Image

കണ്ണന്താനം പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുമോ (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 20 September, 2017
കണ്ണന്താനം പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുമോ (ബ്‌ളസന്‍ ഹൂസ്റ്റന്‍)
അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി. ഒരു മലയാളിയും മലയാളികളുടെ പ്രിയപ്പെട്ട ഐ.എ.എസ്. ഉദ്യോ ഗസ്ഥനുമായിരുന്ന കണ്ണന്താന ത്തിന്റെ ഈ സ്ഥാനലബ്ദിയില്‍ കേരളത്തിന് അഭിമാനിക്കാം. മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള ആദ്യമന്ത്രിയായ കണ്ണന്താനം ബി.ജെ.പി. മുന്നണിയില്‍ കേരളത്തില്‍ നിന്ന് മന്ത്രിയാകുന്ന മൂന്നാമത്തെ വ്യക്തിയാണ്. വാജ്‌പേയ് മന്ത്രി സഭയില്‍ മൂവാറ്റുപുഴ എം.പിയാ യിരുന്ന പി.സി. തോമസ് ആയിരുന്നു ബി.ജെ.പി. നേതൃത്വം നല്‍കിയ എന്‍.ഡി.എ.യിലെ ആദ്യമന്ത്രി. പിന്നീട് ഒ.രാജഗോപാല്‍ കേന്ദ്രമന്ത്രിയായി. പി.ടി.തോമസ് മുന്നണി അംഗമെന്ന നിലയിലായിരുന്നെങ്കില്‍ ഒ. രാജഗോപാല്‍ പാര്‍ട്ടി അംഗമെന്ന നിലയിലായിരുന്നു ബി.ജെ.പി. മന്ത്രിസഭയില്‍ അംഗമായിക്കയറിയത്. അങ്ങനെ വരുമ്പോള്‍, കേരളത്തില്‍ നിന്നും ബി.ജെ.പി. മന്ത്രിസഭയില്‍ അംഗമാകുന്ന ആദ്യ ബി.ജെ.പി.ക്കാരന്‍ എന്ന ബഹുമതി ഒ.ആറിനാണ്.

അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഈ സ്ഥാനലബ്ദിയില്‍ അഭിമാനിക്കുന്നവരാണ് കേരള ജനത. കോട്ടയം കളക്ടറായിരുന്ന സമയത്ത് അദ്ദേഹം ചെയ്ത ഭരണപരമായ മാറ്റങ്ങള്‍ കോട്ടയം ജില്ലയെ കേരളത്തിലെ മികച്ച ജില്ലയാക്കി മാറ്റി. അദ്ദേഹത്തിന്റെ നിശ്ചദാര്‍ഢ്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെ കരു ത്തുറ്റ ഭരണ നൈപുണ്യത്തിന്റെ യും ഏറ്റവും വലിയ ഉദാഹരണ മാണ് കോട്ടയം പട്ടണം ഇന്ത്യ യിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷ രത പട്ടണമാക്കി മാറ്റിയത്. അന്ന് അല്‍ഫോന്‍സ് കണ്ണന്താനം എന്ന ഐ.എസ്.എസ്സുകാരന്റെ കഴിവ് എത്രമാത്രമെന്ന് കേരള ജനത കണ്ടതാണ്. അല്‍ഫോന്‍സ് കണ്ണന്താനം എന്ന കളക്ട റുടെ കഴിവുകൊണ്ടും മികവാര്‍ന്ന പ്രവര്‍ത്തനം കൊണ്ടും മാ ത്രമാണ് അന്ന് കോട്ടയം പട്ടണം സമ്പൂര്‍ണ്ണ സാക്ഷരത നേടിയത്. അതിന്റെ ആവേശത്തിലാണ് ഇ.കെ. ഭരത്ഭൂഷണ്‍ കളക്ടറായിരുന്നപ്പോള്‍ എറണാകുളം ജില്ലയെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരത ജില്ലയാക്കി ഇന്ത്യയില്‍ മാറ്റിയത്. അത് കേരളം സമ്പൂര്‍ണ്ണ സാക്ഷരതാ സം സ്ഥാനമായി മാറി. ഇതിനൊക്കെ കാരണം അന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തന മികവ് തന്നെ.

ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഓഫീസുകളുടെ നാല് അതിരുകളില്‍ നിന്ന് പ്രവ ര്‍ത്തിക്കാതെ ജനങ്ങളിലേക്ക് ഇറങ്ങി അവരില്‍ ഒരാളായി അവ രുടെ വളര്‍ച്ചയ്ക്കും നാടിന്റെ മുന്നേറ്റത്തിനും വേണ്ടി പ്രവര്‍ത്തി ച്ച ഭരണാധികാരിയായിരുന്നു അല്‍ഫോന്‍സ് കണ്ണന്താനമെന്ന ഐ.എ.എസ്സുകാരന്‍. അതിന്റെ നന്ദി ജനം അദ്ദേഹത്തെ കാഞ്ഞിരപ്പിള്ളി നിയമസഭ മണ്ഡ ലത്തില്‍ നിന്ന് ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചുകൊണ്ട് കാണിച്ചു കൊടുത്തു.

ഡല്‍ഹി ഡവലപ്‌മെ ന്റ് അതോറിറ്റി കമ്മീഷണറായി രുന്നപ്പോള്‍ കര്‍ക്കശക്കാരനും രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ ക്കു മുന്നില്‍ മുട്ടുമടക്കാത്ത വ്യ ക്തി എന്നും തെളിയിക്കുകയു ണ്ടായി. അതിന്റെ ഉത്തമ ഉദാഹ രണമായിരുന്നു. ഡല്‍ഹിയിലെ അനധികൃതമായി പതിനായിര ത്തോളം കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയത്. ആ കെട്ടിടങ്ങള്‍ എ ല്ലാം തന്നെ രാഷ്ട്രീയക്കാരുടെയോ അവരുടെ പിണിയാളുക ളായ വ്യക്തികളുടെയോ ആയി രുന്നു. അതില്‍ ബി.ജെ.പി.ക്കാ രും ഉണ്ടായിരുന്നു എന്നും പറയ പ്പെടുന്നു. ആ ബി.ജെ.പി.ക്കാരുടെ മന്ത്രിസഭയില്‍ ഇന്ന് അദ്ദേഹം മന്ത്രിയുമായതാണ് രാഷ് ട്രീയം.

ഉദ്യോഗസ്ഥനെന്ന നി ലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച കണ്ണന്താനം ജനപ്ര തിനിധിയായി ഏറെക്കുറെ തി ളങ്ങിയെന്നു പറയാം. കാര്യങ്ങള്‍ പഠിച്ച് അതിനനുസരിച്ച് നിയ മസഭയില്‍ കാര്യങ്ങള്‍ അവത രിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്ന് നിയമസഭാംഗം എ ന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ക്കൂടി മനസ്സി ലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ അത് രാഷ്ട്രീയക്കാരനെന്ന നില യ്ക്ക് ഉണ്ടായിട്ടുണ്ടോ എന്ന് സം ശയമാണ്.

ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച് നിയമസഭാംഗ മായ അദ്ദേഹം മന്ത്രിയാക്കാത്ത തിന്റെ പേരില്‍ ആ കൂടുവിട്ട് ബി.ജെ.പി. പാളയത്തിലേക്ക് പോയപ്പോള്‍ അദ്ദേഹവും ഒരു അവസരവാദ രാഷ്ട്രീയക്കാരനായി മാത്രമെ ജനം കണ്ടിരുന്നുള്ളുയെന്നതാണ് ജനസംസാരം. ജനസേവകന്‍ എന്നതിലപ്പുറം രാഷ്ട്രീയത്തിന്റെ കുപ്പായമണിഞ്ഞ ഒരു അധികാരമോഹിയാ യിപ്പോലും പലരും അദ്ദേഹത്തെ ചിത്രീകരിച്ചപ്പോള്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായി മറ്റു ചിലര്‍ കരുതി. അത് അദ്ദേഹത്തിന്റെ ജനസമ്മിതി കുറച്ചു വോ എന്ന് സംശയിക്കേണ്ടിയിരി ക്കുന്നു. അത് അറിയണമെങ്കില്‍ ഒരു തിരഞ്ഞെടുപ്പില്‍ മത്സരി ക്കണം.

കണ്ണന്താനത്തെ മന്ത്രി യാക്കിയതിനുപിന്നില്‍ എന്ത് ഉദ്ദേശമുണ്ടെങ്കിലും കേരളത്തി ലെ ജനത അദ്ദേഹത്തില്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നു. ഉന്നത ഉദ്യോഗം രാജിവച്ച് രാഷ്ട്രീയ ത്തിലിറങ്ങി കേന്ദ്രമന്ത്രിയാകുന്ന നാലാമത്തെ വ്യക്തിയാണ് കേരളത്തില്‍ നിന്ന് അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ സര്‍വ്വീസില്‍ നിന്നും രാഷ്ട്രീയത്തിലേക്കും അവിടെ നിന്ന് കേന്ദ്രമന്ത്രി പദവിയിലേക്കും ഇന്ത്യയുടെ രാഷ്ട്രപതിവരെയായ വ്യക്തി യായ കെ.ആര്‍. നാരായണനും, ഐ.എ.എസ്. പദവി രാജിവച്ച എസ്. കൃഷ്ണകുമാറും, യു. എന്‍. അണ്ടര്‍ സെക്രട്ടറി പദവി രാജി വച്ച ശശി തരൂരും കേന്ദ്ര മന്ത്രിമാരായപ്പോള്‍ ജനം തുട ക്കത്തില്‍ വളരെ പ്രതീക്ഷ പുല ര്‍ത്തിയിരുന്നു. കെ.ആര്‍. നാരാ യണന്‍ മാത്രമായിരുന്നു ഏറെ ക്കുറെ ആ പ്രതീക്ഷയ്‌ക്കൊത്തു യര്‍ന്നത്.

കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി പദവിയിലും ആ ജനത പ്രതീക്ഷയര്‍പ്പിക്കുന്നു. കാരണം അദ്ദേഹത്തിന്റെ കഴിവ് എത്രമാത്രമെന്ന് അറിയാവുന്ന തുകൊണ്ട്. അദ്ദേഹത്തിന് നല്‍ കിയിരിക്കുന്ന രണ്ട് വകുപ്പുക ളും ടൂറിസവും ഐ.ടി.യും കേര ളത്തിന്റെ പ്രധാന മേഖലയാണ്. ദീര്‍ഘവീക്ഷണ ത്തോടെയുള്ള പ്രവര്‍ത്തനം കാഴ്ചവച്ചാല്‍ കേരളം ടൂറിസം മേഖലയില്‍ ഇന്ത്യയിലെ ഒന്നാമത്തെ അല്ലെങ്കി ല്‍ മികച്ച സംസ്ഥാനമാകും. കേരളത്തില്‍ ടൂറിസം വകുപ്പുണ്ടെ ങ്കിലും അത് വകുപ്പ് മന്ത്രിക്കും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വിദേ ശയാത്ര നടത്താനുള്ള ഒരു ഏ ണിപ്പടി മാത്രമാണ് കേരളത്തി ലെ ടൂറിസം. ഓണത്തിന് ഒരു ഓണ വാരാഘോഷമോ വര്‍ഷത്തിലൊരിക്കല്‍ ഒരു ടൂറിസം വാരമോ നടത്തിക്കഴിഞ്ഞാല്‍ തീര്‍ന്നു ടൂറിസത്തിന്റെ ഒരു വര്‍ ഷത്തെ പ്രവര്‍ത്തനം.

ടൂറിസത്തിന്റെ അക്ഷ യഖനിയായ കേരളം എന്തുകൊ ണ്ട് അതില്‍ പിന്നില്‍ പോകുന്നു യെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. കാര്യപ്രാപ്തി യോടെ മുകള്‍തൊട്ട് താഴെ വരെ യുള്ളവര്‍ ആരും പ്രവര്‍ത്തിക്കു ന്നില്ല. ഐ.ടി.യും അതു തന്നെ യാണ്. തിരുവനന്തപുരവും എറ ണാകുളവും കഴിഞ്ഞാല്‍ അല്ലെങ്കില്‍ കോഴിക്കോട് കഴിഞ്ഞാല്‍ തീര്‍ന്നു നമ്മുടെ ഐ.ടി. വ്യവ സായം. അതാണ് കേരളത്തിന്റെ ടൂറിസം ഐ.ടി. മേഖലയുടെ കാര്യം.

കാണുന്നതും കാണപ്പെടാത്തതുമായ പ്രദേശങ്ങളും മറ്റും കേരളത്തിന്റെ ഒരറ്റം മു തല്‍ മറ്റേ അറ്റം വരെയുണ്ട്. അത് കണ്ടെത്താനും വികസിപ്പിച്ച് ലോകര്‍ക്കു മുന്‍പില്‍ കാട്ടിക്കൊ ടുക്കാനും അതു വഴി നാടിന് വളര്‍ച്ചയുണ്ടാക്കാനും കഴിയും. കേന്ദ്രമന്ത്രിയെന്ന നിലയ്ക്ക് ക ണ്ണന്താനത്തിന് വളരെ വലിയ സംഭാവന കേരളത്തിലെ ടൂറിസത്തിന് നല്‍കാന്‍ കഴിയും. കേ ന്ദ്രം നേരിട്ടോ സംസ്ഥാന ഭരണ കൂടം വഴിയോ വിവിധ പദ്ധതി കളില്‍ക്കൂടി അതിന് കഴിയും. തന്റെ പുതിയ സ്ഥാനം കൊണ്ട് അതിന്റെ സ്വാധീനത്തില്‍ വളരെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

ഒ.രാജഗോപാല്‍ കേന്ദ്രത്തില്‍ റെയില്‍വേയുടെ സ ഹമന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന് ചെയ്തപോലെ. ബി. ജെ.പി.ക്കാരനായിരുന്നെങ്കിലും ഒ. രാജഗോപാല്‍ കേരളത്തിലേ ക്ക് നിരവധി ട്രെയിനുകള്‍ അനുവദിപ്പിച്ചു. പാതകള്‍ പലതും ഇരട്ടിപ്പിച്ചു. അന്ന് കേരളം ഭരി ച്ചത് വലതു മന്ത്രിസഭയായിരുന്നു. എന്നിട്ടും കേരളത്തിന്റെ ആവശ്യമെന്തെന്ന് അറിഞ്ഞ് അദ്ദേ ഹം കേരളത്തിനുവേണ്ടി കൈ നിറയെ തന്നു. അതുപോലെ യാകണം എന്നു ചുരുക്കം. അ താണ് കേരള ജനത അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷയ്‌ക്കൊത്ത് അദ്ദേഹം പ്രവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കാം. അഭിന്ദനങ്ങള്‍.

ബ്‌ളസന്‍ ഹൂസ്റ്റന്‍ Blessonhouston@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക