Image

ഗോവയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്

Published on 17 September, 2018
ഗോവയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്
ഗോവയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ് രംഗത്ത്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കാണാന്‍ രാജ്ഭവനിലെത്തി. സംസ്ഥാനം ഭരണസ്തംഭനത്തില്‍ എത്തുമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരോപിച്ചു.

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയില്‍ തുടരുന്ന സാഹചര്യത്തില്‍ നേതൃമാറ്റത്തിന് ബിജെപി ആലോചന നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കം കോണ്‍ഗ്രസ് നടത്തിയത്. ഗോവയിലെ നേതൃമാറ്റം സംബന്ധിച്ച തീരുമാനം ബിജെപി ദേശീയ നേതൃത്വത്തിന് വിട്ടിരുന്നു. . ദേശീയ നിരീക്ഷകര്‍ സംസ്ഥാനത്ത് ഘടകകക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ അമിത് ഷായെ അറിയിക്കും.

40 അംഗ സഭയില്‍ ബിജെപിക്ക് 14 അംഗങ്ങളുണ്ട്. ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്കും എംജിപിക്കും മൂന്ന് അംഗങ്ങള്‍ വീതവും. മൂന്നു സ്വതന്ത്രരും സര്‍ക്കാരിനൊപ്പമാണ്. പ്രതിപക്ഷമായ കോണ്‍ഗ്രസിന് 16 അംഗങ്ങളുണ്ട്. എന്‍സിപിയുടെ ഏക എംഎല്‍എയും പ്രതിപക്ഷത്തിനൊപ്പമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക