Image

തിരുവനന്തപുരത്ത് താന്‍ മതിയെന്ന് ശ്രീധരന്‍ പിള്ള, കുമ്മനമോ സുരേന്ദ്രനോ ആണങ്കില്‍ നോക്കാമെന്ന് ആര്‍.എസ്.എസ്, ബി.ജെ.പിയില്‍ ആഭ്യന്തര കലഹം

Published on 16 February, 2019
തിരുവനന്തപുരത്ത് താന്‍ മതിയെന്ന് ശ്രീധരന്‍ പിള്ള, കുമ്മനമോ സുരേന്ദ്രനോ ആണങ്കില്‍ നോക്കാമെന്ന് ആര്‍.എസ്.എസ്, ബി.ജെ.പിയില്‍ ആഭ്യന്തര കലഹം

ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ബി.ജെ.പിയില്‍ കലഹം. ആരോരുമറിയാതെ സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി കേന്ദ്രത്തിനയച്ച സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ നടപടിയാണ് ഏറ്രവുമൊടുവിലെ പൊട്ടിത്തെറിക്ക് കാരണമായത്. മൂന്നുപേരടങ്ങുന്ന ചുരുക്കപട്ടിക തയ്യാറാക്കി നല്‍കിയെന്നു മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ സംസ്ഥാന പ്രസിഡന്റ് സംഭവം വിവാദമായതോടെ കളംമാറ്രി. തനിക്ക് ചുരുക്കപ്പട്ടികയെക്കുറിച്ച്‌ അറിയില്ലെന്ന് പറഞ്ഞു. പ്രസിഡന്റിന്റെ ഏകപക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച്‌ വി.മുരളീധരന്‍ വിഭാഗം കൊച്ചിയിലെ കോര്‍ കമ്മിറ്റിയില്‍ നിന്ന് വിട്ടുനിന്നതോടെയാണ് ചുരുക്കപ്പട്ടിക വിവാദം കത്തിയത്. അതേസമയം പനിപിടിച്ചതുകൊണ്ടാണ് കെ.സുരേന്ദ്രന്‍ കോര്‍ കമ്മിറ്രിക്ക് വരാത്തെതന്നാണ് വിശദീകരണം. വി.മുരളീധരനാവട്ടെ ആന്ധ്രയുടെ സംഘടനാ ചുമതലയുടെ തിരക്കായതിനാല്‍ ഇപ്പോള്‍ കോര്‍ കമ്മിറ്രി യോഗങ്ങളില്‍ പങ്കെടുക്കാറുമില്ലത്രെ. സി.കെ.പദ്മനാഭന്‍ സ്ഥിരമായി യോഗത്തില്‍ പങ്കെടുക്കുന്ന ആളുമല്ല.

അതിനിടെ പ്രധാന സീറ്രുകളിലേക്ക് ബി.ജെ.പി നേതാക്കള്‍ സ്ഥാനാര്‍ത്ഥി മോഹവുമായി ഇടി തുടങ്ങി. തിരുവനന്തപുരം, ആറ്രിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് തുടങ്ങിയ സീറ്റുകളിലേക്കാണ് കൂടുതല്‍ മോഹികളുള്ളത്. തിരുവനന്തപുരത്ത് മത്സരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് അതിയായ താല്പര്യമുണ്ട്. ആര്‍.എസ്. എസിന് താല്പര്യം കുമ്മനം രാജശേഖരനെയാണ് . കുമ്മനം ഇല്ലെങ്കില്‍ സുരേന്ദ്രന്‍ വേണമെന്നാണ് അവരുടെ നിലപാട്. മോഹന്‍ലാലിനെ നിറുത്താനുള്ള നീക്കം പൊളിഞ്ഞതോടെയാണ് കുമ്മനമോ സുരേന്ദ്രനോ മതിയെന്ന നിലപാടിലെത്തിയത്.

ആറ്രിങ്ങലിലും ശക്തമായ മത്സരം കാഴ്ചവയ്ക്കണമെന്ന് ആര്‍.എസ്.എസിന് താല്പര്യമുണ്ട്. ബി.ഡി.ജെ.എസിലെ തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആര്‍.എസ്. എസിന് താല്പര്യം. തുഷാര്‍ വഴങ്ങാത്തതോടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിറുത്താനും ആലോചിക്കുന്നുണ്ട്. മുമ്ബ് കാട്ടാക്കട നിയമസഭാ സീറ്റില്‍ മത്സരിച്ചെന്ന പരിഗണനയില്‍ പി.കെ.കൃഷ്ണദാസിനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. എന്നാല്‍ ആറ്രിങ്ങലില്‍ മത്സരിക്കണമെന്ന് ശോഭാ സുരേന്ദ്രനും താല്പര്യമുണ്ട്. പത്തനംതിട്ടയിലും സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം കൂടുകയാണ്. ശശികുമാര വര്‍മ്മ, കെ.പി.ശശികല, മഹേഷ് മോഹനര് തുടങ്ങിയ സ്വതന്ത്രരെ നിറുത്താന്‍ ആര്‍.എസ്.എസ് താല്പര്യം കാണിക്കുമ്ബോള്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എം.ടി.രമേശ് എന്നിവര്‍ക്കും ഇവിടെ നോട്ടമുണ്ട്.

തൃശൂരാണ് ആവശ്യക്കാര്‍ ഏറെയുള്ള മറ്രൊരു സ്ഥലം. ഇവിടത്തെ ജില്ലാ കമ്മിറ്രി കെ.സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെടുമ്ബോള്‍ തൃശൂരില്‍ മത്സരിക്കാനുള്ള അവകാശ വാദവുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനും രംഗത്തുണ്ട്. ആറ്രിങ്ങല്‍ കിട്ടിയില്ലെങ്കില്‍ തനിക്ക് പാലക്കാട് മത്സരിക്കണമെന്നാണ് ശോഭാ സുരേന്ദ്രന്റെ അവകാശ വാദം. ഇതിനനുകൂലായായിരുന്നു ദേശീയ ജനറല്‍ സെക്രട്ടറി പി.മുരളീധര്‍‌ റാവുവും. എന്നാല്‍ ജില്ലാ കമ്മിറ്രി ഒന്നടങ്കം സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനുമായ സി.കൃഷ്ണകുമാറിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ്. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയ്ക്കാണെങ്കില്‍ മഹിളാ മോര്‍ച്ച പ്രസിഡന്റ് വി.ടി.രമയെ പാലക്കാട് നിറുത്താനാണ് താല്പര്യം. 

കാസര്‍കോട് മത്സരിക്കാനാണ് മുന്‍ പ്രസിഡന്റ് പി.കെ.കൃഷ്ണദാസിന് താല്പര്യം എന്നും അറിയുന്നു. ഇതോടൊപ്പം ജയസാദ്ധ്യതയില്ലാത്ത മറ്ര് സീറ്രുകളിലേക്കും മത്സരിക്കാന്‍ രണ്ടാം നിര നേതാക്കള്‍ തയ്യാറെടുത്തിരിക്കുകയാണ്. അതേസമയം തങ്ങള്‍ മത്സരിക്കാനുദ്ദേശിക്കുന്ന സീറ്രില്‍ ജയസാദ്ധ്യതയുണ്ടോ എന്നറിയാന്‍ ചില നേതാക്കള്‍ സ്പെഷ്യല്‍ ബ്രാഞ്ചിലേയും ഇന്റലിജന്‍സിലെയും ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതായും അറിയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക