Image

ഇനി ഭിന്നശേഷിക്കാരായ വോട്ടര്‍ന്മാര്‍ പോളിങ് ബൂത്തിലെത്തുക സര്‍ക്കാര്‍ ചെലവില്‍!

Published on 19 April, 2019
ഇനി ഭിന്നശേഷിക്കാരായ വോട്ടര്‍ന്മാര്‍ പോളിങ് ബൂത്തിലെത്തുക സര്‍ക്കാര്‍ ചെലവില്‍!

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വോട്ടര്‍ന്മാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇനി ഭിന്നശേഷിക്കാര്‍ സര്‍ക്കാര്‍ ചെലവിലാകും വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തുക. ഭിന്നശേഷിക്കാരെ ബൂത്തിലെത്തിച്ച്‌ വോട്ടു രേഖപ്പെടുത്തിയശേഷം തിരിച്ചു വീട്ടിലെത്തിക്കാനായുള്ള വാഹന സംവിധാന നടപടികളാണിത്. സാമൂഹ്യ നീതി വകുപ്പാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.

മുന്‍പ് പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്താല്‍ പോളിങ് ബൂത്തില്‍ എത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വോട്ടു ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനം.

സംസ്ഥാനത്ത് 135753 ഭിന്നശേഷി വോട്ടര്‍മാര്‍ക്കാണ് ഇപ്രകാരം വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യമുണ്ടാകുന്നത്. നാലോ അഞ്ചോ പോളിങ് സ്റ്റേഷന്‍ പരിധിയിലുള്ളവരെ ഒരുമിച്ച്‌ വോട്ടിങ് കേന്ദ്രത്തിലെത്തിക്കും. സര്‍ക്കാര്‍ വാഹനങ്ങളാകും ഇതിനായി സജ്ജീകരിക്കുക. വലിയ വാഹനങ്ങള്‍ കടന്നു പോകാത്ത സ്ഥലങ്ങളാണെങ്കില്‍ ചെറിയ വാഹനങ്ങള്‍ എത്തിക്കുന്നതിനും സൗകര്യമൊരുക്കും. ഇതിനുള്ള പണം സിഡിപിഒ മുഖേന നല്‍കും.

ഇതിന്റെ നടത്തിപ്പ് ചുമതല സാമൂഹ്യ നീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കാണ്. ഇതിന് പുറമെ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി വനിത ശിശുവികസന വകുപ്പിലെ ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, അംഗനവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിവരും ഉണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക