Image

15 പേരെ കൊന്ന ആനയെ വെടിവച്ചുകൊന്നു

Published on 13 August, 2017
15 പേരെ കൊന്ന ആനയെ വെടിവച്ചുകൊന്നു

ന്യൂഡല്‍ഹി: ബിഹാറിലും ജാര്‍ഖണ്ഡിലുമായി 15 പേരെ കൊന്ന ആനയെ വെടിവച്ചുകൊന്നു. ഹൈദരാബാദില്‍നിന്ന്‌ വിളിച്ചുവരുത്തിയ വേട്ടക്കാരന്‍ നവാബ്‌ ഷഫാത്‌ അലിഖാനാണ്‌ ആനയെ വെടിവച്ചുകൊന്നത്‌.

ഒരാഴ്‌ചയായി പരിശ്രമിച്ചിട്ടും ആനയെ തളയ്‌ക്കാന്‍ വനംവകുപ്പുജീവനക്കാര്‍ക്ക്‌ കഴിയാത്ത സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ കൊല്ലാന്‍ തീരുമാനിച്ചത്‌. തുടര്‍ന്ന്‌ ഹൈദരാബാദിലുള്ള വേട്ടക്കാരന്‍ അലിഖാന്റെ സഹായം തേടുകയായിരുന്നു. ആനയ്‌ക്ക്‌ 20-25 വയസ്സ്‌ തോന്നിക്കും.

ആദ്യം കഴുത്തിന്‌ വെടിയേറ്റ ആന രക്ഷപ്പെട്ടു. എന്നാല്‍, അലിഖാന്‍ ആനയെ പിന്തുടര്‍ന്ന്‌ സാഹിബ്‌ ഗഞ്ചില്‍വച്ച്‌ വീണ്ടും വെടിവയ്‌ക്കുകയായിരുന്നു. നാലുദിവസത്തിനകം രണ്ടുപേരെയാണ്‌ ആന കൊന്നത്‌. മാര്‍ച്ചില്‍ ബിഹാറില്‍ ഈ ആന നാലുപേരെ കൊന്നിരുന്നു. തുടര്‍ന്ന്‌  ജാര്‍ഖണ്ഡിലേക്ക്‌ കടന്ന ആന 11 പേരെയും കൊന്നു.

താന്‍ കൊല്ലുന്ന ഏഴാമത്തെ ആനയാണിതെന്നും നരഭോജിയായ അഞ്ചു കടുവകളെയും എട്ടു പുള്ളിപ്പുലികളെയും കൊന്നിട്ടുണ്ടെന്നും അലിഖാന്‍ പറഞ്ഞു.

Join WhatsApp News
Tom abraham 2017-08-13 05:30:18

Bihari politician, UP govt. Or wherever Elephant went he or she found cow worshippers. Starving , the animal finished religious fools !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക