Image

ദൈവപ്രീതിക്കായി നാലുവയസുകാരിയെപിതാവ്‌ കഴുത്തറുത്തു കൊന്നു

Published on 10 June, 2018
ദൈവപ്രീതിക്കായി നാലുവയസുകാരിയെപിതാവ്‌  കഴുത്തറുത്തു കൊന്നു

റമദാന്‍ മാസത്തില്‍ ദൈവപ്രീതിക്കായി നാലു വയസ്സുകാരിയായ മകളെ കഴുത്തറുത്ത്‌ ബലി നല്‍കി പിതാവ്‌. രാജസ്ഥാനിലെ ജോധ്‌പൂരിലാണ്‌ സംഭവം. ക്രൂരകൃത്യം ചെയ്‌ത നവാബ്‌ അലിയെ (26) പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

നവാബ്‌ അലി തന്റെ മകളായ റിസ്വാന(4)യെ മടിയിലിരുത്തി കഴുത്തറുത്ത്‌ കൊല്ലുകയായിരുന്നു. വെള്ളിയാഴ്‌ച രാവിലെ വീടിന്റെ താഴത്തെ നിലയില്‍ നിന്നാണ്‌ തൊണ്ട മുറിഞ്ഞ നിലയില്‍ റിസ്വാനയെ കണ്ടെത്തുന്നത്‌.

നവാബ്‌ അലിയും ഭാര്യയും രണ്ട്‌ പെണ്‍മക്കളും വീടിന്റെ ടെറസിലായിരുന്നു ഉറങ്ങാന്‍ കിടന്നത്‌. രാത്രിയില്‍ മകളെ വിളിച്ചിറക്കി താഴത്തെ നിലയിലെത്തിച്ച്‌ സ്വന്തം മടിയില്‍ കിടത്തുകയും ഖുര്‍ആന്‍ വചനങ്ങള്‍ ചൊല്ലിയ ശേഷം മൂര്‍ച്ചയേറിയ കത്തി കൊണ്ട്‌ മകളുടെ കഴുത്ത്‌ അറുക്കുകയുമായിരുന്നു.

വെള്ളിയാഴ്‌ച രാവിലെ മകളെ കാണാതായതോടെ മാതാവ്‌ വീട്ടില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ താഴത്തെ നിലയില്‍ കഴുത്തു മുറിഞ്ഞു കിടക്കുന്നതാണ്‌ കണ്ടതെന്ന്‌ പൊലീസ്‌ പറഞ്ഞു. മകളെ പൂച്ച കടിച്ചു കൊന്നതാകാമെന്ന്‌ വിശ്വസിപ്പിക്കാനുള്ള ശ്രമവും നവാബ്‌ അലി നടത്തി.

ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. റമദാന്‍ മാസത്തില്‍ ദൈവത്തെ പ്രീതിപ്പെടുത്താനായാണ്‌ താന്‍ കൃത്യം ചെയ്‌തതെന്ന്‌ പ്രതി പൊലീസിന്‌ മൊഴി നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക