Image

ആധാര്‍ കാര്‍ഡ്‌ ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ച യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു

Published on 10 February, 2018
ആധാര്‍ കാര്‍ഡ്‌ ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ച  യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു
ആധാര്‍ കാര്‍ഡ്‌ ഹാജരാക്കാത്തതിനാല്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന്‌ യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു. ഗു ഢഗാവിലെ ആശുപത്രിയിലാണ്‌ സംഭവം. മുന്നി എന്ന ഇരുപത്തിയഞ്ചുകാരിക്കാണ്‌ ആധാര്‍ ഹാജരാക്കാത്തതിനാല്‍ ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്‌.

പ്രസവവേദന ആരംഭിച്ചതിനെത്തുടര്‍ന്നാണ്‌ ഭര്‍ത്താവ്‌ ബബ്ലു മുന്നിയെയും കൂട്ടി ആശുപത്രിയിലെത്തിയത്‌. അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗ്‌ നടത്തിയശേഷമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാവൂ എന്നായിരുന്നു ഗൈനക്കോളജിസ്റ്റിന്റെയും നഴ്‌സിന്റെയും നിലപാട്‌. ആധാര്‍കാര്‍ഡ്‌ കയ്യിലില്ലാത്തതിനാല്‍ സ്‌കാനിംഗ്‌ ചെയ്യാനാവാതെ വന്നു. 

ആധാര്‍ നമ്പറും വോട്ടര്‍ ഐഡി കാര്‍ഡും ഉണ്ടെന്ന്‌ പറഞ്ഞിട്ടും സ്‌കാനിംഗ്‌ നടത്താന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല. രണ്ട്‌ മണിക്കൂറോളം ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിനു പുറത്തെ വരാന്തയില്‍ കഴിയേണ്ടി വന്ന യുവതി അവിടെത്തന്നെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. സംഭവത്തില്‍ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തു വന്നു.

ഗര്‍ഭിണിയായ ശേഷം മുന്നി മതിയായ ആരോഗ്യപരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്നും അതിനാലാണ്‌ സ്‌കാനിംഗ്‌ റിപ്പോര്‍ട്ടുണ്ടെങ്കിലേ വാര്‍ഡില്‍ പ്രവേശിപ്പിക്കാനാവൂ എന്ന്‌ പറഞ്ഞതെന്നുമാണ്‌ ആശുപത്രിയുടെ വിശദീകരണം. സംഭവത്തെത്തുടര്‍ന്ന്‌ ഒരു ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക