വലതു പക്ഷത്തിന്റെ വക്താവും ഇമ്മിഗ്രേഷന്റെ
എതിരാളിയുമായ സ്റ്റീവ് ബാനനെ പ്രസിഡന്റിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റ്
സ്ഥാനത്തു നിന്നു നീക്കി.
രാജി വയ്ക്കുകയായിരുന്നുവെനു ബാനന്റെ സൗഹ്രുത്തുക്കള് പറയുന്നു.
ട്രമ്പിനോടൊപ്പം ചേര്‍ന്നതിന്റെ ഒരു വര്‍ഷം തികയുന്നഓഗസ്റ്റ് 14-നു
പ്രാബല്യത്തില്‍ വരും വിധമായിരുന്നുവത്രെ രാജിക്കത്ത്.
എന്തായാലും പ്രസിഡന്റിനു ഒരു തലവേദന ഒഴിവായി എന്നു നിരീക്ഷകര്‍ കരുതുന്നു.
തീവ്ര വലതു പക്ഷ ആശയങ്ങള്‍ നടപ്പാക്കുക ലക്ഷ്യമിട്ട ബാനന് ആണു
മുസ്ലിംകള്ക്ക് പ്രവേശനം നിഷേധിക്കുന്ന ഓര്‍ഡര്‍ കൊണ്ടു വന്നതും മറ്റും.
ബാനന് ആണു ട്രമ്പിന്റെ വിജയയത്തിനു പിന്നിലെന്നു ന്യു യോര്‍ക്ക് ടൈംസ്
പോലുള്ള മാധ്യമങ്ങള്‍ എഴുതിയത് പ്രസിഡന്റിനെ ചൊടിപ്പിച്ചിരുന്നു.
പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ 17 സെനറ്റര്‍മാരെയും ഗവര്‍ണര്‍മാരെയും
പുറത്താക്കി താന്‍ മുന്നേറിയ ശേഷം വളരെ വൈകി മാത്രമാണു ബാനന് തന്നോടൊപ്പം
ചേര്‍ന്നതെന്നു ട്രമ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി ജനറല്‍ ജോണ്‍ കെല്ലി സ്ഥാനമേറ്റതോടെ
ബാനന്റെ സ്ഥാനത്തിനു ഇളക്കം തട്ടി. നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍
മക്മാസ്റ്റര്ക്കെതിരെയുള്ള ബാനന്റെ നിലപാടുകളും വിമര്‍ശിക്കപ്പെട്ടു.
ഈയിടെ ബാനന് നല്കിയ അഭിമുഖങ്ങളും എതിര്‍പ്പു വരുത്തി.
വലതു പക്ഷ പ്രസിദ്ധീകരണം ബ്രൈറ്റ്ബാര്ട്ടിന്റെ എഡിറ്ററായിരുന്നു ബാനന്.
Bannon s banner is not in WH. Nobody outwits our Towering president Trump. Try impeachment, and fail congress. Don't play into the traps of democratic witch hunters.