മുന്‍പ് പറഞ്ഞപോലെ, ബ്രസീല്‍
സന്ദര്‍ശിക്കുമ്പോള്‍ കാണാന്‍ പ്ലാന്‍ ചെയ്തിരുന്ന ഒരേയൊരു സ്ഥലം റിയോ
ആയിരുന്നു. അതിനു കാരണമുണ്ട്. ബ്രസീലിലെ രണ്ടാമത്തെ വലിയ നഗരം, ഏകദേശം
രണ്ടു നൂറ്റാണ്ടുകളോളം, പോര്‍ച്ചുഗീസ് കോളനിയായിരുന്ന കാലത്ത്
രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നഗരം. 2014 ലെ വേള്‍ഡ് കപ്പ് ഫുട്ബോള്‍
നടക്കാന്‍ പോകുന്ന സ്ഥലം, 2016 ലെ സമ്മര്‍ ഒളിമ്പിക്സ് അരങ്ങേറുവാന്‍
പോവുന്ന സ്ഥലം. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകള്‍ക്ക് പേരുകേട്ട
നഗരം. ഇതെക്കാളേറെ എന്റെ പ്രിയപ്പെട്ട കഥാകാരന് പൌലോ കൊയ്ലെയുടെ നാട്.
ഒരുപക്ഷെ ഞങ്ങള്‍ ബീച്ചിലൂടെ നടക്കുമ്പോള്‍ എതിരെ അദ്ദേഹം
നടക്കുന്നുണ്ടാവും എന്നും സാഹിത്യ പ്രേമിയായ എന്റെ ബ്രസീലിയന്‍
കൂട്ടുകാരന് പറഞ്ഞു.
സോ പോളോയില്‍ നിന്നും ഏകദേശം 260 മൈലുകള്‍ മാറി വടക്ക് കിഴക്കായാണ് റിയോ.
എയര്‍ ടിക്കറ്റ് ഇന്റര്‍നെറ്റില്‍ നോക്കി ബുക്ക് ചെയ്യാം എന്ന്
വിചാരിച്ചാല്‍ കുഴഞ്ഞു. എല്ലാ വെബ് സൈറ്റുകളും പോര്‍ച്ചുഗീസിലാണ്. ഞങ്ങളുടെ
സഹപ്രവര്‍ത്തകരുടെ സഹകരണം കൊണ്ട് രണ്ടു ടിക്കറ്റ് ലാഭത്തില്‍
ഒപ്പിച്ചെടുത്തു. അങ്ങോട്ട് പ്ലയിനില്, തിരിച്ചു നാട്ടിന് പുറങ്ങളിലൂടെ
ബസ്സില്‍, അതായിരുന്നു പ്ലാന്‍. സോ പോളോയെക്കാള്‍ കുറ്റകൃത്യങ്ങള്‍
കൂടുതലുള്ള സ്ഥലമായതിനാല്‍ എടുക്കേണ്ടിയിരുന്ന മുന്‍കരുതലുകള്‍ പ്രത്യേകം
ഓര്‍ത്തിരുന്നു. ടൂറിസ്റ്റുകളായി ചമയാതെ വളരെ സാധാരണ രീതിയില്‍
സഞ്ചരിക്കുക പെരുമാറുക... നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ "ഷോ ഓഫ് " തീരെ
വേണ്ട. അങ്ങനെയെങ്കില്‍ ഒരുപക്ഷെ കൂട്ട ആക്രമണത്തിനിരയായേക്കാം. രാവിലെ
ഓരോമ്പതു മണിയോടെ ഞങ്ങള്‍ റിയോയില്‍ വിമാനമിറങ്ങി. ഹോട്ടല്‍ വഴിയുള്ള
ടാക്സി ഡ്രൈവര്‍ കാത്ത്നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ റിയോയിലെ ഒരു
പ്രധാന ബീച്ചായ കൊപകബാന ബീച്ചിലെ ഹോട്ടലിലേക്ക് യാത്രയായി.
സമുദ്രതീരത്തുള്ള നഗരമാണ് റിയോ. അതുകൊണ്ട് തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള
കഥകള്‍, കോളനിവാഴ്ചയുടെ കഥകള്‍ ഈ നഗരം ഓര്‍ത്തു വക്കുന്നു. വരുന്ന
സഞ്ചാരികളെ അതിന്റെ ശേഷിപ്പുകള്‍ കാട്ടി ചരിത്രം വീണ്ടും ഓര്‍മിപ്പിക്കുകയോ
പഠിപ്പിക്കുകയോ ചെയ്യുന്നു. റിയോക്ക് വടക്ക് കിഴക്കായുള്ള ബഹിയ,
സാല്‍വഡോര്‍ എന്നീ സ്ഥലങ്ങളിലേക്ക് ആഫ്രിക്കന്‍ അടിമകളെ
കൊണ്ടുവന്നിരുന്നതും, സ്വര്‍ണവും വിലപിടിപ്പുള്ള കല്ലുകളും മറ്റും
അവിടുന്ന് യൂറോപ്പിലേക്കു കൊണ്ടുപോയിരുന്നതും റിയോ തുറമുഖം വഴിയായിരുന്നു.
പില്ക്കാലത്തു എല്ലാ വ്യാപാരവും റിയോ കേന്ദ്ര മായി നടക്കാന്‍ തുടങ്ങുകയും
അത് തലസ്ഥാന നഗരിയാവുകയും ചെയ്തു. അതോടൊപ്പം ആഫ്രിക്കന്‍ അടിമകളും
റിയോയിലേക്ക് പ്രവഹിച്ചു തുടങ്ങി. അങ്ങനെ ആഫ്രിക്കന്‍ സംസ്കാരം, ആദി
അമരിക്കന്‍, യൂറോപ്പ്യന്‍ സംസ്കാരങ്ങളുമായി സമന്വയിച്ചാണ് പുതിയ
ബ്രസീലിയന്‍ സംസ്കാരമായി രൂപപ്പെടുന്നതും, റിയോ ഡി ജെനെറോ സാംസ്കാരിക
തലസ്ഥാനമാവുന്നതും.
ഈ സംസ്കാര സമന്വയത്തിന്റെ പ്രതീകമായി നില്ക്കുന്ന, രാജ്യം മുഴുവന്‍
കൊണ്ടാടപ്പെടുന്ന ഉത്സവമായ കാര്‍ണിവലിന്റെ തലസ്ഥാനമായി അറിയുന്നതും റിയോ
ആണ്. കാര്‍ണിവലിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമായ സാംബ മ്യുസിക്കിനും
ഡാന്‍സിനും ആഫ്രിക്കന്‍ പാരമ്പര്യം തന്നെയാണുള്ളത്. ആദ്യ ദിവസത്തെ ടൂര്‍
തുടങ്ങുന്നു. ഒരു ചെറിയ മിനി വാന്‍ ഹോട്ടലില്‍ എത്തി. ഞങ്ങളെ
കൂടികൊണ്ടുപോകാന്‍ വന്ന ടൂര്‍ ഗൈഡ് നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു.
പിന്നെ വാനില്‍ കയറിയപ്പോള്‍ മനസ്സിലായി കൂടയൂള്ളല്ലവരെല്ലാം വിദേശികള്‍
തന്നെയെന്ന്. ഇത് വിദേശികള്‍ക്കായുള്ള ടൂറാണ്.
ഹാവൂ..സമാധാനമായി. ഞങ്ങള്‍ ആദ്യം പോയത് Estádio do Maracanã
എന്നറിയപ്പെടുന്ന തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഫുട് ബോള്‍ സ്റ്റേഡിയം
കാണുവാനാണ്. റിയോ യിലെ മരാകാന പ്രദേശവുമായി ബന്ധപ്പെട്ടാണ്
സ്റ്റേഡിയത്തിന്റെ പേര്. 1950 ലെ എകഎഅ വേള്‍ഡ് കപ്പിന് വേണ്ടി 1948 ല്‍ ഈ
സ്റ്റേഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എന്നാല്‍
ഫുട്ബോള്‍ പ്രേമികളായ ബ്രസീല്‍ 1950 ലെ എകഎഅ വേള്‍ഡ് കപ്പില്‍ 2 1 നു
ഉറുഗ്വയുമായി പരാജയപ്പെട്ടതും പറയാതെ വയ്യ. അന്ന് ഏകദേശം200 ,000 ഓളം
ഫുട്ബോള്‍ പ്രേമികള്‍ ഈ സ്റ്റേഡിയത്തില്‍ കാണികാളായി
ഉണ്ടായിരുന്നെങ്കിലും പിന്നീട് അതിന്റെ കപ്പാസിറ്റി 80 ,000 ആയി
കുറക്കപ്പെട്ടു. അവിടെ ചെന്നശേഷമാണ് സ്റ്റേഡിയത്തിനുള്ളില്‍ ഇപ്പോള്‍
പ്രവേശനം ഇല്ലാ എന്നത് അറിയുന്നത്. ഞങ്ങള്‍ പുറത്തു നിന്ന് കുറച്ചു
ഫോട്ടോകള്‍ എടുത്തു. സ്റ്റേഡിയം ഇപ്പോള്‍ പുനര്‍ നിര്‍മാണത്തിലാണ് , 2014
ലെ എകഎഅ വേള് ഡ് കപ്പിനായും 2016 ലെ സമ്മര്‍ ഒളിമ്പിക്സിനായും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഏകദേശം 85 ,000 കാണികള്‍ക്ക്
ഇരിക്കാന്‍ സൗകര്യം ഉണ്ടാവും.
പിന്നെ ഞങ്ങള്‍ പോയത് തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നായ
ഷുഗര്‍ലോഫ് പര്‍വതത്തിലെക്കാണ്. അ തിന്റെ മനോഹാരിതയെപ്പറ്റിയും അവിടുത്തെ
കേബിള്‍ കാര്‍ സംവിധാനത്തെയും പറ്റി നേരത്തെ കേട്ടിരുന്നു. ഇന്ന്
റിയോയില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്ന സ്ഥലം. ഷുഗര്‍ലോഫ്
പര്‍വതം, അതലാന്റിക് സമുദ്രത്തില്‍ നിന്നു ഉയര്‍ന്നു വന്നപോലെ, ഒരു
ബ്രഡ്ലോഫിന്റെ ആ കൃതിയില്‍ നില കൊള്ളുന്നു. ബ്രെഡ്ലോഫിന്റെ
രൂപമാണെങ്കിലും ഷുഗര്‍ലോഫ് എന്ന് പേര് വരാന്‍ കാരണം ഉണ്ട്. അന്ന് സ്വര്‍ണ
ഖനനത്തെക്കാള്‍ റിയോ പേര് കേട്ടിരുന്നത് പഞ്ചസാര ഉല്‍പ്പാദനത്തിനാണ്.
പഞ്ചസാര കയറ്റി അയച്ചിരുന്നതാകട്ടെ റൊട്ടിയുടെ ആകൃതിയിലുള്ള കഷണങ്ങളായും.
അങ്ങിനെയാണ് ഈ പേര് വീണത്. ചരിത്രം പരിശോധിച്ചാല്‍ ഈ പര്‍വതത്തിനു പല പല
പേരുകള്‍ മാറി മാറി വന്നു ചേര്‍ന്നിട്ടുണ്ടെന്നു കാണാം. എന്നാല്‍ പതിനേഴാം
നൂറ്റാണ്ടോടുകൂടി ആധിപത്യമുറപ്പിച്ച പോര്‍ച്ചുഗീസുകാര്‍ ഇട്ട പേരാണ്
ഇന്നറിയപ്പെടുന്ന ഷുഗര്‍ലോഫ് എന്നത്. കപ്പല്‍ യാത്രക്കാരുടെ വഴികാട്ടി
കൂടിയായിരുന്നു ഈപര്‍വതം.
1912 ഓടു കൂടിയാണ് ഷുഗര്‍ലോഫ് പര്‍വതത്തിലേക്ക് ഒരു കേബിള്‍ കാര്‍
സര്‍വീസ് തുടങ്ങുന്നത്. ഇറ്റാലിയന്‍ കമ്പനി ആണ് ഈ കേബിള്‍ കാര്‍ സംവിധാനം
ഇവിടെ നടപ്പാക്കിയത്. ഏകദേശം നാല് മണിക്കൂര്‍ യാത്രക്കും മറ്റു
കാഴ്ചകള്‍ക്കുമായി കരുതണം. എണ്‍പതോളം ആളുകള്‍ക്ക് കയറാവുന്ന തരത്തില്‍
ഗ്ലാസ്സ് കൊണ്ട് നിര്‍മിച്ചതാണ് കേബിള്‍ കാര്‍. ഈ പര്‍വതത്തിലേക്ക്
കയറാനായി ഒരു കേബിളും ഇറങ്ങാനായി അതിനു സമാന്തരമായി മറ്റൊരു കേബിളും.
അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്ര രണ്ടു ഘട്ടങ്ങളിലായാണ്. താഴെ നിന്നും
മുകളിലേക്ക് പോകുന്ന കാര്‍ കണ്ട് എനിക്ക് ചെറിയ പേടിയായി. കാരണം
ഉയരത്തിലുള്ള സ്ഥലങ്ങള്‍ എനിക്കൊരു പ്രശ്നമാണ്. എന്റെ കൂട്ടുകാരനോടും
ഗൈഡിനോടും പറഞ്ഞത് ചിലപ്പോള്‍ ഞാന്‍ കാര്‍ സവാരി ഒഴിവാക്കിയേക്കും
എന്നാണ്. കയറിയാല്‍ ഗ്ലാസ് ജനലിനടുത്തു നില്‍ക്കണ്ട, മധ്യ ഭാഗത്ത്
ആളുകള്‍ക്കിടയിലായി നിന്നാല്‍ മതി എന്നു പറഞ്ഞവര്‍ ധൈര്യം തന്നു. ഇനിയും
പ്രയാസ്സമെങ്കില്‍ പുറത്തേക്കു നോക്കേണ്ടെന്നും കുനിഞ്ഞു നിന്നാല്‍
മതിയെന്നും കൂടി അവര്‍ പറഞ്ഞു. പുറത്തെ കാഴ്ചകള്‍ കാണാനല്ലാതെ, കുനിഞ്ഞു
നില്ക്കാന് മാത്രം കേബിള്‍ കാറില്‍ കയറേണ്ടതുണ്ടോ എന്ന് ഞാന്‍ എന്നോട്
തന്നെ ചോദിച്ചു..
ഏതായാലും ഞാനുള്ളില്‍ കയറി. കാര്‍ മുകളിലേക്ക് നീങ്ങാന്‍ തുടങ്ങി.
അതോടൊപ്പം ഒറ്റ കേബിള്‍ ആയതിനാലാവണം കാര്‍ ഒന്നുലയുന്നുമുണ്ട്. എന്റെ
കാലുകള്‍ ഇളകാന്‍ തുടങ്ങി. കുറച്ചു സമയം പരിസരം ശ്രദ്ധിക്കാതെ
കാറിനുള്ളില്‍ താഴെക്കു നോക്കി നിന്നു. എന്നാല്‍ അല്പ സമയം കഴിഞ്ഞതോടെ,
കാര്‍ വലിയ പ്രശ്നമില്ലാതെ മുകളിലേക്ക് പോകാന്‍ തുടങ്ങി. ഞാന്‍
പുറത്തേക്കു നോക്കി കാഴ്ചകള്‍ ആസ്വദിക്കാന്‍ തുടങ്ങി. ആദ്യം കയറി
എത്തുന്നത് 700 അടി ഉയരത്തിലുള്ള ഉര്‍ക ( urca ) കുന്നിനു മുകളിലാണ്.
കാഴ്ചകള്‍ കാണാന്‍ നാല്‍പ്പത്തിയഞ്ച് മിനിട്ടെടുത്തോളാന്‍
അവിടെയിറങ്ങിയതും ഞങ്ങളുടെ ഗ്രൂപ്പിനോട് ഗൈഡ് പറഞ്ഞു. കുന്നിനു മുകളില്‍
കാണേണ്ട കാര്യങ്ങളും. പിന്നെ എവിടെയാണ് തമ്മില്‍ കാണേണ്ടത് എന്നും
വ്യക്തമായി പറഞ്ഞു തന്നു.
അവിടെ നിന്ന് നോക്കിയാല്‍ ഇീൃരീ്മറീ ങീൗിമേശി , ചശലേൃീശ ആൃശറഴല, ഏൗമിമയമൃമ
ഉള്‍ക്കടല്‍ എന്നിവയാണ് പ്രധാന കാഴ്ചകള്‍. ഇതില്‍ കോര്‍കോവാടോ
പര്‍വ്വതത്തെപ്പറ്റിയും അവിടുത്തെ ജീസസിന്റെ പ്രതിമയെയും പറ്റി
അടുത്തയാഴ്ച വിശദമായി പറയാം. കേബിള്‍ കാറില്‍ നിന്നുള്ള ദൃശ്യങ്ങളും
ഉര്‍ക്ക കുന്നിനു മുകളില്‍ നിന്നും പല ആംഗിളുകളില്‍ ഉള്ള ദൃശ്യങ്ങളും
വര്‍ണനാതീതമാണ്. കാണാവുന്നതില്‍ വച്ചേറ്റവും മനോഹരമായ കാഴ്ചകളാണവയെന്ന്
ഞങ്ങള്‍ക്ക് തോന്നി. കുറെ കറങ്ങി നടന്നു. ഫോട്ടോകള്‍ എടുത്തു.
ഇനി പോകേണ്ടത് ഉര്‍ക്ക കുന്നിനു മുകളില്‍ നിന്നും ഷുഗര്‍ലോഫ് പര്‍വത
മുകളിലേക്കാണ്. പറഞ്ഞപോലെ അങ്ങോട്ടേക്കുള്ള അടുത്ത കേബിള്‍ കാറിനായി
ഞങ്ങള്‍ കാത്തു നിന്നു. ഓരോ ഘട്ടവും ഏകദേശം നാല് മിനിട്ട് കൊണ്ട് കഴിഞ്ഞു
കിട്ടും. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കാര്‍ എത്തി.ഞങ്ങള്‍ അതില്‍ കയറി.
1300 ഓളം അടി ഉയരത്തിലേക്ക് ഞങ്ങളുടെ കാര്‍ കേബിളില്‍ കൂടി മുകളിലേക്ക്
കയറാന്‍ തുടങ്ങി. മനോഹരം എന്ന് ഒന്ന് കൂടി പറയട്ടെ. ഇപ്പ്രാവശ്യം കൂടുതല്‍
ധൈര്യം തോന്നി. ഗ്ലാസ്സിനോടടുത്തുതന്നെ നിന്ന് പുറത്തെ കാഴ്ച്ചകള്‍ കണ്ടു.
മുകളില്‍ വീണ്ടും ഒരു മണിക്കൂര്ചെലവഴിച്ചു.. ഷുഗര്‍ലോഫ് പര്‍വതത്തിന്റെ
മുകളില്‍ നിന്നാല്‍ കാണുന്നത് ഞങ്ങള്‍ താമസിച്ചിരുന്ന കോപകബാന ബീച്ച്
ഉള്പ്പെടെയുള്ളബീ ച്ചുകളാണ്.
തിരിച്ചു താഴെ വന്നശേഷം എന്റെ ഗുജറാത്തി സുഹൃത്ത് പറഞ്ഞു സീനറി ദേഘേ ദേഘേ
ഫോട്ടോ ലേനാ ഭൂല്‍ ഗയാ...ഭയ്യാ" കാഴ്ചകളില്‍ മുഴുകിപ്പോയ കാരണം ഫോട്ടോ
എടുക്കാന്‍ മറന്നു പോയെന്ന്.
മടക്കയാത്രക്കിടയില്‍ ഞങ്ങള്‍ കത്തീഡ്രല്‍ ഓഫ് റിയോ ഡിജനീറോ
സന്ദര്‍ശിച്ചു. 20,000 ത്തോളം പേര്‍ക്ക് ഇരുന്നു പ്രാര്‍ഥിക്കാന്‍
സൗകര്യത്തില്‍ പണിഞ്ഞിട്ടുള്ള ഈ കത്തീഡ്രല്‍ ഒരു കോണിന്റെ ആകൃതിയിലാണ്.
1980 ഓടെയാണ് ഇതിന്റെ പണി തീര്‍ന്നത്. ഇതിനകത്ത് കയറുന്നവര്‍ക്ക് വ്യത്യസ്ത
മായൊരനുഭവമായിരിക്കും. ഉള്‍ഭാഗം അതി വിശാലം, 100 മീറ്റര്‍ വ്യാസം 75
മീറ്റര്‍ ഉയരം ഒന്ന് സങ്കല്പ്പിച്ചു നോക്കു. ഇതിന്റെ ഉള്ളില്‍
വശങ്ങളിലായി ദീര്‍ഘ ചതുരാകൃതിയില്‍ പലവര്‍ണങ്ങളിലുള്ള നാല് കൂറ്റന്‍
കണ്ണാടികളുണ്ട് അവ തന്നെ നമ്മെ വീണ്ടും അതിശയിപ്പിക്കും.
ഒരെണ്ണത്തിനു ഏകദേശം 65 മീറ്റര്‍ നീളം വരും. ഒരു ഫ്രഞ്ച് ശില്പ്പിയുടെ
മേല്‍നോട്ടത്തിലാണ് കത്തീഡ്രല്‍ പണികഴിക്കപ്പെട്ടത്. മധ്യ തെക്കേ
അമേരിക്കയില്‍ പള്ളികള്‍ക്കും കത്തീഡ്രലുകള്‍ക്കും ഒരു കുറവുമില്ല.
കോളനിവല് ക്കരണത്തിന്റെയും കൂടി പ്രതീകങ്ങളായി അവ വിലസി നില്ക്കുന്നു.
ഉച്ചഭക്ഷണത്തിന് ശേഷം ഒരു മൂന്നു മണിയോടെ ഞങ്ങള്‍ പോയത് corcovado പര്‍വത
മുകളിലേക്കുള്ള ട്രെയിന്‍ സ്റ്റേഷ നിലേക്ക് ആയിരുന്നു.അവിടുത്തെ പ്രധാന
കാഴ്ച യേശു ക്രിസ്തുവിന്റെ കൂറ്റന്‍ പ്രതിമയാണ് .