Emalayalee.com - കാലപ്രളയം (നാടകം: കാരൂര്‍ സോമന്‍ - രംഗം -10)
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

കാലപ്രളയം (നാടകം: കാരൂര്‍ സോമന്‍ - രംഗം -10)

SAHITHYAM 05-May-2019
SAHITHYAM 05-May-2019
Share
(കേശവന്‍നായരുടെ വീട്. മഴ തുടരുകയാണ്. രംഗത്ത് കേശവന്‍നായരും അശോകനും. അശോകന്‍ മഴയിലേക്ക് നോക്കി നില്‍ക്കുന്നു. കേശവന്‍നായര്‍ അസ്വസ്ഥതയോടെ നടക്കുന്നു. ഒപ്പം ടി.വി. വാര്‍ത്ത ശ്രദ്ധിച്ചിരിക്കുന്നധടി.വി. വാര്‍ത്തയിലൂടെ വെള്ളപ്പൊക്കത്തില്‍ കേരളത്തിലെ പതിനാല് ജില്ലകളിലേയും ഭീകരത വിവരിക്കുന്നത് കേള്‍ക്കാംപ മാര്‍ത്താണ്ഡനെ നോക്കി ഇരിക്കുമ്പോള്‍.)
അശോകന്‍    :    അച്ഛാ, മഴ കനക്കുകയാണ്. സംസ്ഥാനത്ത് പല ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നമ്മുടെ ജില്ലയിലൊക്കെ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
മാര്‍ത്താണ്ഡന്‍    :    പല പ്രദേശങ്ങളിലും ഉരുള്‍ പൊട്ടി വലിയ നാശനഷ്ടങ്ങളുണ്ടായിരിക്കുകയാ.. ദേ നമ്മുടെ മുറ്റത്തുവരെ വെള്ളമെത്തി.
അശോകന്‍    :    ഇവിടുന്ന് നമ്മള്‍ സുരക്ഷിതമായ മറ്റൊരിടത്തേയ്ക്ക് എത്രയും വേഗം മാറി താമസിക്കണം.
കേശവന്‍നായര്‍    :    വെള്ളമല്ല, ഇനി ആകാശം ഇടിഞ്ഞുവീഴുമെന്നു പറഞ്ഞാലും ഞാനെന്റ് വീട് വിട്ടെങ്ങോട്ടും ഇല്ല. സ്വന്തം വീടിനേക്കാള്‍ സുരക്ഷിതമായ വേറെ ഏത് സ്ഥലമാ ഉള്ളത്...
മാര്‍ത്താണ്ഡന്‍    :    അടുത്ത ഒരാഴ്ച കനത്ത മഴ പെയ്യുമെന്നാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്...
കേശവന്‍നായര്‍    :    മാര്‍ത്താണ്ഡാ, കാലാവസ്ഥക്കാരു പറയുന്നത് എന്തെങ്കിലുമൊന്ന് ഫലിച്ചിട്ടുണ്ടോ...
അശോകന്‍    :    ഇതങ്ങനല്ല, അച്ഛാ.. കേരളത്തിലെ മുഴുവന്‍ ഡാമുകളും നിറഞ്ഞിരിക്കുകാ...
മാര്‍ത്താണ്ഡന്‍    :    ചിലതൊക്കെ തുറന്നുവിട്ടു, ഇടുക്കി ഉള്‍പ്പെടെ തുറന്നുവിടാന്‍ സാധ്യതയുമുണ്ട്...
കേശവന്‍നായര്‍    :    ഈ പ്രായത്തിനിടയില്‍ കേശവന്‍നായര് എന്തോരം മഴ കണ്ടേക്കുന്നു.. എന്തോരം ഉരുള്‍ പൊട്ടല്‍ കണ്ടേക്കുന്നു.. മഴയെ പേടിച്ച് വീടും സ്വത്തുക്കളും ഇട്ടെറിഞ്ഞിട്ട് പോവുകാ എന്നു പറഞ്ഞാല്‍, ബുദ്ധി ഉള്ളവരാരെങ്കിലും ചെയ്യുമോ...
അശോകന്‍    :    അച്ഛാ സ്വത്തിനേക്കാളും വീടിനേക്കാളുമൊക്കെ പ്രധാനമാണ് മനുഷ്യജീവന്‍.
കേശവന്‍നായര്‍    :    അത് നിങ്ങള്‍ക്ക്... കഷ്ടപ്പെട്ട് ഈ മൊതലുണ്ടാക്കിയ എന്നെപ്പോലുള്ളവര്‍ക്കങ്ങനല്ല...
മാര്‍ത്താണ്ഡന്‍    :    മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കേട്ടില്ലേ... ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനം. എല്ലാവരും സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് രക്ഷപ്പെടണം എന്നാ അദ്ദേഹം പറഞ്ഞിരിക്കുന്നത്.
കേശവന്‍നായര്‍    :    മുഖ്യമന്ത്രിയ്ക്കങ്ങനെ പലതും പറയാം. അതു കേട്ടോണ്ട് നമുക്ക് വീടും കൂടും വിട്ടെറിഞ്ഞ് പോകാനൊക്കുമോ?
        (അകത്തുനിന്നും അംബിക പ്രവേശിക്കുന്നു)
അശോകന്‍    :    അമ്മേ, ദേ അച്ഛന്‍ വരുന്നില്ലെന്നാ,
മാര്‍ത്താണ്ഡന്‍    :    ഏതു നിമിഷവും വീട്ടിനകത്തേയ്ക്ക് വെള്ളം കയറാം., ഉരുള്‍പൊട്ടലിനും സാദ്ധ്യതയുണ്ടെന്ന.് അംബികാമ്മ ഒന്നു പറഞ്ഞ് മനസ്സിലാക്കണം.
അംബിക    :    ഇനിയും സ്വത്തുക്കളുടെ പേരും പറഞ്ഞ് ഇവിടെ കഴിയാനാണ് തീരുമാനമെങ്കില്‍ ദേ, ഞാനും ഇവിടെത്തന്നെ കഴിയും.
കേശവന്‍    :    മണ്ണിന്റെ, അദ്ധ്വാനത്തിന്റെ വിലയറിയണം. അത് മനസ്സിലാക്കണം.
മാര്‍ത്താണ്ഡന്‍    :    ദേ, അശോകനൊരു മുനിസിപ്പാലിറ്റിയുടെ സെക്രട്ടറിയാ. രാപ്പകലില്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടാളാ... കുറച്ചുകൂടികഴിഞ്ഞാല്‍  റോഡുകള്‍ മുഴുവന്‍ മുങ്ങും. യാത്ര അസൗകര്യമാകും..
അശോകന്‍    :    നിങ്ങളെയെല്ലാവരേയും സുരക്ഷിതമായി എവിടെങ്കിലും എത്തിച്ചിട്ട് പോകണം. അതിനാ ഞാന്‍ വന്നത്.
കേശവന്‍നായര്‍    :    അതിഥിമോളെവിടെ...
        (അതിഥി ബാഗുമായി വരുന്നു)
കേശവന്‍നായര്‍    :    അശോകാ, ഇവരേകൂട്ടി നീ പൊയ്‌ക്കോളൂ...
അംബിക    :    നമ്മുടെ മോന്‍ പറയുന്നത് കേള്‍ക്കണം. വെള്ളമിറങ്ങുമ്പോള്‍ നമുക്ക് മടങ്ങിവരാം.. വീടാരും എടുത്തോണ്ടുപോകില്ല.
കേശവന്‍നായര്‍    :    എന്റെ അഞ്ചര ഏക്കറിലെ കൃഷി, നിസാര കാര്യമാണോ, ഈ കാണുന്നതൊക്കെ ഇട്ടെറിഞ്ഞിട്ട് മഴയെ പേടിച്ച് പോകാനോ.. നല്ല കാര്യമായി, കേശവന്‍നായര് ചാകണം ഈ മണ്ണ് വിട്ടുപോകണമെങ്കില്‍... അന്നേരോം പോകില്ല. ഈ മണ്ണിലെരിഞ്ഞുതീരും.. എത്രയും വേഗം നിങ്ങള്‍ സുരക്ഷിത സ്ഥാനത്തെത്തിച്ചേരണം.. എനിക്കെന്റെ ഈ വീടാ വലുത്.
അതിഥി    :    (അസ്വസ്ഥതയോടെ)  അച്ഛനെ ഇവിടെ തനിച്ചാക്കി ഞങ്ങളെങ്ങനെ മനസ്സമാധാനത്തോടെ പോകും...
കേശവന്‍നായര്‍    :    പോകണം... പറഞ്ഞതു കേട്ടില്ലേ, ഇതൊക്കെ ഇട്ടെറിഞ്ഞ് ഞാന്‍ വരില്ല.
അശോകന്‍    :    അതിഥി... അമ്മയേയും കൂട്ടി ഇറങ്ങ്... അച്ഛന്‍ വീടും കെട്ടിപ്പിടിച്ചിരിയ്ക്കട്ടെ.
അംബി    :    ഇദ്ദേഹമെന്റെ ഭര്‍ത്താവ് മാത്രമല്ല, കണ്‍കണ്ട ദൈവകൂടിയാണ്. അച്ഛനില്ലാതെ വരില്ല ഞാന്‍.
അതിഥി    :    അമ്മേ, തര്‍ക്കിച്ചു നില്‍ക്കാനുള്ള നേരമല്ല.. എന്തുതന്നെയായാലും ഇപ്പോ തീരുമാനിയ്ക്കണം. രണ്ടാളും അശോകേട്ടന്‍ പറയുന്നതനുസരിയ്ക്കണം എന്നാ എന്റെ അപേക്ഷ.
കേശവന്‍നായര്‍    :    അംബികേ, നീയിപ്പോള്‍ ഇവരോടൊപ്പം പോകണം.. എന്റെ ജീവനേക്കാള്‍ എനിക്ക് വലുത്, ഈ മണ്ണും നിന്റെ ജീവനുമാ പെണ്ണേ...
അംബിക    :    കേശവന്‍നായരേ...
കേശവന്‍നായര്‍    :    വെള്ളപ്പൊക്കവും, ഉരുള്‍പ്പൊട്ടലുകളും അതിജീവിച്ചവനാ ഞാന്‍.. ദേ ചുറ്റും ശത്രുക്കളാ.. ഞാനിവിടെ ഉണ്ടാകണം.. നല്ലതുമാത്രം ചിന്തിച്ചിറങ്ങൂ...
        (മനസ്സില്ലാ മനസ്സോടെ പുറത്തേയ്ക്ക് നടന്ന അംബിക മടങ്ങിവന്ന് കേശവന്‍നായരുടെ കാല്‍ വന്ദിച്ച് കരഞ്ഞുകൊണ്ട് പുറത്തേയ്ക്ക്, ഒപ്പം അതിഥിയും മാര്‍ത്താണ്ഡനും)
കേശവന്‍നായര്‍    :    (വല്ലാത്ത മാനസിക പിരിമുറുക്കത്തോടെ) ജനിച്ചാലൊരിക്കല്‍ മരിക്കും.. മൂന്ന് തലമുറകളായി കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്തുക്കള്‍ നഷ്ടമായാല്‍  അടുത്ത തലമുറ എന്തുചെയ്യും... ഇതെല്ലാം ഇട്ടെറിഞ്ഞ ഞാനില്ല എങ്ങോട്ടും.
        (ഭ്രാന്തമായ മനസ്സോടെ നില്‍ക്കുമ്പോള്‍...)


Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ശുഭരാത്രി (കവിത: മാര്‍ഗരറ്റ് ജോസഫ് )
നിഴലുകള്‍- (അവസാനഭാഗം- ജോണ്‍വേറ്റം)
ബത്‌ലഹേമിലെ കാലിത്തൊഴുത്ത് (കവിത: ജോസ് കുറുപ്പംപറമ്പില്‍, ഫിലാഡല്‍ഫിയ)
നിഴലുകള്‍ മായുമ്പോള്‍ (കഥ: ഡോ. എസ്. ജയശ്രി)
അദൈ്വതം (ദേശീയ പൗരത്വ ബില്ലിനെ ട്രോളി പ്രശസ്ത കവി വി എം ഗിരിജ)
ഡിവോഴ്‌സ് (കഥ: സ്വപ്ന നായര്‍)
അമ്മമലയാളം, നല്ല മലയാളം- (പുസ്തകനിരൂപണം: ഷാജന്‍ ആനിത്തോട്ടം)
അനുഭൂതി (സുധീര്‍ പണിക്കവീട്ടില്‍)
പ്രായശ്ചിത്തം (കവിത: രാജന്‍ കിണറ്റിങ്കര)
ഹെര്‍മന്‍ ഹെസ്സേക്ക് ഒരു ആമുഖം (ആസ്വാദനം: ജോര്‍ജ് പുത്തന്‍കുരിശ്)
പിടിവള്ളികള്‍ക്കുള്ളിലെ പിടയലുകള്‍ (കവിത: സോയ നായര്‍, ഫിലാഡല്‍ഫിയ)
വേലിയിറക്കങ്ങള്‍ (കവിത: സീന ജോസഫ്)
ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍ 15 അവസാനഭാഗം: സംസി കൊടുമണ്‍)
നിഴലുകള്‍- (ഭാഗം: 5- ജോണ്‍ വേറ്റം)
അമ്മ (കവിത: സി. ജി. പണിക്കര്‍ കുണ്ടറ)
പൊരുത്തപ്പെടല്‍ (കവിത: കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി)
പ്രണയം എന്ന മിഥ്യ (കവിത: ലക്ഷ്മി എസ്. നായര്‍, കൊല്ലം)
കാളഭൈരവന്‍ - ഒരു കാലഘട്ടം അടയാളപ്പെടുന്ന നാടകം (കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി)
എന്റെ നോവ് (കവിത: പ്രേമാനന്ദന്‍ കടങ്ങോട്)
കലാതീതമായ കലാശില്പം പോലൊരു നോവല്‍: ബ്ലെസ്സി

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM