Image

ശ്രീകുമാര്‍ മേനോനെപ്പറ്റി പറഞ്ഞപ്പോള്‍ ക്യാമറ ഓഫാക്കി ; ദിലീപിന്റെ വാദത്തിനെതിരെ പോലീസില്‍ ശക്തമായ പ്രതിഷേധം

Published on 19 August, 2017
ശ്രീകുമാര്‍ മേനോനെപ്പറ്റി പറഞ്ഞപ്പോള്‍ ക്യാമറ ഓഫാക്കി ; ദിലീപിന്റെ വാദത്തിനെതിരെ പോലീസില്‍ ശക്തമായ പ്രതിഷേധം

പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോനെ സംബന്ധിച്ചു ദിലീപ് പറഞ്ഞ കാര്യങ്ങള്‍ എഡിജിപി ബി സന്ധ്യ രേഖപ്പെടുത്താതെ ക്യാമറ ഓഫ് ചെയ്‌തെന്നാണ് ദിലീപിന്റെ വാദം. പോലീസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ദിലീപിന്റെ ഈ വാദത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പോലീസിനുള്ളില്‍ ഉള്ളത്. അന്വേഷണ സംഘത്തിനെ അപഹാസ്യപ്പെടുത്താന്‍ മാത്രമുള്ള നീക്കം ആണിതെന്നും ദിലീപ് പറഞ്ഞതു ശരിയല്ലെന്ന് തെളിയിക്കാനുമുള്ള ശ്രമത്തില്‍ ആണ് പോലീസ്.

ദിലീപ് നല്‍കിയ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ മുഴുവന്‍ ഭാഗവും റെക്കോഡ് ചെയ്തിട്ടുണ്ടെന്ന് തെളിവുകള്‍ സഹിതം കോടതിയെ ബോധിപ്പിക്കും.

പള്‍സര്‍ സുനിയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും പേരുപോലും കേട്ടിട്ടില്ലെന്നുമുള്ള ദിലീപിന്റെ വാദം ശരിയല്ലെന്നു തെളിയിക്കുന്ന മൊഴികളും അന്വേഷണസംഘം ചൂണ്ടിക്കാട്ടും. ഇതിനു തെളിവായി പോലീസിന്റെ പക്ഷം നിരവധി സാക്ഷികളുടെ രഹസ്യമൊഴികളുണ്ട്. ദിലീപിന്റെ ഭാര്യ നടി കാവ്യാ മാധവന്റെ വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിയെത്തിയതിനു വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കും.പള്‍സര്‍ സുനി
അങ്കമാലി മജിസ്‌ട്രേറ്റ് മുമ്ബാകെ രഹസ്യമൊഴി നല്‍കുന്നത് വരെ ദിലീപിനു ജാമ്യം നല്‍കരുതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പ്രോസിക്യൂഷന്‍ ഹൈകോടതിയെ അറിയിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക