Image

'യോഗ സെന്ററിന്റെ പേരില്‍ ഘര്‍ വാപസി കോണ്‍സന്‍ട്രേഷന്‍ ക്യാംപ്‌: ഗുരുതര ആരോപണവുമായി യുവതി

Published on 25 September, 2017
'യോഗ സെന്ററിന്റെ പേരില്‍ ഘര്‍ വാപസി കോണ്‍സന്‍ട്രേഷന്‍ ക്യാംപ്‌: ഗുരുതര ആരോപണവുമായി യുവതി


കൊച്ചി: തൃപ്പൂണിത്തറ കണ്ടനാട്‌ യോഗ കേന്ദ്രത്തിന്റെ പേരില്‍ ഘര്‍ വാപസി കോണ്‍സന്‍ട്രേഷന്‍ ക്യാംപ്‌ പ്രവര്‍ത്തിക്കുന്നതായി വെളിപ്പെടുത്തല്‍. മിശ്രവിവാഹിതരെയും മതം മാറിയവരെയും ക്രൂരമായി പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിനിയായ യുവതി രംഗത്തെത്തി.

ശിവശക്തി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ 65 പെണ്‍കുട്ടികള്‍ തടവിലാണെന്നും ഇവരില്‍ പലരും മര്‍ദ്ദനവും ലൈംഗീക ചൂഷണവുമുള്‍പെടെയുള്ള ക്രൂര പീഡനങ്ങള്‍ക്ക്‌ ഇരയാകുന്നതായും യുവതി പറഞ്ഞു.

 കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ മീഡിയ വണ്‍ ചാനലാണ്‌ പുറത്തുവിട്ടത്‌.

തൃശ്ശൂര്‍ സ്വദേശിയായ ഡോക്ടറുടെ പരാതിയില്‍ താന്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച്‌ വ്യക്തമാക്കുന്നുണ്ട്‌. ക്രിസ്‌ത്യന്‍ യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ തന്നെ കൈകാലുകളും വായും തുണികൊണ്ട്‌ കെട്ടി നിരന്തരം മര്‍ദ്ദിച്ചു.

 യോഗ സെന്ററില്‍ വെച്ച്‌ മതം മാറാന്‍ ഭീഷണിയുണ്ടായി. മനോജ്‌ എന്ന ഗുരുജിയാണ്‌ യോഗ സെന്റര്‍ നടത്തുന്നത്‌. പെണ്‍കുട്ടികളെ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും യുവതി വെളിപ്പെടുത്തി.

യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ്‌ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക