Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് (ശൂന്യമാക്കുന്ന മ്‌ളേച്ഛത 2: ഏബ്രഹാം തെക്കേമുറി

Published on 16 October, 2018
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് (ശൂന്യമാക്കുന്ന മ്‌ളേച്ഛത 2: ഏബ്രഹാം തെക്കേമുറി
ഒറ്റക്കണ്ണനെ ക്രോക്രി കാട്ടുന്ന ചൊക്രകണ്ണന്‍മാര്‍ മതത്തിന്റെയും , ദൈവത്തിന്റെയും പേരില്‍ഇന്ന് മനുഷ്യനെ ചൂഷണംചെയ്യുന്നു. ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്ന സിദ്ധാന്തം യൂറോപ്പില്‍ പൊട്ടിപ്പുറപ്പെട്ട് ശക്തിപ്പെട്ടു. എന്നിട്ടോ? ഇന്നുംമതംഅഖിലാണ്ഡത്തിലെമര്‍ത്യന്റെ അടിസ്ഥാന ഘടകമാണ്. എന്തെന്നാല്‍ആശയറ്റ മനുഷ്യന്റെജീവനാഡിയാണ്മതം .വിഭിന്നങ്ങളായമതങ്ങളില്‍ഏകത്വംചിത്രീകരിച്ച് ഇന്നത്തെ മനുഷ്യന്‍ സ്വയം നാശംഏറ്റുവാങ്ങുകയാണ്. ബ്രാഹ്മണമേധാവിത്വംസൃഷ്ടിച്ച ജാതിവ്യവസ്ഥയിലുടെ നിലനിര്‍ത്തിക്കൊണ്ടണ്ടു പോരുന്ന പൗരോഹിത്യം. എന്നാല്‍മതം പുരോഹിതതന്ത്രമല്ല. അത് ചടങ്ങല്ല, കണ്ണുമുടിയചിലവിശ്വാസങ്ങളുമല്ല. അത് മനുഷ്യനില്‍അന്തര്‍ലീനമായിരിക്കുന്ന ആദ്ധ്യാത്മികതയുടെ പ്രകാശനമാണ്. ആ പ്രകാശംലഭിക്കണമെങ്കില്‍മതങ്ങളെയല്ല, വേദങ്ങളെയാണ് പഠിക്കേണ്‍ത്.. ആചാരങ്ങളെന്ന പുരോഹിതതന്ത്രങ്ങളെയോ, കല്ല്, കളിമണ്ണ്, പിത്തള, ഓട്തുടങ്ങിയഖരവസ്തുക്കളിലെ പ്രതിബിംബങ്ങളെയോ പറ്റിയല്ല പഠിക്കേണ്ടണ്ടത്.കല്ലാശാരിമെനയുന്ന ദൈവങ്ങളെയും, ദൈവമാതാക്കളെയും, വാളിനെയുംകുരിശിനെയും നമിക്കുന്നതും , നേര്‍ച്ചകാഴ്ചകള്‍ കൊണ്ടണ്ട്കാര്യസാദ്ധ്യംഉണ്ടണ്ടാക്കുന്നതിനെയുംകുറിച്ച് അന്വേഷിക്കുന്നതുതന്നേ തെറ്റാകുന്നു. വ്യാജ്യമതമെന്തെന്നു ഇപ്പോള്‍ നാം അനുഭവിച്ചറിഞ്ഞുകൊണ്ടണ്ടിരിക്കുകയാണ്.
ചരിത്രാതീതകാലത്തെപ്പറ്റിവേദഗ്രന്ഥങ്ങള്‍ പറയുന്നണ്ടുണ്ട്. അതായത് പ്രകൃതിശക്തികളെആരാധിച്ച മനുഷ്യന്‍. ആ കാലഘട്ടംവേദത്തിനു വെളിയിലാണ്. എന്നാല്‍ മനുഷ്യനോട്‌ദൈവം സംവാദിക്കാന്‍ തുടങ്ങിയതോട് നന്മതിന്മകളെതിരിച്ചറിയാനുള്ളജ്ഞാനത്തിന്റെ പ്രകാശം ‘ൂതലത്തില്‍ പ്രശോഭിക്കപ്പെട്ടു.

ധര്‍മ്മത്തേയും അധര്‍മ്മത്തേയും രണ്ടണ്ടായിവിഭജിച്ചുകൊണ്ടണ്ടുള്ളതുംമര്‍ത്യനിലെആത്മാവിന്റെ ‘മോക്ഷം’ അഥവാ “ജ്ഞാത്വാതംമൃത്യുമത്യേതി” (ആത്മാവിനെ അറിഞ്ഞാല്‍മരണത്തെ ജയിക്കാം) നേടാമെന്നുള്ളവേദാന്തത്തില്‍ നിന്നുംഉരുവായ ഈശ്വരവിശ്വാസത്തിലേക്ക് ലോകം മടങ്ങിവരണം.
‘ഏകം നിത്യംവിമലചേലം
സര്‍വ്വദാസാക്ഷി‘ൂതം
‘ാവാതീതം ശ്രീഗുണരഹിതം
സല്‍ഗുരുനാം നമാമീം.’
ഒന്നായഅങ്ങയെപ്പറ്റി ഞങ്ങള്‍ സ്മരിക്കട്ടെയെന്നുതുടങ്ങിയ ധര്‍മ്മവാക്യം പില്‍ക്കാലത്തുവന്നുകൂടിയ ശിഥിലസംസ്കാരങ്ങളു ടെവളര്‍ച്ചകൊണ്ടണ്ട്മറയപ്പെടുകയും മുപ്പത്തിമുക്കോടിദൈവങ്ങള്‍രൂപപ്പെടുകയുംഓരോദൈവങ്ങള്‍ക്കുംഓരോവിധ ആരാധനക്രമംഉണ്ടണ്ടാകയും അങ്ങനെ പ്രത്യക്ഷത്തില്‍ വിഭിന്ന സാത്താന്യ സേവസംജാതമായിലോകംമതഭീകരടെകൈകളിലേക്ക്ഇന്ന്എത്തപ്പെടുകയാണ്.
എന്നാല്‍കാലാകാലങ്ങളില്‍ദൈവീകശബ്ദം ഈ ഭൂതലത്തില്‍മര്‍ത്യനോട്‌സംവാദിച്ചുകൊണ്ടണ്ടിരുന്നു. മനുഷ്യോല്‍പ്പത്തിക്കു മുമ്പുള്ള കാലത്തെപ്പറ്റിദൈവത്തിന്റെആത്മാവ്‌വെള്ളത്തിന്മേല്‍ പരിവര്‍ത്തിച്ചുകൊണ്ടണ്ടിരുന്നുഎന്ന്‌ബൈബിള്‍ പറയുമ്പോള്‍ ആര്യമതത്തിന്റെ സംഭാവനയായവേദങ്ങളിലൊന്നായ ഋഗ്‌വേദത്തില്‍ആത്മാവായദൈവത്തെപ്പറ്റി പറയുന്നു. മതസിദ്ധാന്തങ്ങളില്‍ഏകദൈവവിശ്വാസവുംആചാരാനുഷ്ടാനങ്ങളില്‍വിവിധത്വവും പല ദൈവങ്ങളുംകടന്നുകൂടിയവിധത്തെപ്പറ്റിയാണ് ഇന്നത്തെ മനുഷ്യന്‍ ബോധവാനാകേണ്ടണ്ടത്. കാവ്യഭാവനകള്‍ക്ക്‌മോടിപിടിപ്പിച്ചുകൊണ്ടണ്ടുള്ളദൈവീകആരാധനയില്‍ പാരമ്പര്യങ്ങളെ കണ്ണടച്ചുവിശ്വസിച്ചുകൊണ്ടണ്ട്മുന്നേറുകയാണ് ഇന്നത്തെ മനുഷ്യന്‍.

മാനവസംസ്കാരത്തിന്റെ ഉത്ഭവസ്ഥാനം ചരിത്രപരമായികുറിക്കപ്പെട്ടത് ബാബേല്‍ പട്ടണത്തിലാണ്. പിന്നീടത് ബ്രഹ്മദേശം, ആര്യാവൃത്തംഇത്യാദിപേരുകളിലറിയപ്പെട്ട ഭാരതം, ഗാന്ധാരം(അഫ്ഗാനിസ്ഥാന്‍) തുടങ്ങി പലസ്തീനിന്റെദക്ഷിണഭാഗത്ത് യോര്‍ദാന്‍ തീരഭൂമിയില്‍സ്ഥിതിചെയ്തിരുന്ന സോദോം, ഗോമോറ, സെബയീം, അദമ, സോവാര്‍എന്നിങ്ങനെ മദ്ധ്യധരണാഴിയുടെസമീപപ്രദേശങ്ങളെല്ലാം പടര്‍ന്നു. മെസപ്പൊത്തോമ്യയില്‍ നിന്ന്ആര്യന്മാര്‍ഇന്ത്യയിലേക്ക്കുടിയേറിയതോടെഅവരുടെവേദജ്ഞാനപ്രകാരംഇന്ത്യയിലെആദിവാസികളായ ദ്രാവിഡരെവാനരരായുംകാട്ടാളന്മാരായും, അസുരന്മാരായുമൊക്കെ ചിത്രീകരിച്ചുകൊണ്ടണ്ടുള്ളഇതിഹാസങ്ങള്‍ഉണ്ടണ്ടായി.

ഹിന്ദുമതത്തിലെആദ്യമതമായസൗരമതംസൂര്യോപാസന സമ്പ്രദായം ആണ്. മിഹിരഗോത്രത്തിലെ നിക്ഷുദ എന്ന സൂര്യഭക്തയ്ക്ക് ‘ജരാശസ്തന്‍’ എന്നൊരുസൂര്യപുത്രന്‍ ജനിച്ചു. ബാബിലോണ്‍ പട്ടണം പണിത നിമ്രോദ്തന്നെയാണ് ഈ സൂര്യപുത്രന്‍. പിന്നീടത്‌ലാറ്റിനോസ് ദേവന്‍, സാറ്റേണ്‍, ദാഗോന്‍ ബാക്കസ്, ജാനുസ്എന്നിങ്ങനെ പലയിടത്തുംദൈവമായി. മനുഷ്യര്‍ പെരുകുന്നതിനോടൊപ്പംദൈവങ്ങളും പെരുകിവന്നു. സ്ത്രീകള്‍ പ്രസവിച്ച ദൈവങ്ങളുംഉണ്ടണ്ടായി. ആര്യന്മാരോ, വേദങ്ങളോഇന്നുകാണപ്പെടുന്ന, അഥവാഅറിയപ്പെടുന്ന ഹിന്ദുമതത്തിന്റെഅടിസ്ഥാനങ്ങള്‍ അല്ല. പഞ്ചമകാര പൂജയില്‍വിശ്വസിച്ചിരുന്ന താന്ത്രികമതങ്ങളുടെകൂട്ടംആണ്ഹിന്ദുക്കള്‍. എന്നു പറഞ്ഞാല്‍വിദേശത്തു നിന്നുവന്നതോ, ഇന്ത്യയില്‍തന്നേ ഉദയംചെയ്തതോ ആയ ഏകദൈവവിശ്വാസമുള്ള ഒരു മതത്തിലുംവിശ്വസിക്കാതെ പൊതുവായ ഒരു വിശ്വാസപ്രമാണമോ, അവരില്‍തന്നെ എല്ലാവരുംഅംഗീകരിക്കുന്ന ഒരു മതഗ്രന്ഥമോഇല്ലാതെഒട്ടേറെവിശ്വാസങ്ങളുടെ ഒരു സങ്കരരൂപമാണ്ഹിന്ദുമതം.
ഇത്തരംസങ്കരമതങ്ങള്‍ചൈന, മെക്‌സിക്കോ, കൊറിയ, വിയറ്റ്‌നാം എന്നിങ്ങനെ വളരെയാണ്.പൂജയും കര്‍മ്മവും കോവിലുംവിഗ്രഹവുംഎല്ലാമണ്ടുണ്ട്. ജാതിയടിസ്ഥാനത്തിലാണ്ഇവിടെ മനുഷ്യന്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്. വിഗ്രഹപൂജജാതീയസംസ്കാരമായതിനാലാണ്ജാതിയുടെ പേരില്‍ മനുഷ്യന്‍ വിഘടിക്കപ്പെട്ടിരിക്കുന്നത്. ജാതീയപാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയാണ്‌ക്രൈസ്തവരുടെഇടയിലെവിഗ്രഹങ്ങളും.

വേദങ്ങളും, ഗീതയും, ബൈബിളും, ഖുറാനും തമ്മില്‍ പൊരുത്തപ്പെടുന്നു. അങ്ങനെ സര്‍വമതഗ്രന്ഥസാരംഏകമാകുന്നു. എന്നാല്‍മതഗ്രന്ഥങ്ങള്‍ക്ക്‌വെളിയില്‍തീര്‍ത്ത ചട്ടക്കൂട്ടില്‍സങ്കലനത്തിന്റെയുംസങ്കരത്തിന്റെയുംചതിവില്‍അകപ്പെട്ടുകിടക്കയാണ് ഇന്നത്തെ മതപ്രസ്ഥാനങ്ങള്‍.

മതസംവാദത്തിനായിവേദിയൊരുക്കിമതങ്ങളുടെതാരതമ്യപഠനത്തിനൊരുങ്ങിയാല്‍ഇവിടെ‘കുലപാതകംഉണ്ടണ്ടാകും. കാരണം ഇന്നത്തെ വിശ്വാസങ്ങളുംആചാരങ്ങളുംഅവിടെഅവഹേളിക്കപ്പെടും.സിംഹാസനങ്ങള്‍ മറിയപ്പെടുകയുംകിരീടങ്ങള്‍താഴെവീഴുകയുംചെയ്യും. ജപനൂല്അറ്റുപോകയുംകിണ്ടണ്ടികിണ്ണങ്ങള്‍ ഉടയുകയുംചെയ്യും. സൗകര്യപൂര്‍വം സാധാരണക്കാരെവഞ്ചിച്ചുകൊണ്ടണ്ടുള്ളകൊടുംതട്ടിപ്പാണ് ഇന്നത്തെ മതാനുഷ്ടാനങ്ങള്‍. മസ്തിഷ്കപ്രക്ഷാളനം സം‘വിച്ച കൂട്ടങ്ങള്‍ എല്ലാമതാദ്ധക്ഷ്യന്മാരുടെയും പിന്നിലുണ്ടുണ്ട്. നിലതെറ്റിയാല്‍ഏതുതരംഗുണ്ടണ്ടായിസവുംകാട്ടി നേതാക്കന്മാരെ അനുഗമിക്കുന്നവര്‍.മതസിദ്ധാന്തങ്ങളിലെ ‘ഏകദൈവവിശ്വാസം’ ശക്തിപ്പെട്ടാല്‍ലോകത്തിലിന്നുവരെയുണ്ടണ്ടായിട്ടില്ലാത്ത വലിയ ‘തൊഴിലില്ലായ്മ’ അന്നാളില്‍ഉണ്ടണ്ടാകും. മുപ്പത്തിമുക്കോടിദൈവങ്ങളുടെസ്ഥാനത്ത് ഒരു ദൈവം പ്രതിഷ്ഠിക്കപ്പെടുക. എന്തത്ഭുതം!

ആരായിരിക്കും ആ ദൈവം?
(അടുത്ത ലക്കത്തില്‍).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക