Image

ഫൊക്കാനയുടെ ലോക വനിതാദിനാശംസകള്‍: വനിതാ ദിന സെമിനാര്‍ ഏപ്രില്‍ 6-നു ശനിയാഴ്ച

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 08 March, 2019
ഫൊക്കാനയുടെ ലോക  വനിതാദിനാശംസകള്‍: വനിതാ ദിന സെമിനാര്‍ ഏപ്രില്‍  6-നു ശനിയാഴ്ച
ഇന്ന് ലോക വനിതാദിനം.എല്ലാ വനിതകള്‍ക്കും  ഫൊക്കാനയുടെ വനിതാദിനശംസകള്‍ .ബാലന്‍സ് ഫോര്‍ ബെറ്റര്‍ എന്നതാണ് ഇത്തവണത്തെ വനിതാ ദിനത്തിന്റെ സന്ദേശം. ലോകമെമ്പാടും വിവിധ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്. 1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കില്‍ ഒരു തുണി മില്ലിലെ വനിതാ തൊഴിലാളികള്‍ തങ്ങളുടെ അവകാശ സംരക്ഷണത്തിനും തുല്യ വേതനത്തിനുമായി മുന്നോട്ട് വരികയും സംഘടിച്ച് സമരം നടത്തുകയും ചെയ്തു. ഈ പ്രക്ഷോഭമാണ് വനിതാ ദിനത്തിന് തുടക്കമിട്ടത്. പിന്നീട് ഈ പ്രക്ഷോഭ ദിനം ലോകം ഏറ്റെടുത്തു.1910 ല്‍ കോപ്പന്‍ഹേഗില്‍ നടന്ന സമ്മേളനത്തില്‍ ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. അതിന്റെ ഭാഗമായാണ് മാര്‍ച്ച് 8 ലോകമെമ്പാടും വനിതാ ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ പുറത്തുവിടുന്ന മുദ്രാവാക്യമാണ് ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഓരോ അന്താരാഷ്ട്ര വനിതാ ദിനത്തിനും ഓരോ മുദ്രാവാക്യങ്ങളാണ്.

 നോര്‍ത്ത് അമേരിക്കയിലെ  മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ചിന്തോദ്ദീപകമായ സെമിനാറുകള്‍ക്കും വര്‍ക്ക് ഷോപ്പുകള്‍ക്കുമൊക്കെ നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാന നേതൃത്വവും പ്രവര്‍ത്തിക്കുന്നു. അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രേത്യകിച്ചു സ്ത്രീകള്‍  അവര്‍ തികച്ചും ബോധവതിയാണ്. ഐക്യമാണ് നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സംഘടന ശക്തമാകണം. ഏതെങ്കിലും തരത്തിലുള്ള സ്ത്രി  വിവേചനം   അമേരിക്കയില്‍  ഇല്ലന്ന്  പറയുന്നെങ്കില്‍ പോലും ഇവിടെയും അത് സാധാരണമെന്ന് വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ലൈസി അലക്‌സ് അഭിപ്രായപ്പെട്ടു. പക്ഷേ ഇഡ്യയിലെ സ്ഥിതി കുറച്ചുകൂടി ശോചനീയം ആണ്.

അഭിപ്രായ സ്വാതന്ത്ര്യവും, സമത്വവും  ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഭരണഘടനാ ഓരോ പൗരനും അനുശാസിച്ചു തന്നിട്ടുള്ള മൗലികാവകാശമാണ്. സ്ത്രീയെ ഒരു ഉപഭോഗവസ്തുവായിട്ടു കാണുന്ന ഇന്നത്തെ കാടന്‍ സമൂഹത്തില്‍, എത്ര അനവധി പ്രയാസങ്ങളാണ് ഒരു സ്ത്രീ നേരം വെളുക്കുന്ന മുതല്‍ രാത്രി ഇരുട്ടുന്ന വരെ അനുഭവിച്ചു പോകുന്നത്, ഇതിനു ഒക്കെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമൂഹത്തിലെ ചില പുരുഷകേസരികളുടെ പങ്ക് തള്ളിക്കളയാനാകില്ല.ഒരു സ്ത്രീയോട് മോശമായി പെരുമാറുന്നവര്‍ എന്ത് കൊണ്ടാണ് സ്വന്തം വീട്ടിലുള്ള തന്റെ അമ്മയും, ഭാര്യയും, സഹോദരിയും, മകളും ഒരു സ്ത്രീ ആണെന്ന് ഒരു നിമിഷം തിരിഞ്ഞു ചിന്തിച്ചാല്‍ ഈ ദുരവസ്ഥക്ക് പരിഹാരം ഉണ്ടാക്കാവുന്നതേയുള്ളു.തുല്യമായ അഭിപ്രയ സ്വാതത്ര്യം , ബില്‍ഡ് സ്മാര്‍ട്ട് , പുത്തന്‍ ആശയങ്ങള്‍ പുതു ലോകത്തിന് വേണ്ടി എന്നെക്കെയുള്ള മുദ്രവാക്യങ്ങള്‍ വാചകത്തില്‍ മാത്രം ഒതുങ്ങുകയുണ് എന്ന് മുന്‍ ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള അഭിപ്രായപ്പെട്ടു.

 ഏതു സാഹചര്യത്തില്‍ ജീവിച്ചാലും സ്വന്തം സംസ്കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന പ്രവാസികളില്‍  പലരും യുവതലമുറയുടെ ജീവിതക്രമവും അവരുടെ സംസ്കാരത്തില്‍  വരുന്ന മാറ്റവും കണ്ട് അന്ധാളിച്ചു പോകുന്നു. തന്റെ സംസ്കാരമാണ് ഏറ്റവും മുന്തിയതും ഉത്തമമെന്നും ചിന്തിക്കുമ്പോള്‍ മറ്റു സംസ്കാരങ്ങളിലെ നന്മ കാണാന്‍  സാധിക്കാതെ പോകുന്നു. കുട്ടികള്‍  പാശ്ചാത്യ സംസ്കാരത്തെ കെട്ടിപ്പുണരാന്‍  ശ്രമിക്കുമ്പോള്‍ അവര്‍ വളരുന്നത് ഇന്‍ഡ്യയില്‍ അല്ല എന്ന് നമ്മള്‍ മറന്നു പോകുന്നു. ഏത് സംസ്കാരത്തില്‍ വളര്‍ന്നാലും അവര്‍  നല്ല  പൗരന്മാരായി വളരണം എന്നതാണ് നമ്മള്‍ ആഗ്രഹിക്കുന്നതെന്ന്  ഫൊക്കാന ജോയിന്റ് സെക്രട്ടറി സുജ ജോസ് അഭിപ്രായപ്പെട്ടു .

ഒരു അഭിപ്രായം, അത് സ്ത്രീയോ, പുരുഷനോ ആരും ആയിക്കോട്ടെ പറയുന്നത്, അത് നല്ലതാണെങ്കില്‍ കൊള്ളാനും അല്ലെങ്കില്‍ തള്ളാനും ഉള്ള അവകാശം എല്ലാര്ക്കും ഉണ്ട് പകരം അക്രമിക്കുകയല്ല വേണ്ടത് . സോഷ്യല്‍ മിഡിയയിലോ മറ്റോ  സ്ത്രീ ഒരു അഭിപ്രായം  പറഞ്ഞുകഴിഞ്ഞാല്‍     ഒരു ദാക്ഷണ്യവും ഇല്ലാതെ അഭിപ്രായ പ്രകടനം നടത്തിയവരെ ആക്രമിക്കുക എന്നത് ഒരു പൊതു സ്വഭാവം ആണ്  . ഇന്ന് പുരുഷനെ പോലെത്തന്നെ സ്ത്രിക്കും തുല്യ അഭിപ്രായ പ്രകടനങ്ങള്‍ നടത്താനുള്ള അവകാശം ഉണ്ടെന്നും ഇത് ആരും മറക്കാന്‍ ശ്രമിക്കരുതെന്നും   അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍ അഭിപ്രായപ്പെട്ടു. 

 മലയാളി വനിതകള്‍ക്ക്  സമൂഹത്തിലും വീട്ടിലും അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല , പല വീടുകളിലും വനിതകളാണ് കൂടുതല്‍ സമ്പാദിക്കുന്നതും. എന്നാലും അവര്‍ക്ക് അത് അനുസരിച്ചുള്ള ഒരു  അംഗീകാരമോ അവകാശമോ ഇല്ല, ഇത് മാറേണ്ടുന്ന സമയം അതിക്രമിച്ചു എന്നും അഡിഷണല്‍ ട്രഷര്‍ ഷീല ജോസഫ് അഭിപ്രായപ്പെട്ടു .

 ഇനിയും ഫൊക്കാന വിമിന്‍സ് ഫോറം   അമേരിക്കയിലെയും , ഇന്ത്യയിലെയും   സാംസ്കാരിക രാഷ്ട്രീയമേഖലക്കും സംഭാവന നല്കുവാന്‍  വേണ്ടതെല്ലാം ചെയ്യുമെന്നും, ഫൊക്കാനയുടെ വനിതാ ദിന സെമിനാര്‍   2019  ഏപ്രില്‍   6 ആം   തീയതി ശനിയാഴ്ച  അഞ്ചു  മണി മുതല്‍   അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ വെച്ച്  നടത്തുന്നതാണ് എന്ന് ഫൊക്കാന വിമിന്‍സ് ഫോറത്തിനു വേണ്ടി ചെയര്‍പേഴ്‌സണ്‍    ലൈസി അലക്‌സ്,ജോയിന്റ് സെക്രട്ടറി സുജ ജോസ്,അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍,അഡിഷണല്‍ ട്രഷര്‍ ഷീല ജോസഫ്,മുന്‍ ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, റീജണല്‍ വൈസ് പ്രസിഡന്റ് ഗീത ജോര്‍ജ്, യൂത്ത് കമ്മിറ്റി മെംബര്‍  ലീന കല്ലുകാവുങ്കാല്‍ ,നൈറ്റിംഗേല്‍ കമ്മിറ്റി മെംബേഴ്‌സ്  മേരി ഫിലിപ്പ് , മേരി വിധയത്തില്‍ എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക