Image

ഗോഡ്സെയെ പ്രകീര്‍ത്തിച്ച ബിജെപി നേതാവ് അവസാനം മാപ്പ് പറഞ്ഞ് തടിതപ്പി

കല Published on 16 May, 2019
ഗോഡ്സെയെ പ്രകീര്‍ത്തിച്ച ബിജെപി നേതാവ് അവസാനം മാപ്പ് പറഞ്ഞ് തടിതപ്പി

ബിജെപിയുടെ തീവ്രഹിന്ദുത്വ മുഖമായ പ്രജ്ഞാ സിങ് ഠാക്കൂര്‍ ഗോഡ്സെയെ പുകഴ്ത്തിയിട്ട് മണിക്കൂറുകള്‍ മാത്രമേ ആയിട്ടുള്ളു. ഗോഡ്സെ രാജ്യസ്നേഹിയാണ്. എക്കാലവും രാജ്യസ്നേഹിയായി ഓര്‍മ്മിക്കപ്പെടും എന്നായിരുന്നു ഭോപാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് ഠാക്കൂറിന്‍റെ വിവാദ പ്രസ്താവന. കമലഹാസന്‍ ഗോഡ്സെയെ രാജ്യത്തെ ആദ്യത്തെ ഹിന്ദു തീവ്രവാദി എന്ന് വിളിച്ചതിന് പിന്നാലെയായിരുന്നു പ്രജ്ഞയുടെ വിവാദ പ്രസ്താവന. 
ഗോഡ്സെയെ ഭീകരവാദി എന്ന് വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും പ്രജ്ഞ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഗോഡ്സെയെ അപമാനിക്കുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്നും അവര്‍ പറഞ്ഞിരുന്നു. 
2008ലെ മലെഗാവ് സ്ഫോടനക്കേസിലെ പ്രതിയാണ് ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായ പ്രജ്ഞ സിങ് ഠാക്കൂര്‍. എന്നാലിപ്പോള്‍ എല്ലാം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നാണ് പ്രജ്ഞയുടെ വാദം. തന്‍റെ വാക്കുകള്‍ മാധ്യമങ്ങള്‍  വളച്ചൊടിച്ചു. ഗാന്ധിയുടെ സംഭാവനകള്‍ രാജ്യത്തിന് വിലമതിക്കാനാവാത്തതാണ് എന്നാണ് പ്രജ്ഞയുടെ പുതിയ പ്രസ്താവന. അപ്പോഴും ഗോഡ്സെയെ തള്ളിപ്പറയാന്‍ അവര്‍ തയാറായില്ല എന്നത് ശ്രദ്ധേയമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക