട് പാര്‍ട്ടിയില്‍നിന്നും പാടെ ഇല്ലാതായി. പാര്‍ട്ടി അധികാര കേന്ദ്രങ്ങളെല്ലാം ഔദ്യോഗിക പക്ഷം പിടിച്ചെടുത്തു.

വീണ്ടും സമാനമായ രീതിയിലേക്ക് സിപിഎം നീങ്ങുന്നു എന്ന സൂചന നല്‍കുന്നതാണ്. പിണറായി വിജയനും പി ജെയരാജനും തമ്മിലുള്ള നിലപാടുകാളിലെ മാറ്റം. പാര്‍ട്ടിയുടെ ഏറ്റവും കരുത്തുറ്റ കേന്ദ്രമായ കണ്ണൂരില്‍ പിണറായി വിജയനേക്കാള്‍ ജനപ്രിതി പി ജയരാജന്‍ ആണെന്നതാണ് ഇതിന് കാരണം. കണ്ണൂരില്‍ യുവാക്കള്‍ മുതലങ്ങോട്ട് എല്ലാവരെയും ആകര്‍ഷിക്കാന്‍ പി ജയരജന്റെ വ്യക്തിപ്രഭാവത്തിന് അകുന്നു. ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തോടെ ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.


സംഭവത്തില്‍ നഗരസഭ അധ്യക്ഷയും കണ്ണൂര്‍ ജില്ല കമ്മറ്റി അംഗവുമായ പി കെ ശ്യമളക്ക് തെറ്റുപറ്റിയിട്ടില്ല എന്നും. കുറ്റം ഉദ്യോഗസ്ഥരുടെതാണ് എന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ പി കെ ശ്യാമളക്ക് തെറ്റു പറ്റി എന്ന് ആവര്‍ത്തി വ്യക്തമാക്കിരംഗത്തെത്തുകയണ് പി ജയരാജന്‍. തന്റെ ജനകീയതയില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി വേണ്ടന്നും പി ജയരാജന്‍ പറഞ്ഞു വച്ചു. തന്റെ ജനസമ്മദി അംഗീകരിക്കണം എന്ന് പരോക്ഷമായി സൂചന നല്‍കുന്നതാണ് ഇത്. പി കെ ശ്യാമളക്ക് തെറ്റുപറ്റി അത് ഉള്‍ക്കൊള്ളണം എന്ന പി ജയരാജന്റ് പ്രസ്ഥാവന മുഖ്യമന്ത്രിയിലേക്ക് കൂടി നീളുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക