Image

സ്‌ത്രീയോട്‌ മോശമായി പെരുമാറിയതിലും വിദ്യാര്‍ത്ഥിനികളെ ലൈംഗികവൃത്തിയ്‌ക്ക്‌ പ്രേരിപ്പിച്ചതിലും തമിഴ്‌നാട്‌ ഗവര്‍ണറെന്ന്‌ ആരോപണം

Published on 18 April, 2018
സ്‌ത്രീയോട്‌ മോശമായി പെരുമാറിയതിലും വിദ്യാര്‍ത്ഥിനികളെ ലൈംഗികവൃത്തിയ്‌ക്ക്‌ പ്രേരിപ്പിച്ചതിലും തമിഴ്‌നാട്‌ ഗവര്‍ണറെന്ന്‌ ആരോപണം

മധുര കാമരാജ്‌ യൂണിവേഴ്‌സിറ്റിയില്‍ ബിരുദം ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥിനികളെ ലൈംഗികവൃത്തിയ്‌ക്കായി പ്രേരിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട്‌ഗവര്‍ണറെ മുള്‍മുനയില്‍ നിര്‍ത്തി സിപിഎം തമിഴ്‌നാട്‌ ഘടകം. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്‌ സംഭവവുമായി ബന്ധമുണ്ടെന്നാണ്‌ സിപിഎം ആരോപിച്ചിരിക്കുന്നത്‌.

ഗവര്‍ണറെ തിരിച്ചുവിളിക്കാതെ സുതാര്യ അന്വേഷണം നടക്കില്ലെന്ന സിപിഎം പ്രസ്‌താവനയാണ്‌ വിവാദങ്ങള്‍ക്ക്‌ തുടക്കം. സംഭവത്തില്‍ ഗവര്‍ണര്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിച്ചത്‌ എന്തിനെന്ന ചോദ്യവുമായി പ്രതിപക്ഷവും രംഗത്തെത്തി.

ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ ഒരു ഗവര്‍ണര്‍ സ്‌ത്രീയോട്‌ മോശമായി പെരുമാറിയെന്ന പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ ലഭിച്ചെന്ന്‌ നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഈ വാര്‍ത്തയില്‍ ആരോപിക്കുന്ന വ്യക്തി തമിഴ്‌നാട്‌ ഗവര്‍ണറാണെന്ന സൂചനകള്‍ പുറത്തുവന്നതിന്‌ തൊട്ട്‌ പിന്നാലെയാണ്‌ സിപിഎം ആരോപണം ഉയര്‍ത്തിയത്‌.

വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന്‌ നിര്‍ബന്ധിച്ചുകൊണ്ടുള്ള അധ്യാപികയുടെ ഓഡിയോ ക്ലിപ്പില്‍ ഗവര്‍ണറുമായി തനിക്ക്‌ ബന്ധമുണ്ടെന്ന പരാമര്‍ശിച്ചിരുന്നു. ഇത്‌ ബന്ധപ്പെടുത്തിയാണ്‌ സിപിഎം തമിഴ്‌നാട്‌ സംസ്ഥാന നേതൃത്വം ഇന്നെലെ വാര്‍ത്താക്കുറിപ്പ്‌ ഇറക്കിയത്‌. ഹൈക്കോടതി സ്വമേദയാ കേസെടുത്ത്‌ അന്വേഷിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
അതിന്‌ തൊട്ട്‌ പിന്നാലെയാണ്‌ ഗവര്‍ണര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക