Image

മേയറെ ആക്രമിച്ചത്‌ ലഘൂകരിച്ച മാതൃഭൂമി വാര്‍ത്തയ്‌ക്കെതിരെ എം വി ജയരാജന്‍

Published on 19 November, 2017
മേയറെ ആക്രമിച്ചത്‌ ലഘൂകരിച്ച മാതൃഭൂമി വാര്‍ത്തയ്‌ക്കെതിരെ എം വി ജയരാജന്‍

മാതൃഭൂമി ദിനപത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി എം വി ജയരാജന്‍. മാതൃഭൂമിയെ ആര്‍എസ്‌എസ്‌ഭൂമി എന്നാണ്‌ എംവി വിശേഷിപ്പിച്ചത്‌. സംഘപരിവാര്‍സേവ മാതൃഭൂമി അവസാനിപ്പിക്കണമെന്നും മാതൃഭൂമിപോലുള്ള ദേശീയ ദിനപത്രം നിലവാരം ഇങ്ങനെ ഇടിച്ചുതാഴ്‌ത്തരുതെന്നും എം വി ആവശ്യപ്പെട്ടു.

 തിരുവനന്തപുരം നഗരസഭാ മേയര്‍ വികെ പ്രശാന്തിനെ ബിജെപി കൗണ്‍സിലര്‍മാരും ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരും ആക്രമിച്ച വാര്‍ത്ത്‌ മറ്റ്‌ മാധ്യമങ്ങള്‍ ഒന്നാം പേജില്‍ വലിയ പ്രാധാന്യത്തോടെ നല്‍കുകിയിരുന്നു. എന്നാല്‍ മാതൃഭൂമി ഉള്‍പ്പേജില്‍ പ്രശ്‌നത്തെ നിസാരവത്‌കരിച്ചെഴുതിയതാണ്‌ എംവി ജയരാജനെ ചൊടിപ്പിച്ചത്‌. മാത്യുഭൂമിയുടെ പേരെടുത്തുപറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചതിന്റെ തൊട്ടു പിന്നാലെയാണ്‌ എം വി രംഗത്തെത്തിയിരിക്കുന്നത്‌.

മേയറെ ആക്രമിച്ചത്‌ നിസാരവത്‌കരിച്ച മാതൃഭൂമി അസത്യത്തിന്റെ പക്ഷത്താണ്‌ നില്‍ക്കുന്നതെന്ന്‌ എംവി ജയരാജന്‍ പറഞ്ഞു. മേയര്‍ ആക്രമിക്കപ്പെട്ടത്‌ ദൃശ്യമാധ്യമങ്ങളാകെ വലിയ വാര്‍ത്തയാക്കിയതാണ്‌. ബി.ജെ.പി ആക്രമണത്തില്‍ മേയര്‍ക്ക്‌ പരിക്ക്‌ എന്നതായിരുന്നു ആ വാര്‍ത്ത. ദൃശ്യങ്ങള്‍ ഇക്കാര്യം അടിവരയിടുകയും ചെയ്യുന്നു. എന്നിട്ടും മാതൃഭൂമി മേയര്‍ വീണ്‌ പരിക്കേറ്റെന്നാണ്‌ വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ എ. വിയുടെ വിമര്‍ശനം



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക