Image

മാതാപിതാക്കള്‍ക്ക്‌ എതിരെ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി

Published on 17 April, 2018
മാതാപിതാക്കള്‍ക്ക്‌ എതിരെ   ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി
ന്യൂഡല്‍ഹി:  മാതാപിതാക്കള്‍ക്ക്‌ എതിരെ പരാതിയുമായി കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി. തന്‍റെ മൊഴിമാറ്റി പറയിക്കാന്‍ പ്രതികളില്‍ നിന്ന്‌ മാതാപിതാക്കള്‍ പണം കൈപ്പറ്റിയെന്ന്‌ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. മൊഴി മാറ്റിക്കുന്നതിന്‌ മുന്‍കൂറായി നല്‍കിയ അഞ്ച്‌ ലക്ഷം രൂപയുമായാണ്‌ 15കാരിപോലീസ്‌ സ്‌റ്റേഷനിലെത്തിയത്‌. ഇതേ തുടര്‍ന്ന്‌ മാതാപിതാക്കള്‍ക്കെതിരെ പോലീസ്‌ കേസെടുക്കുകയും മാതാവ്‌ അറസ്റ്റിലാവുകയും ചെയ്‌തു.

ഏപ്രില്‍ 10നാണ്‌ പെണ്‍കുട്ടി അമന്‍ വിഹാര്‍ പോലീസ്‌ സ്‌റ്റേഷന്‌ കീഴിലുള്ള പ്രേംനഗര്‍ പോലീസ്‌ പോസ്റ്റില്‍ പേപ്പറില്‍ പൊതിഞ്ഞ്‌ പണവുമായി എത്തിയത്‌. സുനില്‍ ഷാഹി, ചന്ദ്രഭൂഷണ്‍ എന്നീ രണ്ടുപേര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിന്‌ ഇരയാക്കിയിരുന്നു.

 കഴിഞ്ഞ സെപ്‌തംബറിലാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. പരാതിയെ തുടര്‍ന്ന്‌ അറസ്റ്റിലായ പ്രതികള്‍ക്ക്‌ ജാമ്യം ലഭിച്ചിരുന്നു. ഇതിനിടെയാണ്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി പ്രതികള്‍ കരാറുറപ്പിച്ചത്‌.

20 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു കരാര്‍. മുന്‍കൂറായി അഞ്ച്‌ ലക്ഷം രൂപയാണ്‌ ഇവര്‍ നല്‍കിയത്‌. ഈ തുകയുമായാണ്‌ പെണ്‍കുട്ടി പൊലീസ്‌ സ്‌റ്റേഷനിലെത്തിയത്‌. മൊഴി മാറ്റിപ്പറയാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതായി പരാതിയില്‍ പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക