Image

സോളാര്‍ റിപ്പോര്‍ട്ട്‌ പേജുകളില്‍ നാണിക്കുന്ന കഥകള്‍

Published on 09 November, 2017
സോളാര്‍ റിപ്പോര്‍ട്ട്‌ പേജുകളില്‍  നാണിക്കുന്ന കഥകള്‍
തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌  പൊതുരേഖയായി മാറിയിരിക്കുന്നു. 

അഴിമതിയും ചൂഷണവും ലൈംഗിക ദുരുപയോഗങ്ങളും എല്ലാം റിപ്പോര്‍ട്ടില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. 

സോളാര്‍ കേസില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട ലൈംഗികാരോപണങ്ങള്‍ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ വിശദമായ പരാമര്‍ശങ്ങള്‍ ഉണ്ട്‌. 

 റിപ്പോര്‍ട്ട്‌ നിയമസഭയ്‌ക്ക്‌ മുന്നില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചുകഴിഞ്ഞു. എല്ലാ എംഎല്‍എമാര്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പും കൈമാറിക്കഴിഞ്ഞു. 

മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടി  2.16 കോടി രൂപകൈക്കൂലി വാങ്ങി എന്ന്‌ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. ദില്ലിയിലെ ഉമ്മന്‍ ചാണ്ടിയുടെ സഹായി ആയ തോമസ്‌ കുരുവിള വഴി പണം കൈപ്പറ്റിയ കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. 


സോളാര്‍ കേസില്‍ ഓരോരുത്തരും ചെയ്‌ത കുറ്റങ്ങള്‍ (സരിതയുടെ ആരോപണങ്ങള്‍) പട്ടികയായി തന്നെ കമ്മീഷന്‍ തയ്യാറാക്കിയിട്ടുണ്ട്‌. അതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസ്‌ എടുത്ത്‌ അന്വേഷണം നടത്തണം എന്നാണ്‌ കമ്മീഷന്റെ ശുപാര്‍ശ. 

 സരിതയുടെ ഭര്‍ത്താവായ ബിജു രാധാകൃഷ്‌ണന്‍ ആണ്‌ ടീം സോളാര്‍ കമ്പനിയെ നശിപ്പിച്ചത്‌ എന്നാണ്‌ പറയുന്നത്‌. ടീം സോളാറിന്റെ ആറ്‌ കോടി രൂപ ബിജു തട്ടിയെടുത്തു. ഈ പണം കൊണ്ട്‌ ശാലു മേനോനൊപ്പം ആഡംബര ജീവിതം നയിച്ചു എന്നും പട്ടികയില്‍ പറയുന്നുണ്ട്‌.

 ആദ്യഭാര്യയെ വധിച്ച കേസില്‍ ഇപ്പോള്‍ ശിക്ഷ അനുഭവിക്കുകയാണ്‌ ബിജു രാധാകൃഷ്‌ണന്‍. ശാലു മേനോന്‍ നടിയും നര്‍ത്തകിയും ആയ ശാലുമേനോനെതിരേയും അന്വേഷണം വേണം എന്നാണ്‌ നിര്‍ദ്ദേശം

 ക്ലിഫ്‌ ഹൗസില്‍ വച്ച്‌ മകളായി കണക്കാക്കേണ്ടിയിരുന്ന സരിതയെ ശാരാരികമായി ചൂഷണം ചെയ്‌തു   വദനസുരതം ചെയ്യിച്ചു എന്നും പറയുന്നുണ്ട്‌. 


അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്‌ മുന്‍ മന്ത്രിമാരായ എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്‌ എന്നിവര്‍ക്കെതിരേയും അതിരൂക്ഷമായ കാര്യങ്ങളാണ്‌ പരാമര്‍ശിച്ചിരിക്കുന്നത്‌. 

റോസ്‌ ഹൗസ്‌, ലേ മെറിഡിയന്‍, ദില്ലി കേരള ഹൗസ്‌ എന്നിവടങ്ങളില്‍ വച്ച്‌ പലതവണ ചൂഷണം ചെയ്‌തു എന്ന്‌ പട്ടികയില്‍ പറയുന്നുണ്ട്‌. നസറുള്ള വഴി ഏഴ്‌ ലക്ഷം രൂപ കൈപ്പറ്റിയെന്നും പറയുന്നു. 

അടൂര്‍ പ്രകാശിനെതിരെയുള്‌ലത്‌ മുഴുവന്‍ ലൈംഗിക പീഡന ആരോപണങ്ങള്‍ ആണ്‌. ടെലിഫോണ്‍ സെസ്‌കും, എസ്‌എംഎസ്‌ സെക്‌സും ചെയ്‌തു എന്ന്‌ പറയുന്നുണ്ട. 

ലൈംഗിക ആരോപണമായി റിപ്പോര്‍ട്ടിലുള്ള 16 പേരുടെ പേരുകള്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ എന്ന നിലയിലല്ല, സരിതയുടെ പരാതികള്‍ എന്ന നിലയിലാണ്‌ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.


Join WhatsApp News
Johny 2017-11-09 12:36:50
മുൻ അമേരിക്കൻ പ്രസിഡന്റ് ക്ലിന്റനെ പറ്റി ഇതുപോലെ പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചില്ല പിന്നെ അല്ലെ ഉമ്മന്ചാണ്ടിയെപ്പറ്റി. ചാണ്ടി പാവമാ
നാരദന്‍ 2017-11-09 14:52:43
മണിയന്‍ ഈച്ച പോലെ  24 മണിക്കൂര്‍  ഒരുവനില്‍ നിന്നും മറ്റൊരുവനിലെക്ക്  ഓടി നടക്കുക ആയിരുന്നോ ?
ആദ്യത്തെ കുറെ പീഡനം കഴിഞ്ഞു എന്ത് കൊണ്ട്  സോയം അടങി ഇരുന്നില്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക