Image

മതാധിഷ്ഠിതരാഷ്ട്രീയത്തിന്റെ സ്വാതന്ത്യദിനം (ഏബ്രഹാം തെക്കേമുറി)

Published on 16 August, 2017
മതാധിഷ്ഠിതരാഷ്ട്രീയത്തിന്റെ സ്വാതന്ത്യദിനം (ഏബ്രഹാം തെക്കേമുറി)

ഇന്ത്യാ മഹാരാജ്യം ജനാധിപത്യ ഭരണ സംവിധാനത്തില്‍ ഇന്ന് വഴിത്തിരിവിലാണ്. അഹിംസാതന്ത്രത്തിലൂടെ ബ്രട്ടീഷുകാരില്‍ നിന്നും ഇന്ത്യ സ്വതന്ത്രമായിട്ട് എഴുപത് വര്‍ഷം് കഴിഞ്ഞപ്പോഴേയ്ക്കും ഇത്തരമൊരു ഫാസിസത്തിലേക്ക് രാജ്യം ചെന്നെത്തിയ സ്ഥിതി വിലയിരുത്തുമ്പോള്‍ നാം പിന്തുടരുന്ന ഇന്നത്തെ വ്യവസ്ഥിതികള്‍ തീര്‍ത്തും ഒരു വിഘടന സ്വഭാവമുള്ളവയാണെന്ന് മനസിലാക്കാം. വ്യക്തിക്കും സ്വത്തിനം സംരക്ഷണം നല്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അത് ഏതു പാര്‍ട്ടിയായാലും കിരാത ഭരണമാണ് നടത്തുന്നത്.

വിദേശപ്പണത്തിന്റെയും വിദേശീയമായ അനുകരണത്തിന്റേയും മറവില്‍ കാലത്തിന്റെ ഗതിയില്‍ സ്വാഭാവികമായ ചില പുരോഗതി വന്നിട്ടുള്ളതല്ലാതെ സ്വന്തമായി മറ്റുള്ള രാഷ്ട്രങ്ങളേപ്പോലെ പൊതുജന ജീവിത ക്രമത്തില്‍ യാതൊരു വിധ നേട്ടങ്ങളും ഇന്ത്യാ മഹാരാജ്യത്തിന് നേടാന്‍ കഴിഞ്ഞിട്ടില്ല.. നൂറ്റിമുപ്പത് കോടിയിലേക്ക് എത്തി നില്‍ക്കുന്ന ഇന്ത്യയുടെ ജനസംഖ്യയില്‍ നാല്‍പതുു കോടിയോളം ഇന്നും ദാരിദ്രരേഖയ്ക്ക് താഴെ.

ഇന്ത്യന്‍ ഭരണഘടന അവരെ പട്ടികജാതി പട്ടികവര്‍ഗ്ഗമെന്നു വിളിക്കുന്നു. ഗാന്ധിജി അവര്‍ക്ക് ഹരിജനങ്ങള്‍ എന്ന ഓമനപ്പേരു കൊടുത്തു. ഇന്നവര്‍ സ്വയം സ്വീകരിച്ചിരിക്കുന്ന പേരാണ് ദലിതര്‍. ദലിതര്‍ എന്ന പദത്തിന്റെ അര്‍ത്ഥം തകര്‍ക്കപ്പെട്ടവര്‍, ഞെരിക്കപ്പെട്ടവര്‍ എന്നെല്ലാമാണ്. ഇക്കൂട്ടരെ മുതലെടുത്തു കൊണ്ടാണ് ഇന്ത്യയിലെ ഭരണ വര്‍ഗം അധികാരത്തിലേറുന്നത്.

ഫയലുകളില്‍ മാത്രം ഒതുങ്ങുന്ന സംവരണത്തിലൂടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഹരിജനോദ്ധാരണം വിളംബരം ചെയ്ത് വോട്ടുകള്‍ നേടി അധികാരത്തിലേറുന്നു. എന്നാല്‍ എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ആദിവാസിയും ദളിതനും വലിയ വ്യതിയാനങ്ങള്‍ ഇല്ലാതെ ഇങ്ങനെ കഴിയുന്നു. കേരള ചരിത്രം നോക്കിയാല്‍ ബ്രാഹ്മണ പൗരോഹിത്യത്തിന്റെയും സവര്‍ണ്ണ മേധാവിത്വത്തിന്റെയും നീരാളിപ്പിടുത്തത്തില്‍ നിന്ന് കേരള ജനതയെ മോചിപ്പിച്ചത് ഈഴവക്രൈസ്ത വമുസ്‌ളീം ഐക്യമായിരുന്നുവെന്നും അങ്ങനെയാണ് 1936 ല്‍ ക്‌ഷേത്ര പ്രവേശന വിളംബരം ഉണ്ടണ്ടായതെന്നും ഒരു ചരിത്രസത്യം മാത്രമാണല്ലോ.

അയല്‍ക്കാരനെ അന്യനും ശത്രുവുമാക്കുന്ന ഇന്നത്തെ ഇന്ത്യന്‍ മതാധിഷ്ഠിത രാഷ്ട്രീയത്തെ ഇത്തരം ചരിത്ര സത്യങ്ങളടങ്ങുന്ന കണ്ണുകളോടെ വേണം വിവേകമതികള്‍ വീക്ഷിക്കാന്‍. ആര്യസംസ്‌കാരത്തെ മുറുകെപ്പിടിക്കുന്ന ഹൈന്ദവ ചിന്താഗതികളിലൂടെ ബ്രാഹ്മണ മേധാവിത്വം വീണ്ടും സ്ഥാപിക്കപ്പെടാനുള്ള നീക്കമാണ് ഇന്നത്തെ വിശ്വഹിന്ദു പരിഷത്ത് നടത്തുന്നത്. ആര്യന്മാര്‍ ഇന്‍ഡ്യയ്ക്ക് വെളിയില്‍ നിന്നും വന്നവരായ നായാടി വര്‍ഗ്ഗമായിരുന്നുവെന്നതിന് തെളിവുകളണ്ടുണ്ട്. . എന്നാല്‍ അന്ന് ഇന്ത്യയില്‍ പാര്‍ത്തിരുന്നവരായ ജനങ്ങളെ (ദ്രാവിഡര്‍) ആക്രമിച്ച് നാലുപാടും ചിതറിച്ചവരുടെ പാരമ്പര്യമാണ് പില്‍ക്കാലത്തെ ഹൈന്ദവ ചരിത്രം. അടിസ്ഥാനപരമായി ആര്യന്മാര്‍ യഹൂദ ജനതയോടും ഇസ്മായേല്യരോടും ബന്ധമുള്ളവരത്രേ.

ദ്രാവിഡന്മാരെ വാനരന്മാരും, അസുരന്മാരായും, രാക്ഷസന്മാരായും, കാട്ടാളന്മാരുമായി ചിത്രീകരിച്ചു കൊണ്ടണ്ടുള്ള പുരാണങ്ങള്‍ രംഗപ്രവേശനം ചെയ്തതോട് സവര്‍ണ്ണ മേധാവിത്വം ഉറപ്പിക്കപ്പെട്ടു. അതിന്‍ പ്രകാരം മനുഷ്യനെ മനുഷ്യന്‍ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതി നിലവില്‍ വന്നു. ഇന്ത്യയിലെ ആദിവാസിയാണ് ദലിതര്‍. വിദേശിയത്തെ എതിര്‍ക്കുന്ന ഇന്നത്തെ ഹിന്ദു ആര്യപാരമ്പര്യമുള്ള വിദേശിയനാണ്.

അടിസ്ഥാനപരമായി യാതൊരു ബന്ധവുമില്ല ഇന്ത്യയിലെ ഹൈന്ദവര്‍ തമ്മില്‍.. സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ആചാരങ്ങളായി ഇന്നും ഹിന്ദുത്വം നിലനില്‍ക്കുന്നു

ഇന്ന് ഇന്ത്യയില്‍ നിലനില്ക്കുന്ന പ്രത്യയശാസ്ത്രത്തിന്‍ പ്രകാരം ദലിതിസവും ഹിന്ദുത്വവും തമ്മിലുള്ള ഏറ്റുമുട്ടലാണ്. നാല്‍പതുു കോടിയോളം വരുന്ന ദലിതരെ മനുഷ്യാവകാശത്തിന്റെ പാതയിലേയ്ക്ക് നടത്താനുള്ള വിവേകമതികളുടെ പ്രവര്‍ത്തനത്തെ ഇല്ലായ്മപ്പെടുത്തി വീണ്ടും സവര്‍ണ്ണ മേധാവിത്വത്തിലേയ്ക്ക് രാഷ്ട്രത്തെ വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ ്ഇന്നത്തെ ്ഹിന്ദുത്വ ദേശീയവാദം.

കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തി പ്രാപിച്ച കേരളത്തിലും ബംഗാളിലും വിലപ്പോവാത്ത അനീതികളും അക്രമങ്ങളും ഇന്ത്യയിലെ മിക്ക സ്‌റ്റേറ്റിലും ഇന്നും അരങ്ങേറുന്നു. കേരളത്തില്‍ ഒരു തൊഴിലാളിയുടെ മിനിമം കൂലി 600 രൂപയാണ്. എന്നാല്‍ തമിഴ്‌നാട്ടിലോ? മുതലാളി കൊടുക്കുന്നതും വാങ്ങി പോക്കറ്റില്‍ ഇട്ടുകൊണ്ട് പോകുന്നു. ഒറീസയില്‍ 34 ശതമാനം ദാരിദ്ര്യരേഖക്ക് താഴെയാണ്. കേരളത്തില്‍ ഇതു പന്ത്രണ്ടു ശതമാനം മാത്രം. ഹരിജന വിഭാഗം ഇന്നും സവര്‍ണ്ണരില്‍നിന്നും അനുഭവിച്ചുകൊണ്ടണ്ടിരിക്കുന്ന പീഡനങ്ങള്‍ നിരവധിയാണ്. ഹരിജന സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നു. കുളത്തിലെ വെള്ളം കോരിക്കുടിച്ചതിന്റെ പേരില്‍ അയിത്തം കല്‍പ്പിച്ച് തല്ലിക്കൊല്ലുന്നു.

ഉത്തരേന്ത്യയിലെ മിക്ക ഗ്രാമങ്ങളിലും അക്ഷരാഭ്യാസമില്ലാതെ, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഗ്രാമത്തലവന്മാരുടെ ചൂഷണഭ രണത്തിലമര്‍ത്തപ്പെട്ടിരിക്കുന്ന ജനതയ്ക്കിടയിലാണ് ഗോമാതാവും പശുവും ഇന്ന് വിഷയമായി വളരുന്നത്.. ശക്തരും പ്രതാപികളുമായ സവര്‍ണ്ണ ഹിന്ദുക്കള്‍ ബലഹീനരായ ഹരിജനങ്ങളോട് കാണിക്കുന്ന അസഹനീയമായ മര്‍ദ്ദന നടപടികള്‍ എത്ര ഖേദകരം.

1961ല്‍ “പശു മാതാവാണ്” എന്നു പറഞ്ഞത് ,’മുലകുടി മാറുന്ന കുഞ്ഞുങ്ങളുടെ “പോറ്റമ്മ”യാണ് പശു. അന്ന് വേറൊരു പാല്‍ ഇല്ലല്ലോ. മാത്രമല്ല, കറവപ്പശുക്കളെ മാത്രം വീട്ടില്‍ സംരക്ഷിച്ച് മറ്റുള്ളവയെ തെരുവിലേക്ക് വിടുന്ന ഉത്തരേന്ത്യന്‍ ജനതയോട് , തുള്ളി വെള്ളമെങ്കിലും കൊടുത്ത് ഈ കൊടിയചൂടില്‍ നിന്നും ഇവറ്റകളെ സംരക്ഷിക്കണമെന്നൊരു ആഹ്വാനമായിരുന്നത്. “ഗോമാതാവ്” എന്ന പദം. ഇന്നത് ആചാരപ്രകാരം പശുവിനു് കല്യാണം കഴിക്കുന്ന കിഴങ്ങന്മാരെ വരെ ഉണ്ടാക്കിയിരിക്കുന്നു. ഹാ! എന്തു ഖേദം ഈ കാഴ്ച, അതിദുഃഖം മാനവരെ!

പശുവും കാളയും ദൈവമായിരുന്നത് കല്‍ദയ ദേശത്തും ഹാരാന്യ വംശത്തിലുമാണ്. ബൈബിളില്‍ പറയുന്ന പത്തു കല്‍പ്പനകളുമായി സിനായ് പര്‍വതത്തില്‍ നിന്നും ഇറങ്ങിവരുന്ന മോശ കണ്ടത് ‘സ്വര്‍ണ്ണം കൊണ്ട് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിക്കുന്ന” അഹരോനെയാണ്. ആര്യ പാരമ്പര്യം യെഹൂദയിസ്മാലിയമാണ്.

വാല്‍ക്കഷണം. ബി.ജെ.പി. ഒരു നല്ല രാഷ്ട്രീയപ്പാര്‍ട്ടിയായിരുന്നു. പക്‌ഷേ “നട്ടപ്പം പാവല്, പറിച്ചപ്പം കുമ്പളം, ചട്ടിയില്‍ ഇട്ടപ്പോള്‍ കൊത്തച്ചക്ക.” 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക