Image

പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം സി.പി.എം സ്‌പോണ്‍സര്‍ ചെയ്‌തത്: ഗുരുതര ആരോപണവുമായി സെന്‍കുമാര്‍

Published on 19 April, 2019
പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം സി.പി.എം സ്‌പോണ്‍സര്‍ ചെയ്‌തത്: ഗുരുതര ആരോപണവുമായി സെന്‍കുമാര്‍

തിരുവനന്തപുരം: പെരുമ്ബാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം സി.പി.എം സ്‌പോണ്‍സേര്‍ഡ് ചെയ്‌തതാണെന്ന് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ ആരോപിച്ചു. തന്റെ സര്‍വീസ് സ്റ്റോറിയായ എന്റെ പൊലീസ് ജീവിതത്തിലാണ് സെന്‍കുമാറിന്റെ ആരോപണം. പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടതിന് പിന്നില്‍ സി.പി.എം ആകാമെന്നും ഷുക്കൂര്‍ വധക്കേസില്‍ കൃത്യമായ അന്വേഷണം നടന്നില്ലെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു. എന്നാല്‍ കേവലം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അല്ലാതെ കൃത്യമായ തെളിവുകളൊന്നും നല്‍കാന്‍ സെന്‍കുമാര്‍ തയ്യാറായിട്ടില്ല.

പെരുമ്ബാവൂര്‍ കുറുപ്പുംപടി സ്വദേശിയും നിയമ വിദ്യാര്‍ത്ഥിനിയുമായിരുന്ന പെണ്‍കുട്ടി 2016 ഏപ്രില്‍ 28 നാണ് കനാല്‍ പുറമ്ബോക്കിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇത് കേരളത്തില്‍ വന്‍ വിവാദമായിരുന്നു. ജൂണ്‍ 16ന് പ്രതി അസാം സ്വദേശി അമീറുള്‍ ഇസ്ളാം പിടിയിലായി. ലൈംഗികാസക്തിയുമായി സമീപിച്ച പ്രതിക്ക് വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. പെണ്‍കുട്ടിയെ മാരകമായി കുത്തി പരിക്കേല്പിച്ച പ്രതി കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ വായിലേക്ക് മദ്യമൊഴിച്ചു നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

അമീറിനെ എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. 2016 സെപ്തംബര്‍ 17ന് കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ രഹസ്യ വിചാരണ മാര്‍ച്ച്‌ 13 നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയത്. തുടര്‍ന്ന് 2017 ഡിസംബര്‍ 14ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക