Image

ജോലിസ്ഥലത്തെ ദുരിതങ്ങള്‍ കാരണം കഷ്ടത്തിലായ നസിയ നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

Published on 04 April, 2018
ജോലിസ്ഥലത്തെ ദുരിതങ്ങള്‍ കാരണം കഷ്ടത്തിലായ നസിയ നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: ജോലിസ്ഥലത്തെ പ്രയാസങ്ങളും, ശമ്പളം കിട്ടാത്ത അവസ്ഥയും കാരണം ദുരിതത്തിലായ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളി വനിത, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.



കര്‍ണ്ണാടക മാംഗ്ലൂര്‍ സ്വദേശിനിയായ നസിയ ഒരു വര്‍ഷം മുന്‍പാണ്, ദമ്മാമിലെ ഒരു വീട്ടില്‍ ജോലിയ്ക്കായി എത്തിയത്. ഏറെ മോശം ജോലിസാഹചര്യങ്ങളാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. രാപകല്‍ വിശ്രമമില്ലാതെ ജോലി ചെയ്യിച്ചതും പോരാഞ്ഞിട്ട്, ദിവസവും സ്‌പോണ്‍സറുടെ ഭാര്യയുടെ വഴക്കും, ശകാരവും അനുഭവിയ്‌ക്കേണ്ടി വന്നതായും നസിയ പറയുന്നു. ശമ്പളവും കൃത്യമായി കിട്ടിയില്ല. മൂന്നുമാസത്തെ ശമ്പളം കുടിശ്ശികയായപ്പോള്‍, നസിയ അവരുമായി വഴക്കിട്ടു. കുപിതനായ സ്‌പോണ്‍സര്‍, നസിയയെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു.

വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് നസിയ സ്വന്തം അവസ്ഥ വിവരിച്ചു, നാട്ടിലേയ്ക്ക് പോകാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു നസിയയുടെ സ്‌പോണ്‍സറെ ഫോണില്‍ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും, അയാള്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല.

 

തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ നസിയയ്ക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കി. മഞ്ജു അഭ്യര്‍ത്ഥിച്ചപ്രകാരം, കന്നഡ സാമൂഹ്യപ്രവര്‍ത്തകനായ ഷെരീഫ് കര്‍ക്കല, നസിയയ്ക്ക് വിമാനടിക്കറ്റും മറ്റു സഹായങ്ങളും നല്‍കി.

 

സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു നസിയ നാട്ടിലേയ്ക്ക് മടങ്ങി.

 


ജോലിസ്ഥലത്തെ ദുരിതങ്ങള്‍ കാരണം കഷ്ടത്തിലായ നസിയ നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക