മഞ്ഞു പൊഴിയുമ്പോള്‍ (കവിത: ജോസഫ് നമ്പിമഠം)
SAHITHYAM
11-Feb-2019

തൂമഞ്ഞിന്‍ ശകലങ്ങള്‍
പൊഴിയുകയായ്
ഹേമന്ത പുതുമഴയായ്
തൂവെള്ള പൂവിതളുകള്‍
പോലവ നിറയുകയായ്
പുല്‍നാന്പുകളില്‍
പുല്‍ത്തകിടികളില്‍
തൂമഞ്ഞിന്‍ ശകലങ്ങള്‍
പൊഴിയുകയായ്
ഹേമന്ത പെരുമഴയായ്
പാറിപ്പതിയുകയായ്
അപ്പൂപ്പന്‍ താടികള്‍ പോല്‍,
പറ്റിപ്പടരുകകയായ്
മേല്‍ക്കൂരകളില്‍,
തെരുവീഥികളില്‍,
കാട്ടില്‍, മേട്ടില്‍
ചെറുകാറ്റേറ്റവ
പാറിനടന്നൂ പാരിടമാകെ
എന്നിലെയുണ്ണിയുണരുകയായ്
മഞ്ഞിന്‍ കണികകള്‍
നാവാല്‍ നൊട്ടിനുണക്കാന്‍,
മഞ്ഞിന്‍ മാനുഷനെയുണ്ടാക്കാന്‍,
മഞ്ഞിന്‍ കട്ടകളില്‍
തട്ടിച്ചാടി നടക്കാന്‍,
എന്നിലെയുണ്ണിയുണരുകയായ്
ഇറങ്ങിനടന്നൂ ഹിമമഴയില്‍ ഞാന്‍..
ഇറങ്ങിനടന്നൂ ഹിമമഴയില്‍ ഞാന്‍..
മഞ്ഞിന്‍ കണികകള്‍
നാവിന്‍തുന്പിലലിഞ്ഞു നയന്നൂ
കോട്ടണ്‍ കാന്‍ഡികള്‍ പോലെ
മഞ്ഞിന്‍ പൂവേ കുഞ്ഞിപ്പൂവേ
തൊട്ടാലലിയും പഞ്ഞിപ്പൂവേ
എന്തൊരു ചന്തം നിന്നെ കാണാന്‍
എന്തൊരു ചന്തം നിന്നെക്കാണാന്‍!
വെള്ളപുതച്ചൊരു
വെണ്‍മണല്‍ തീരം പോലെ,
പഞ്ഞി നിറച്ചൊരു തലയിണ
പൊട്ടിപ്പാറിയപോലെ,
പുത്തന്‍ മഴയിലരിക്കൂണുകള്‍
പൊട്ടിവിരിഞ്ഞതുപോലെ,
പൂവാന തുന്പികള്‍
പാറിനടക്കും പോലെ
മാനത്തെ മാലാഖ കുഞ്ഞുങ്ങള്‍
കുഞ്ഞിത്തലയിണകള്‍
പൊട്ടിച്ചങ്ങു കളിക്കുകയാണോ ?
വെണ്‍മേഘ ചെമ്മരിയാടുകള്‍
രോമക്കെട്ടു പൊഴിക്കുകയാണോ ?
വീണ്ടും വരുമോ
മഞ്ഞിന്‍ മഴയേ
ഹേമന്ത പുതുമഴയായ്
കുളിരണിയിക്കാന്‍?
മേഘപ്പൂവേ,
ഹൈമവതപ്പൂവേ,
ആകാശക്കൊന്പില്‍ പൂക്കും
തുന്പപ്പൂവേ,
കുഞ്ഞിക്കാലടിവെച്ചീ
തിരുമുറ്റം മൂടാന്‍
വരുമോ വീണ്ടും നീ
വരുമോ വീണ്ടും നീ ?
പൊഴിയുകയായ്
ഹേമന്ത പുതുമഴയായ്
തൂവെള്ള പൂവിതളുകള്‍
പോലവ നിറയുകയായ്
പുല്‍നാന്പുകളില്‍
പുല്‍ത്തകിടികളില്‍
തൂമഞ്ഞിന്‍ ശകലങ്ങള്‍
പൊഴിയുകയായ്
ഹേമന്ത പെരുമഴയായ്
പാറിപ്പതിയുകയായ്
അപ്പൂപ്പന്‍ താടികള്‍ പോല്‍,
പറ്റിപ്പടരുകകയായ്
മേല്‍ക്കൂരകളില്‍,
തെരുവീഥികളില്‍,
കാട്ടില്‍, മേട്ടില്‍
ചെറുകാറ്റേറ്റവ
പാറിനടന്നൂ പാരിടമാകെ
എന്നിലെയുണ്ണിയുണരുകയായ്
മഞ്ഞിന്‍ കണികകള്‍
നാവാല്‍ നൊട്ടിനുണക്കാന്‍,
മഞ്ഞിന്‍ മാനുഷനെയുണ്ടാക്കാന്‍,
മഞ്ഞിന്‍ കട്ടകളില്‍
തട്ടിച്ചാടി നടക്കാന്‍,
എന്നിലെയുണ്ണിയുണരുകയായ്
ഇറങ്ങിനടന്നൂ ഹിമമഴയില്‍ ഞാന്‍..
ഇറങ്ങിനടന്നൂ ഹിമമഴയില്‍ ഞാന്‍..
മഞ്ഞിന്‍ കണികകള്‍
നാവിന്‍തുന്പിലലിഞ്ഞു നയന്നൂ
കോട്ടണ്‍ കാന്‍ഡികള്‍ പോലെ
മഞ്ഞിന്‍ പൂവേ കുഞ്ഞിപ്പൂവേ
തൊട്ടാലലിയും പഞ്ഞിപ്പൂവേ
എന്തൊരു ചന്തം നിന്നെ കാണാന്‍
എന്തൊരു ചന്തം നിന്നെക്കാണാന്‍!
വെള്ളപുതച്ചൊരു
വെണ്‍മണല്‍ തീരം പോലെ,
പഞ്ഞി നിറച്ചൊരു തലയിണ
പൊട്ടിപ്പാറിയപോലെ,
പുത്തന്‍ മഴയിലരിക്കൂണുകള്‍
പൊട്ടിവിരിഞ്ഞതുപോലെ,
പൂവാന തുന്പികള്‍
പാറിനടക്കും പോലെ
മാനത്തെ മാലാഖ കുഞ്ഞുങ്ങള്‍
കുഞ്ഞിത്തലയിണകള്‍
പൊട്ടിച്ചങ്ങു കളിക്കുകയാണോ ?
വെണ്‍മേഘ ചെമ്മരിയാടുകള്‍
രോമക്കെട്ടു പൊഴിക്കുകയാണോ ?
വീണ്ടും വരുമോ
മഞ്ഞിന്‍ മഴയേ
ഹേമന്ത പുതുമഴയായ്
കുളിരണിയിക്കാന്‍?
മേഘപ്പൂവേ,
ഹൈമവതപ്പൂവേ,
ആകാശക്കൊന്പില്‍ പൂക്കും
തുന്പപ്പൂവേ,
കുഞ്ഞിക്കാലടിവെച്ചീ
തിരുമുറ്റം മൂടാന്‍
വരുമോ വീണ്ടും നീ
വരുമോ വീണ്ടും നീ ?
Comments.
ജോസഫ് നന്പിമഠം
2019-02-12 20:11:16
എന്റെ കവിതയ്‌ക്ക് (മഞ്ഞു പൊഴിയുന്പോൾ എന്ന കവിത) സുധീർ പണിക്കവീട്ടിൽ എഴുതിയ കമെന്റിനു ഞാൻ നന്ദി പറഞ്ഞപ്പോൾ, വിദ്യാധരൻ മറുപടി കുറിക്കുന്പോൾ എവിടെയോ ചില മുഖം മൂടികൾ അഴിഞ്ഞുവീഴുന്നതുപോലെ തോന്നുന്നു. ഈ കമെന്റ് ആരാണ് കുറിച്ചതെന്നു വ്യക്തമാക്കുക. വിദ്യാധരൻ എന്ന് പേര് വെച്ച് മറ്റാരെങ്കിലുമാണോ എഴുതിയത് അതോ സുധീർ പണിക്കവീട്ടിൽ തന്നെയോ?
എഴുതുന്ന വിഷയവുമായി പുലബന്ധം പോലുമില്ലാത്ത കമെന്റുകളാണ് പൊതുവെ ഇവിടെ കാണപ്പെടുന്നത്. കവിത വായിച്ച് എഴുതിയ ഒരു കമെന്റ് ആയതുകൊണ്ടും പേര് വെച്ച് എഴുതിയതുകൊണ്ടുമാണ് നന്ദി പറഞ്ഞത്.
കഴിഞ്ഞ 44 വർഷമായി സാഹിത്യ രചനയിൽ ഏർപ്പെട്ടിരിക്കുന്ന ഞാൻ ആരുടെയും പുറം ചൊറിയാൻ പോകാറുമില്ല എന്റെ പുറം ചൊറിയാൻ ആരെയും ക്ഷണിക്കാറുമില്ല. നല്ലതു കണ്ടാൽ നന്ദി പറയുന്നത്, കഴിഞ്ഞ 34 വർഷമായി അമേരിക്കയിൽ ജീവിക്കിക്കുന്നതുകൊണ്ടുള്ള ഒരു ശീലമായതു കൊണ്ടാണ്.
എഴുതുന്ന വിഷയം ഏതായാലും, അത് ആരെഴുതിയാലും, അതേപ്പറ്റി വിമർശന ബുദ്ധിയോടെയുള്ള കമെന്റുകൾ സ്വാഗതാർഹമാണ്. അത് ഇവിടത്തെ എഴുത്തുകാരുടെ രചനകളെ മെച്ചപ്പെടുത്താൻ സഹായിക്കും. അല്ലാതെയുള്ള കമെന്റുകൾ കൊണ്ട് എന്ത് പ്രയോജനം?
Sudhir Panikkaveetil
2019-02-12 11:12:15
വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ
വിദ്യാധരൻ എന്ന പേരിൽ ആരോ എഴുതുന്നു
എന്ന് ഇയ്യിടെ വായിച്ചിരുന്നു. ശ്രീ നമ്പിമഠം
എന്നോട് നന്ദിപറഞ്ഞതിനു വിദ്യാധരൻ എന്തിനു
മറുപടി എഴുതുന്നു എന്ന് മനസ്സിലാകുന്നില്ല.
വിദ്യാധരൻ
2019-02-12 03:31:42
ഭാവാത്മകമായി കൊരുത്തെടുത്ത ഒരു കവിത എന്ന് ഞാൻ പറയുമ്പോൾ അതിന് നന്ദിയുടെ ആവശ്യമില്ല . കാരണം അത് നിങ്ങളുടെ ഭാവികാല കവിതകളെ വിലയിരുത്താനുള്ള എന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും. അതുകൊണ്ട് നന്ദി മനസ്സിൽ സൂക്ഷിക്കുന്നതല്ലെ നമ്പിമഠം നല്ലത് ? അമേരിക്കൻ എഴുത്തുകാരിൽ ചിലരുടെ വിവേചനപരമായ നന്ദി പ്രകടനങ്ങളും പുറം ചൊറിയലുകളും വിധേയത്വത്തെ സൃഷ്ടിക്കാം
ജോസഫ് നന്പിമഠം
2019-02-11 18:07:59
നന്ദി പ്രിയ സുധീർ
Sudhir Panikkaveetil
2019-02-11 09:25:37
ബാല മനസ്സുകൾക്കും യുവ മനസ്സുകൾക്കും
വായിച്ചാനന്ദിക്കാൻ കഴിയുന്ന സർഗ്ഗ രചന.
സരള ഭാവനകളുടെ മഞ്ഞ് കണങ്ങൾ മനസ്സിൽ
പറ്റിപ്പിടിച്ച് കുളിർമ്മ പകരുന്ന ലാളിത്യം. ശ്രീ
നമ്പിമഠം സാർ പണ്ടത്തെപോലെ ധാരാളം
എഴുതുക. ആശംസകൾ.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments