Image

'ചിരിക്ക്‌ ജിഎസ്‌ടി ചുമത്തിയിട്ടില്ല, ചിരിക്കാന്‍ മോദിയുടെ അനുമതി വേണ്ട, ഇനിയും ഉറക്കെ ചിരിക്കും': രേണുക ചൗധരി

Published on 11 February, 2018
'ചിരിക്ക്‌  ജിഎസ്‌ടി ചുമത്തിയിട്ടില്ല, ചിരിക്കാന്‍ മോദിയുടെ അനുമതി വേണ്ട, ഇനിയും ഉറക്കെ ചിരിക്കും': രേണുക ചൗധരി


പാര്‍ലമെന്റില്‍ ചിരിച്ചതിന്റെ പേരില്‍ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ കോണ്‍ഗ്രസ്‌ എംപി രേണുകാ ചൗധരി. ചിരിയ്‌ക്ക്‌ ജിഎസ്‌ടി ചുമത്തിയിട്ടില്ലെന്നും അതുകൊണ്ട്‌ തന്നെ ചിരിക്കാന്‍ തനിക്ക്‌ ആരുടേയും അനുമതി വേണ്ടേന്നും രേണുക തിരിച്ചടിച്ചു. 

 `നിങ്ങള്‍ ചെയ്യുന്നത്‌ ശരിയാണെങ്കില്‍ അതിന്റെ മാറ്റൊലി എവിടേയും കേള്‍ക്കാന്‍ കഴിയും, അതാണ്‌ ഇപ്പോള്‍ സംഭവിച്ച്‌ കൊണ്ടിരിക്കുന്നത്‌. എപ്പോഴാണ്‌ എങ്ങനെയാണ്‌ ചിരിക്കേണ്ടതെന്ന നിയമം ഒന്നുമില്ല. നിങ്ങള്‍ ചിരിക്കുക, അതിന്‌ ജിഎസ്‌ടി ഒന്നുമില്ല. ഇനിയും ഉറക്കെ ചിരിക്കും. അഞ്ച്‌ തവണ എംപിയായെന്ന്‌ കരുതി ചിരിക്കുന്നതിന്‌ ആരുടേയും അനുവാദമൊന്നും വേണ്ട', രേണുക പറഞ്ഞു.


സ്‌ത്രീകള്‍ക്ക്‌ നേരെയുളള മോദിയുടെ മാനസികാവസ്ഥയാണ്‌ അദ്ദേഹത്തിന്റെ വാക്കിലൂടെ വെളിവായത്‌. പാര്‍ലമെന്റില്‍ നടന്ന സംഭവത്തിന്‌ പിന്നാലെ രാജ്യത്താകമാനമുളള സ്‌ത്രീകളില്‍ നിന്നും തനിക്ക്‌ പിന്തുണ ലഭിച്ചു. `ലാഫ്‌ ലൈക്ക്‌ ശൂര്‍പ്പണക' എന്ന ഹാഷ്ടാഗോടെ സ്‌ത്രീകള്‍, മോദിയുടെ പരാമര്‍ശത്തിനെതിരെ രംഗത്ത്‌ വന്നതിനെ സൂചിപ്പിച്ചായിരുന്നു എംപിയുടെ മറുപടി.
.
കഴിഞ്ഞയാഴ്‌ച്ച രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ രേണുക ചൗധരി ഉറക്കെ ചിരിച്ചു. മോദി  പ്രസംഗം തുടര്‍ന്നെങ്കിലും രാജ്യസഭ അധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, രേണുക ചൗധരിയെ ശാസിച്ചു. 

എന്നാല്‍ ഈ താക്കീതിലും രേണുക ചൗധരി  ചിരി നിര്‍ത്തിയില്ല. തുടര്‍ന്നായിരുന്നു രേണുകയെ മോദി പരിഹസിച്ചത്‌. രേണുക ചൗധരി ചിരി തുടര്‍ന്നോട്ടെയെന്നും രാമായണം സീരിയലിനു ശേഷം ഇത്തരം ചിരി കേള്‍ക്കാന്‍ അവസരം ലഭിക്കുന്നത്‌ ഇപ്പോഴാണെന്നുമായിരുന്നു മോദിയുടെ തിരിച്ചടി.

 രാമായണം സീരിയലിലെ ശൂര്‍പ്പണകയുടെ ചിരിയോട്‌ ഉപമിക്കുന്നതായിരുന്നു മോദിയുടെ പരിഹാസം. മോദിയുടെ വാക്കുകളെ ഭരണകക്ഷിയംഗങ്ങള്‍ ഡസ്‌കില്‍അടിച്ച്‌ ആഘോഷിക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക