Image

ക്യാമ്പസ്‌ രാഷ്ട്രീയത്തിനെതിരെ വീണ്ടും ഹൈക്കോടതി

Published on 20 October, 2017
ക്യാമ്പസ്‌ രാഷ്ട്രീയത്തിനെതിരെ വീണ്ടും ഹൈക്കോടതി


കൊച്ചി: ക്യാമ്പസ്‌ രാഷ്ട്രീയത്തെ വിമര്‍ശിച്ച്‌ വീണ്ടും ഹൈക്കോടതി. കുട്ടികളെ കോളെജിലേക്കയക്കുന്നത്‌ രാഷ്ട്രീയം തൊഴിലാക്കാനല്ലെന്ന്‌ കോടതി നിരീക്ഷിച്ചു. പൊന്നാനി എംഇഎസ്‌ കോളെജിന്റെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ്‌ കോടതിയുടെ നിരീക്ഷണം. 

എസ്‌എഫ്‌ഐ യൂണിയന്‍ പ്രസിഡന്റ്‌ ജിഷ്‌ണു മാതാപിതാക്കള്‍ക്കൊപ്പം കോടതിയിലെത്തി.
ക്യാമ്പസ്‌ രാഷ്ട്രീയം അക്കാദമിക അന്തരീക്ഷം തകര്‍ക്കുമെന്നും കോടതി വിലയിരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമാധാന അന്തരീക്ഷം തകര്‍ക്കപ്പെടരുത്‌. ഇക്കാര്യം ഉറപ്പുവരുത്തണ്ടത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ക്യാമ്പസ്‌ രാഷ്ട്രീയത്തെ നേരത്തേയും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എംഇഎസ്‌ കോളെജിലെ സമരവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ തന്നെയായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണം. ഓരോന്നിനും അതിന്റേതായ സ്ഥലങ്ങളുണ്ടെന്നും സമരം ചെയ്യേണ്ടവര്‍ക്ക്‌ മറൈന്‍ െ്രെഡവ്‌ പോലെയുള്ള സ്ഥലങ്ങളിലേക്ക്‌ പോകാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. 

കോടതിയുടെ നീരീക്ഷണത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച്‌ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക